BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്

സങ്കടകരമായ ഒരു സാഹചര്യത്തില്‍ ഞങ്ങളായിരുന്നു ശരി എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്

TK Hareesh by TK Hareesh
June 4, 2019
in Kerala News, Trending
0
വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്
155
VIEWS
Share on FacebookShare on Whatsapp

–എഡിറ്റോറിയല്‍

READ ALSO

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

May 30, 2025
4
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2

ഒരു ദിവസം വ്യാജവാര്‍ത്തക്കാരായി നില്‍ക്കേണ്ടി വരികയും ഉറപ്പുള്ള ഒരു വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിടത്തു നിന്നാണ് ഇതെഴുന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഞ്ചിനീയറിംഗ് ഇന്റേണിക്ക് നിപ സ്ഥിരീകരിച്ചതായുള്ള വിവരം സ്വകാര്യ ആശുപത്രിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഞായറാഴ്ച അതിരാവിലെയോടെയാണ്. നിപയാണെന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം തലേന്ന് രാത്രിയോടെ ആശുപത്രിയില്‍ ലഭിച്ചു എന്നാണ് അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി. അന്വേഷിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുള്ളിടത്തെല്ലാം ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്. ആശുപത്രിയുമായി നേരില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം അവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായപ്പോള്‍ തന്നെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചു, ഡി എം ഒയെ വിവരം അറിയിച്ചു എന്നാണ്. ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്കയച്ചുവെന്നും ഡിഎംഒയുടെ ഭാഗത്തു നിന്ന് നിപയാണെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ച വിവരം. രാവിലെ തന്നെ ഡിഎംഒയും സംഘവും ആശുപത്രിയിലെത്തി മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. രോഗമുള്ളയാളെ അതിനു മുന്‍പു തന്നെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബംഗളൂരുവിലെ പ്രശസ്തമായ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു എന്ന കൃത്യമായ വിവകിട്ടി. ആരോഗ്യവകുപ്പ് എടുത്തു കൊണ്ടുപോയ സാമ്പിള്‍ മണിപ്പാലില്‍ പരിശോധിച്ചതിലും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതായാണ് അറിഞ്ഞത്. മണിപ്പാലില്‍ നിന്നുള്‍പ്പെടെ പല പരിശോധനകള്‍ക്കും റഫര്‍ ചെയ്യാറുള്ള അത്രയും വിശ്വസനീയതയുള്ള സ്വകാര്യ ലാബാണ് ബംഗളൂരുവിലേതെന്ന വിവരവും കിട്ടി.

ഇങ്ങനെ ഔദ്യോഗികമായും അനൗദ്യോഗികമായും ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചും രണ്ടും ചേര്‍ത്തു വെച്ച് താരതമ്യം ചെയ്തും എല്ലാമാണ് നിപ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിടാന്‍ തീരുമാനിച്ചത്. വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ ഗൗരവത്തെക്കുറിച്ച് പൂര്‍ണ ബോധ്യവുമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുമ്പിലുള്ള കടമ്പകള്‍ പൂര്‍ണമായി അറിയാം. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ വാര്‍ത്തകളോ അഭ്യൂഹങ്ങളോ കൊടുക്കുന്നതും ശരിയല്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ട ഘട്ടം മുന്നിലുണ്ടെങ്കില്‍ അത് സംബന്ധിച്ച അറിയിപ്പ് അവര്‍ക്ക് നല്‍കുക തന്നെ വേണം. അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ എത്രയും വേഗം സ്വീകരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതാണ് നല്ലത്. അല്ലാതെ പരിഭ്രാന്തിയുടെ പേരു പറഞ്ഞ് അത് ഒരു ദിവസം നീട്ടിവെക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അത്രയും നേരം വിവരമറിയാതെ ജനങ്ങള്‍ രോഗം പകരാനിടയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകട്ടെ എന്ന നിലപാടാണോ സ്വീകരിക്കേണ്ടത്. ഈ വിഷയങ്ങളെല്ലാം പരിശോധിച്ചാണ് വാര്‍ത്ത കൊടുത്തത്. വാര്‍ത്ത കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ഇത് വലിയ ചര്‍ച്ചയാവുമെന്നും സര്‍ക്കാരിന് ഇതില്‍ പ്രതികരിക്കേണ്ടി വരുമെന്നും. അപ്പോഴും ഞങ്ങളുടെ പ്രതീക്ഷ സര്‍ക്കാര്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് അവര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രപരമായ നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ്. നിപ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, പ്രാഥമിക പരിശോധനകളില്‍ സൂചന ലഭിച്ചിട്ടുണ്ട്, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല, ജാഗ്രത വേണം തുടങ്ങിയ പ്രതികരണങ്ങളായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുക എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.

പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നിപ സ്ഥിരീകരിച്ചിട്ടില്ല, പ്രാഥമിക പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ല, വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പ്രതികരണം. മന്ത്രി ഇത് പറയുമ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്റേതടക്കമുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ബംഗളുരുവിലെ ലാബിലെ പരിശോധനാ ഫലം ആശുപത്രിയിലും മന്ത്രിയടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ കൈവശവും ഒക്കെ ഉണ്ടെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ഇത് മന്ത്രി പറയുമ്പോഴ നിപ വൈറസിനെക്കാളും അപകടകാരിയാണ് വാര്‍ത്ത എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഉദ്ദേശിച്ചല്ല ഞങ്ങള്‍ വാര്‍ത്ത നല്‍കിയത്. വിഷയം ഇങ്ങനെയുള്ളതായതു കൊണ്ടു തന്നെ ഒട്ടും സന്തോഷത്തോടെയല്ല ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതും. വാര്‍ത്തയുടെയും വസ്തുതയുടെയും കാര്യത്തില്‍ പിടിവാശികള്‍ക്ക് സ്ഥാനമില്ല എന്നും അറിയാം. എന്തായാലും ഞങ്ങളുടെ വാര്‍ത്തയാണ് രോഗം പടരുന്നതിനേക്കാള്‍ മാരകമെങ്കില്‍ അത് പിന്‍വലിക്കുക എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെയാണ് ശരിയെന്ന് ഉറപ്പുള്ള ഒരു വാര്‍ത്ത സര്‍ക്കാര്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പിന്‍വലിച്ചത്.

ഞങ്ങളായിരുന്നു ശരി എന്ന് പറയാന്‍ കഴിയുന്നത് സാധാരണയായി ആഹ്ലാദം പകരുന്ന അനുഭവമാണ്. പക്ഷേ ഇപ്പോള്‍ സങ്കടകരമായ ഒരു സാഹചര്യത്തില്‍ ഞങ്ങളായിരുന്നു ശരി എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. ഇപ്പോഴും ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല, ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് കഴിയാവുന്നത്ര നേരത്തെ ആവുന്നതില്‍ എന്തായിരുന്നു തെറ്റെന്ന്. തിങ്കളാഴ്ച രാവിലെ നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഞായറാഴ്ച ഉച്ചയ്ക്ക് നല്‍കിയാല്‍ എന്തായിരുന്നു തെറ്റെന്ന്. അരനേരം കൂടുതല്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു എന്ന പേരു പറഞ്ഞ് അത്രയും നേരം അവരെ ജാഗ്രതയില്ലാത്തവരായി മാറ്റി നിര്‍ത്തുന്നതായിരുന്നുവോ ശരിയെന്ന്. ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാദ്ധ്യതയുണ്ടെന്ന ഒരു വാചകം പറയാന്‍ ഇത്രയും വിഷമമുണ്ടായിരുന്നോ എന്ന്. ഇനി പൂനെ പോലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിപ സാദ്ധ്യത തള്ളിയാലും മുന്‍കരുതല്‍ എടുത്തതു കൊണ്ട് കുഴപ്പമില്ലല്ലോ. മറിച്ച് മുന്നറിയിപ്പ് ലഭിക്കാത്തതിന്റെ പേരില്‍ രോഗ സാദ്ധ്യതയുള്ള സാഹചര്യങ്ങളില്‍ ഇടപഴകി കൂടുതലാളുകള്‍ക്ക് രോഗ ബാധ ഉണ്ടാവുന്നതാണോ കൂടുതല്‍ സ്വീകാര്യം.

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഒരു നിപ കാലത്തെ അതിജീവിച്ച നമ്മള്‍ക്ക് മുപ്പതാം തീയതി അഡ്മിറ്റ് ചെയ്ത ഒരു രോഗിക്ക് രോഗം സ്ഥിരീകരിക്കാന്‍ മൂന്നാം തീയതി ഉച്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണോ എന്ന്. നിപ സംശയം തോന്നിയ ഉടന്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഡിഎംഒയെ അറിയിച്ചു എന്നും സാമ്പിള്‍ എടുത്ത് അയച്ചു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. പിന്നെ ഞായറാഴ്ച ഞങ്ങളുടെ വാര്‍ത്ത വന്നതിനു ശേഷം സാമ്പിള്‍ രാവിലെ എടുത്തയച്ചു എന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞത് ഏത് സാമ്പിളിനെക്കുറിച്ചാണ്. വാര്‍ത്ത വന്നാല്‍ സാമ്പിളെടുക്കുക എന്നതാണോ ആരോഗ്യവകപ്പ് സ്വീകരിക്കുന്ന നടപടിക്രമം. ഈ അഞ്ചു ദിവസം എന്ത് രോഗത്തിനാണ് ചികിത്സിക്കുക. ഇത് എന്തായാലും ചോദ്യങ്ങളുടെ സമയമല്ല. അതിജീവനത്തിന്റെ സമയമാണ്. ചോദ്യങ്ങള്‍ ഇതിനു ശേഷം മാത്രം. ഇപ്പോള്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാം. അതിജീവനത്തിന്റെ ഈ കാലത്ത് സര്‍ക്കാരും നമ്മുടെ പൊതു സമൂഹവും ഒരുമിച്ച് എല്ലാ ജാഗ്രതയോടും കൂടി കൈകോര്‍ത്തു നിന്നാല്‍ മറികടക്കാനാവാത്ത ഒരു പ്രതിസന്ധിയുമില്ല. ഒപ്പം ഞങ്ങളുമുണ്ടാവും.

Tags: editorialKeralanipah alertNipah Virus

Related Posts

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ചികിത്സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

May 30, 2025
2
അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം
Kerala News

അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

May 30, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കനത്ത് മഴ തുടരുന്നു, 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് വിവിധ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

May 30, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

May 29, 2025
3
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ, റെഡ് അലർട്ട്

May 28, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നാല് ദിവസം കൂടി അതിതീവ്രമഴ, 14 ജില്ലകളിലും മുന്നറിയിപ്പ്

May 27, 2025
3
Load More
Next Post
വിനോദയാത്രക്ക് പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

വിനോദയാത്രക്ക് പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പോ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്; നിപ്പാ ഭീതിക്കിടെ രാഷ്ട്രീയം കലര്‍ത്തിയ കെ സുരേന്ദ്രനോട് ഡോക്ടര്‍

പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പോ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്; നിപ്പാ ഭീതിക്കിടെ രാഷ്ട്രീയം കലര്‍ത്തിയ കെ സുരേന്ദ്രനോട് ഡോക്ടര്‍

വീടിനു മുന്നില്‍ അയല്‍വാസി മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു

വീടിനു മുന്നില്‍ അയല്‍വാസി മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

8 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

22 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

6 hours ago
5
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version