കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീയെ ആക്രമിച്ചു കൊന്ന
പഞ്ചാരക്കൊല്ലിയിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്.
രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്.നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം.
ജയസൂര്യയ്ക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വിവരമറിഞ്ഞ് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം സ്ഥലത്തേക്ക് തിരിച്ചു.
പത്ത് അംഗങ്ങൾ ഉള്ള പത്തു ടീമുകളായി തിരിഞ്ഞ് കാട്ടില്‍ പോയി തിരഞ്ഞ് കടുവയെ കണ്ടെത്തുക എന്ന ദൗത്യമാണ് ആര്‍ആര്‍ടി സംഘം നടത്തിയത്. ഇതിലൊരു ദൗത്യസംഘത്തിലെ അംഗത്തിനു നേര്‍ക്കാണ് കടുവ ചീറിയടുത്തത്.
ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്.
Discussion about this post