കണ്ണൂര്‍: കണ്ണൂരില്‍ കിണറ്റില്‍ വീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്നതാണെന്ന് മാതാവ് മൂലക്കല്‍ പുതിയപുരയില്‍ മുബഷിറ സമ്മതിച്ചു.
കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിലേക്ക് കൈയില്‍നിന്ന് വഴുതി വീണതാണെന്നായിരുന്നു
മുബഷിറ ആദ്യം പറഞ്ഞത്. എന്നാൽ ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ പൊലീസിന് സംശയം ഉണ്ടായിരുന്നു.
മുബഷിറയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതാണെന്ന വിവരം ലഭിച്ചത്. മുബഷിറ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വീട്ടിലാണ്.
കഴിഞ്ഞ ദിവസമാണ് ആമിഷ് അലനേ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.















Discussion about this post