BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Political Stunt

അമിത് ഷാ അവതരിപ്പിച്ചത് പാർലമെന്റ് സുപ്രീമസിയുടെ ചരമഗീതം കൂടിയാണ്

ജനാധിപത്യത്തില്‍ പാര്‍ലമെന്റിനുള്ളത് പരമപ്രധാനമായ സ്ഥാനമാണ്.

TK Hareesh by TK Hareesh
August 9, 2019
in Political Stunt
0
അമിത് ഷാ അവതരിപ്പിച്ചത് പാർലമെന്റ് സുപ്രീമസിയുടെ ചരമഗീതം കൂടിയാണ്
43
VIEWS
Share on FacebookShare on Whatsapp

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതുമൊക്കെ രാജ്യത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിനിടയിൽ കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോകുന്ന, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന, ജനാധിപത്യ സംവധാനത്തെ തന്നെ നോക്കുകുത്തിയാക്കി മാറ്റാൻ കഴിയുന്ന പ്രശ്നവുമാണ്. ഒരു വലിയ പ്രശ്നമുണ്ടാക്കിയാൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ നിറയുമ്പോൾ താരതമ്യേന ചെറിയ പ്രശ്നങ്ങളെന്ന് കരുതുന്നവ അതിന്റെ ബഹളത്തിൽ ശ്രദ്ധിക്കപ്പെടാതെ മുങ്ങിപ്പോവും. ആ പ്രശ്നത്തിലെ പ്രതികൾക്ക് അത് വലിയ രക്ഷയുമാവും. ജമ്മു കാശ്മീർ നമ്മുടെ സമൂഹത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് അതിനൊക്കെയാണു താനും.

READ ALSO

Aravind Kejriwal | Bignewslive

പിസ്സയും ബര്‍ഗറും എത്തിക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ വീട്ടിലെത്തിച്ച് കൂടാ ? കേന്ദ്രത്തിനോട് കേജരിവാള്‍

June 6, 2021
33
Vaccine | Bignewslive

പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന ആരോപണം : തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി

June 4, 2021
29

ജമ്മു കാശ്മീർ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബിൽ ജൂലൈ ഒന്നിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. അന്ന് അമിത്ഷാ രാജ്യസഭയിൽ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ആറ് മാസത്തിനകം ജമ്മു കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. അതിനുള്ള സമാധാന പൂർണമായ അന്തരീക്ഷമുണ്ടാക്കാനാണ് രാഷ്ട്രപതി ഭരണം നീട്ടുന്നത്. കൃത്യം ഒരുമാസവും അഞ്ചു ദിവസവും പിന്നിട്ടപ്പോൾ ആഗസ്റ്റ് 5 ന് അതേ അമിത് ഷായാണ് അതേ കാശ്മീരിനെ സംബന്ധിച്ച് മറ്റൊരു പ്രമേയവും രണ്ടു ബില്ലുകളും അതേ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തത്. പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയവും പുനഃസംഘടന സംബന്ധിച്ച രണ്ടു ബില്ലുകളും.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള തീരുമാനവും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനവുമൊന്നും കേന്ദ്ര സർക്കാർ ഒരു രാത്രി കൊണ്ട് എടുത്തതല്ല എന്ന് വ്യക്തമാണ്. അത് നടപ്പാക്കുന്നത് സംബന്ധിച്ച് ആഴ്ചകളും മാസങ്ങളുമൊക്കെ നീണ്ട ആലോചനകൾ നടന്നിട്ടുണ്ടാവും. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുമെന്നത് തെരഞ്ഞെടുപ്പിന് മുൻപ് തയ്യാറാക്കിയ ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. അതായത് അത് ഭരണകക്ഷിയുടെ പരിഗണനയിൽ നേരത്തെ ഉണ്ടായിരുന്ന കാര്യമാണ്. അതിനുള്ള പ്രധാന പ്രതിബന്ധം പ്രത്യേക പദവി എടുത്തു കളയുന്നതു സംബന്ധിച്ച് ഭരണഘടനയിലുള്ള ഒരു നിബന്ധന ആയിരുന്നു. കാശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ അനുസരിച്ച് രാഷ്ട്രപതിക്ക് പ്രത്യേക പദവി എടുത്തു കളയാം എന്നാണ് ആ നിബന്ധന.

എന്നു പറഞ്ഞാൽ കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്ന് നിയമസഭ നിലവിൽ വന്നാൽ ഇത് നടപ്പാക്കാൻ ബിജെപിയ്ക്ക് കഴിയില്ല. നിലവിൽ അവിടെ രാഷ്ട്രപതിയുടെ പ്രതിനിധിയായി ഭരിക്കുന്ന ഗവർണറുടെ ശുപാർശയനുസരിച്ചാണ് രാഷ്ട്രപതി കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. നിലവിൽ നിയമസഭയുടെ അധികാരങ്ങൾ കയ്യാളുന്നതും ചുമതല വഹിക്കുന്നതുമെല്ലാം ഗവർണറായതു കൊണ്ട് ഗവർണർക്ക് ഇത് ശുപാർശ ചെയ്യാമെന്നാണ് സർക്കാരിന്റെ നിലപാട്. അതിന് കഴിയുമോ ഇല്ലേ എന്നുള്ള ചർച്ച നിയമവൃത്തങ്ങളിൽ നടക്കുന്നു. ഇവിടത്തെ വിഷയം അതല്ല. നിയമസഭ നിലവിൽ വരാത്ത സാഹചര്യം സൃഷ്ടിച്ച് ഗവർണറെക്കൊണ്ട് ഇക്കാര്യം ശുപാർശ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രപതി ഭരണം നീട്ടാൻ സർക്കാർ തീരുമാനിച്ചത് എന്നാണിപ്പോൾ വ്യക്തമായിരിക്കുന്നത്.

ആ രാഷ്ട്രപതി ഭരണം നീട്ടൽ വളരെ ആസൂത്രിതമായിരുന്നു. ആറുമാസത്തിനകം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന അമിത്ഷായുടെ പ്രസ്താവന കരുതിക്കൂട്ടിയുള്ള നുണയായിരുന്നു എന്നാണ് അതിനർത്ഥം. ആ നുണ പറഞ്ഞത് ഏതെങ്കിലും ബിജെപി യോഗത്തിലല്ല. ഇന്ത്യയുടെ പാർലമെന്റിലാണ്. പാർലമെന്റെന്നാൽ ഇന്ത്യൻ ജനതയുടെ തന്നെ പ്രതിരൂപമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനിൽപിൽ നിർണായക ഘടകമാണ്. ആ പാർലമെന്റിനോട് നുണ പറയുകയെന്നാൽ ഇന്ത്യൻ ജനതയോട് നുണ പറയലാണ്. ഇന്ത്യൻ ജനാധിപത്യത്തോട് നുണ പറഞ്ഞ് വഞ്ചിക്കലാണ്. അതാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചെയ്തിരിക്കുന്നത്. അറിയാതെയല്ല, കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ടുള്ള നുണ പറയൽ.

അത് കഴിഞ്ഞ് അഞ്ചാം തീയതി രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച അമിത് ഷാ നടത്തിയ പ്രസംഗത്തിൽ, പ്രതിപക്ഷത്തിന് നൽകിയ മറുപടികളിൽ ഒക്കെ ആവർത്തിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങളുണ്ട്. കാശ്മീരിൽ നിന്ന് നേരത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് വിവാഹം കഴിക്കാനാവില്ല, അവിടെ സ്ഥലം വാങ്ങാനാവില്ല. ഇതൊക്കെ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനും എവിടെ നിന്നും വിവാഹം കഴിക്കാനും എവിടെയും സ്വത്തു വാങ്ങാനുമുള്ള ഇന്ത്യൻ പൗരന്റെ അവകാശങ്ങൾക്ക് തടസമാണ്. അതുകൊണ്ട് അതെല്ലാം മാറ്റുകയാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത. കേൾക്കുമ്പോൾ എന്തു സുഖമാണ്. കാശ്മീരി സുന്ദരികളെ ഇനി ബിജെപി പ്രവർത്തകർക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മുസ്ലീം പെൺകുട്ടികളുടെ ഫോട്ടോകളുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത് എത്ര വലിയ രാഷ്ട്രീയ അശ്ലീലങ്ങളാണ് തങ്ങളെന്ന് സംഘപരിവാർ നേതാക്കളും പ്രവർത്തകരുമൊക്കെ ഒരു തവണ കൂടി തെളിയിക്കുകയും ചെയ്തു.

പക്ഷേ എന്താണ് യാഥാർത്ഥ്യം. കാശ്മീരിൽ നിന്ന് വിവാഹം കഴിക്കുന്നതിന് നേരത്തെയും തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. കാശ്മീരിൽ നിന്ന് വിവാഹം കഴിച്ച അന്യസംസ്ഥാനക്കാരായ (മലയാളികൾ ഉൾപ്പെടെ) നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും ഉള്ള ഒരാളന്ന നിലയ്ക്ക് അക്കാര്യം ഉറപ്പിച്ച് പറയാനാവും. പിന്നെ സ്ഥലം വാങ്ങലും വിൽക്കലും. ഈ പറഞ്ഞത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിലും മേഘാലയയിലും അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമൊക്കെ പറ്റുമോ. അതിർത്തി പ്രദേശങ്ങളിൽ എത്രയിടത്ത് പറ്റും. പോട്ടെ, കേരളത്തിലുള്ള മലയാളികൾക്ക് മലയാളം തന്നെ സംസാരിക്കുന്ന ലക്ഷദ്വീപിൽ ചെയ്യാൻ പറ്റുമോ. അനുമതിയില്ലാതെ അങ്ങോട്ട് പോകാനെങ്കിലും പറ്റുമോ. കഴിയില്ല എന്നാണുത്തരം. അപ്പോൾ എവിടെയാണ് സഞ്ചാര സ്വാതന്ത്ര്യവും സ്ഥലം വാങ്ങലും ഒരേയൊരിന്ത്യ ഒരൊറ്റ ജനതയുമൊക്കെ.

അങ്ങനെ, ചില പ്രദേശങ്ങളുടെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് പല പ്രദേശങ്ങളിലും വ്യത്യസ്തമായ സമീപനങ്ങൾ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്. ആ വൈവിധ്യങ്ങളും വ്യത്യാസങ്ങളുമൊക്കെ പരസ്പര ബഹുമാനത്തോടെ അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ലോകത്തിലെ മഹത്തായ റിപ്പബ്ലിക്കിന്റെ പേരാണ് ഇന്ത്യ എന്നത്. അതെല്ലാം മറച്ചു വെച്ച് രാജ്യസഭയിൽ വീണ്ടും നുണ പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് ഇന്ത്യയിലെ ജനങ്ങളെയും ജനാധിപത്യത്തെയും വഞ്ചിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ചെയ്തത്.

ഇതെല്ലാം കഴിഞ്ഞ് ലോക്സഭയിൽ ഈ ബില്ലുകൾ ചർച്ച ചെയ്യുമ്പോൾ എൻസിപിയുടെ സുപ്രിയാ സുലെ ഒരു കാര്യം പറഞ്ഞു. എന്റെ തൊട്ടടുത്ത സീറ്റിലുള്ള ഫാറൂഖ് അബ്ദുള്ള ഇന്ന് സഭയിലെത്തിയിട്ടില്ല. കാശ്മീരിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം സഭ ചർച്ച ചെയ്യുമ്പോൾ അവിടെ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവിനെ സഭയിലെത്താനാവാതെ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിന് അമിത് ഷാ നൽകിയ മറുപടി ഫാറൂഖ് അബ്ദുള്ള സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ വീട്ടീൽ കഴിയുകയാണ്, അദ്ദേഹത്തെ ആരും തടഞ്ഞു വെച്ചിട്ടില്ലെന്നാണ്. അൽപ സമയത്തിനകം തന്നെ ഫാറൂഖ് അബ്ദുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയ ടെലിവിഷൻ ക്യാമറകൾക്കു മുൻപിൽ വന്ന് ആഭ്യന്തര മന്ത്രി സഭയിൽ കള്ളം പറഞ്ഞതാണെന്ന് പ്രഖ്യാപിച്ചു. തന്റെ വസതി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.

എന്റെ ജനങ്ങൾ ശിക്ഷിക്കപ്പെടുകയും സംസ്ഥാനം വെട്ടിമുറിയ്ക്കപ്പെടുകയും ചെയ്യുമ്പോൾ ഞാൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലിരിക്കുമോ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. അതിനർത്ഥം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി കാശ്മീർ നേതാക്കളുടെ വീട്ടു തടങ്കലിനെക്കുറിച്ചും നുണ പറഞ്ഞു എന്നതാണ്. അതും ലോക്സഭയിൽ. അങ്ങനെ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ത്യയുടെ ആഭ്യന്തര മന്ത്രി മാറി മാറി നുണ പറഞ്ഞിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.

ജനാധിപത്യത്തിൽ പാർലമെന്റിനുള്ളത് പരമപ്രധാനമായ സ്ഥാനമാണ്. പാർലമെന്റ് സുപ്രീമസി എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതാണ്. ജനതയുടെ പ്രതിരൂപമായ പാർലമെന്റിനോട് നുണപറയുകയെന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറ്റമാണ്. ജനാധിപത്യ ഭരണകൂടത്തിലെ ഭരണാധികാരികൾ അങ്ങനെ ചെയ്താൽ അവർ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ല. അങ്ങനെ ആരെങ്കിലും നുണ പറയുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ അത് ഏറ്റവും വലിയ പ്രശ്നമായി സ്വാഭാവികമായി രാജ്യത്ത് ഉയർന്നു വരും. പക്ഷേ ഇവിടെ എത്ര തവണയാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി പാർലമെന്റിനോട് അറിഞ്ഞു കൊണ്ട് നുണ പറഞ്ഞത്. ഒരു അവകാശ ലംഘന നോട്ടീസ് പോലുമുണ്ടായില്ല. ഫാസിസ്റ്റ് ഭരണ കാലത്ത് അതുണ്ടായിട്ടും കാര്യമില്ല എന്നത് വേറെ കാര്യം. പക്ഷേ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ പാർലമെന്റിനോട് ഏത് കാര്യത്തിലും എത്ര തവണ വേണമെങ്കിലും നുണ പറയാം എന്ന സാഹചര്യം ഉണ്ടാക്കിയെടുത്തിരിക്കുന്നു ബിജെപി. ഇനി അത് തുടർക്കഥയായി മാറുകയും ചെയ്യും. അതുകൊണ്ട് കാശ്മീർ ബില്ലുകളും ആർട്ടിക്കിൾ 370 പിൻവലിക്കലും കാശ്മീരിനെ മാത്രം ബാധിക്കുന്ന സംഭവങ്ങളല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെയും പാർലമെന്റ് സുപ്രീമസിയുടെയും ചരമഗീതങ്ങൾ കൂടിയാണ്.

Tags: Article 370Indiakashmirparliament

Related Posts

‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ
India

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2
സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ
India

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

May 16, 2025
7
‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ
India

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

May 15, 2025
5
ഒടുവില്‍ മോചനം; പാകിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം വിട്ടയച്ചു
India

ഒടുവില്‍ മോചനം; പാകിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം വിട്ടയച്ചു

May 14, 2025
6
Load More
Next Post
ആശങ്ക ഒഴിയുന്നില്ല; തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം

ആശങ്ക ഒഴിയുന്നില്ല; തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം

രക്ഷാപ്രവർത്തനത്തിന് ഇറങ്ങി മുഴുവൻ പോലീസ് സേനയും; ജെസിബിയും സാറ്റലൈറ്റ് ഫോണുമായി പൂർണ്ണസജ്ജം

രക്ഷാപ്രവർത്തനത്തിന് ഇറങ്ങി മുഴുവൻ പോലീസ് സേനയും; ജെസിബിയും സാറ്റലൈറ്റ് ഫോണുമായി പൂർണ്ണസജ്ജം

അറ്റകുറ്റപ്പണിക്ക് പോയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ തോണി മറിഞ്ഞ് മരിച്ചു

അറ്റകുറ്റപ്പണിക്ക് പോയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ തോണി മറിഞ്ഞ് മരിച്ചു

Discussion about this post

RECOMMENDED NEWS

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

18 hours ago
7
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

21 hours ago
7
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

19 hours ago
7
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version