ഗുവാങ്ഡോംഗ്: ചൈനയിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഗുവാങ്ഡോംഗിൽ തുരങ്കനിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന 13 തൊഴിലാളികൾ മരിച്ചു. ദേശീയപാതയിൽ തുരങ്ക നിർമ്മാണത്തിലേർപ്പെട്ടവരാണ് മരിച്ചത്. 2019ൽ രംഭിച്ച തുരങ്കം നിർമ്മാണ പ്രവൃത്തിയാണിത്.
ഈ വർഷം പ്രവർത്തി പൂർത്തിയാകാനിരിക്കെയാണ് ദുരന്തമുണ്ടായത്. ഇതേസമയം, മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പെയ്ത മഴയിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ഏഴ് പേരെ കാണാതായി. ഇതുവരെ 1,00,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചെന്നാണ് കണക്കുകൾ. 60വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിവിടെയുള്ളത്.
വെള്ളപ്പൊക്കം 11.3 ദശലക്ഷം യുഎസ് ഡോളർ നഷ്ടം വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രവിശ്യയെ ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post