BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം

Akshaya by Akshaya
December 25, 2020
in Kerala News
0
‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ  തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം
86
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് പത്രത്തിന്റെ മുഖപത്രം. കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ മുസ്സീം ലീഗിന് പങ്കുണ്ടെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ലീഗ് കൊലകത്തി താഴെ വെക്കണം എന്ന തലക്കെട്ടോടെയാണ് മുഖപത്രം.

READ ALSO

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

May 28, 2025
4
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

May 28, 2025
3

കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. കാസര്‍കോട്ട് കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്‌മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഭവത്തിലാണ് മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് പത്രത്തിന്റെ എഡിറ്റോറിയല്‍.

രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ് പലപ്പോഴും പുറത്തെടുക്കുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണം നടത്തുന്നുവെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.

സിറാജ് ദിനപത്രത്തിന്റെ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം വായിക്കാം,

മുസ്ലിം ലീഗിന്റെ കൊലക്കത്തിക്ക് ഒരു സുന്നി പ്രവര്‍ത്തകന്‍ കൂടി ഇരയായിരിക്കുന്നു. കാഞ്ഞങ്ങാട്ട് എസ് വൈ എസ് പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുര്‍റഹ്‌മാന്‍ ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഓടെ സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് കല്ലൂരാവി പഴയ കടപ്പുറം റോഡില്‍ വെച്ച് ലീഗുകാര്‍ തടഞ്ഞുനിര്‍ത്തി നിഷ്ഠൂരമായി അക്രമിച്ചത്. നെഞ്ചില്‍ ഗുരുതരമായി ആഴത്തില്‍ കുത്തേറ്റ അബ്ദുര്‍റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

കല്ലൂരാവി കുഞ്ഞബ്ദുല്ല മുസ്ലിയാരുടെയും ആഇശയുടെയും മകനായ അബ്ദുര്‍റഹ്‌മാന്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് സംഭവം നടക്കുമ്പോള്‍ അബ്ദുര്‍റഹ്‌മാന്‍ ഔഫിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുഐബ് മൊഴി നല്‍കിയിട്ടുണ്ട്.

അക്രമ രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും ഭൂഷണമല്ല. മുസ്ലിം സമുദായത്തിന്റെ ഉന്നമനവും നന്മയും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. ആത്മീയ വ്യക്തിത്വങ്ങളാണ് അതിന്റെ നേതൃനിരയില്‍. എന്നാല്‍ ജനസേവനത്തിനും സമുദായോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും പകരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പാര്‍ട്ടി അണികളില്‍ കണ്ടുവരുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ് പലപ്പോഴും പുറത്തെടുക്കുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണം വരെ നടത്തി വരുന്നു അവര്‍. 2013 ഒക്ടോബറില്‍ കണ്ണൂര്‍ പാനൂരിലെ പാറാട് മുസ്ലിം ലീഗ് ഓഫീസിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനമെന്നും കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മാണമെന്നുമാണ് ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. നിരവധി പള്ളികളും സുന്നി മദ്‌റസകളും ഇതര പാര്‍ട്ടി ഓഫീസുകളും ഇവരുടെ ആക്രമണത്തിനിരയായിട്ടുണ്ട്.

കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇസ്ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസ്സുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ലീഗാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അടിയന്തരാവസ്ഥ കാലത്ത് നിരോധിക്കപ്പെടുകയും ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിംഗാണ് വെല്‍ഫെയര്‍ പാര്‍ട്ടി. നിരോധിത തീവ്രവാദ സംഘടനയായ എന്‍ ഡി എഫിന്റെ മറ്റൊരു പതിപ്പാണ് എസ് ഡി പി ഐ. ഈ രണ്ട് സംഘടനകളെയും സൂക്ഷിക്കണമെന്നും ഇവരുമായി സഹകരിക്കരുതെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ സമുദായത്തെ ഉണര്‍ത്തിയതാണ്. എന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കി.

ജനാധിപത്യ വ്യവസ്ഥിതിയില്‍ യാതൊരു വിശ്വാസവുമില്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖംമൂടിയണിയാന്‍ അവസരമൊരുക്കി എന്നതില്‍ കവിഞ്ഞ് ലീഗിനോ യു ഡി എഫിനോ ഈ ബന്ധം ഒരു ഗുണവും ചെയ്തുമില്ല. എന്നാലും ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചാല്‍ അത് ലീഗിന് സഹിക്കില്ല. വിമര്‍ശകരെ മുസ്ലിം വിരുദ്ധരായി മുദ്ര കുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യും. കേരളത്തിലെ മുജാഹിദ് കേന്ദ്രങ്ങള്‍ ആഗോള തീവ്രവാദ സംഘടനയായ ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന വിവരം പുറത്തുവന്നപ്പോള്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കാനും ലീഗായിരുന്നു മുന്‍പന്തിയില്‍. അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രവാദിയും ഭീകരവാദത്തിന് സഹായിക്കുന്ന ആളുമായി ചിത്രീകരിക്കാന്‍ രംഗത്തുവന്ന ലീഗ് സലഫിസ്റ്റ് പ്രചാരകനായ സാക്കിര്‍ നായിക്കിന് പ്രതിരോധം തീര്‍ക്കാന്‍ എത്ര വേഗത്തിലാണ് രംഗത്തെത്തിയത്.

സമൂഹത്തിന്റെ ഉന്നമനം, ഐക്യം തുടങ്ങി നല്ല ലക്ഷ്യത്തോടെ രാഷ്ട്രീയമായി സംഘടിച്ചെങ്കില്‍ മാത്രമേ ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനാകുകയുള്ളൂവെന്ന കാഴ്ചപ്പാടിലാണ് ആദ്യ കാല നേതാക്കള്‍ മുസ്ലിം ലീഗിന് രൂപം നല്‍കിയത്. പില്‍ക്കാലത്ത് സമുദായത്തില്‍ ശൈഥില്യം സൃഷ്ടിക്കാന്‍ രംഗത്തുവന്ന തിരുത്തല്‍വാദ സംഘടനകളുടെ വക്താക്കള്‍ തന്ത്രപരമായി പാര്‍ട്ടിയുടെ കുഞ്ചിക സ്ഥാനങ്ങളില്‍ എത്തിപ്പെട്ടതോടെയാണ് പാര്‍ട്ടിക്ക് മര്‍ഗച്യുതി സംഭവിക്കാന്‍ തുടങ്ങിയത്. സുന്നി വിഭാഗത്തിലെ പ്രബല വിഭാഗത്തെ അകറ്റി നിര്‍ത്താനും സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ കൊലക്കത്തി ഉയര്‍ത്താനും ഇടയാക്കിയത് സലഫിസ്റ്റ് സ്വാധീനമാണ്.

കാഞ്ഞങ്ങാട്ടെ അബ്ദുര്‍റഹ്‌മാന്‍ ഔഫിനു മുമ്പ് അമ്പലക്കണ്ടി അബ്ദുല്‍ഖാദിര്‍, കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ പുത്രന്‍ കുഞ്ഞു, മണ്ണാര്‍ക്കാട് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, നൂറുദ്ദീന്‍ തുടങ്ങി നിരവധി സുന്നി പ്രവര്‍ത്തകര്‍ ലീഗുകാരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്.
ലീഗിന് സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ നാണംകെട്ട തോല്‍വിയാണ് കാഞ്ഞങ്ങാട്ടെ കൊലപാതകത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്തല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കേണ്ടതെന്ന രാഷ്ട്രീയത്തിന്റെ ബാലപാഠം ഇവര്‍ അഭ്യസിക്കേണ്ടതുണ്ട്.

Tags: dyfi workereditorialKasaragodmurdermuslimleaguenewspapersiraj

Related Posts

‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്, വിവരം അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
Kerala News

‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്, വിവരം അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍

May 21, 2025
4
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണു, എട്ടു വയസുകാരന്‍ മരിച്ചു

May 1, 2025
4
റെയില്‍വേ ട്രാക്കിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് ട്രെയിൻ അട്ടിമറി ശ്രമം, 29കാരൻ അറസ്റ്റിൽ
Kerala News

റെയില്‍വേ ട്രാക്കിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് ട്രെയിൻ അട്ടിമറി ശ്രമം, 29കാരൻ അറസ്റ്റിൽ

April 19, 2025
2
ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിച്ചു, ഇനി രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശിക്കാം
Kerala News

ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിച്ചു, ഇനി രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശിക്കാം

April 14, 2025
5
മുന്‍ വൈരാഗ്യം, യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
News

മുന്‍ വൈരാഗ്യം, യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

March 27, 2025
4
യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു, മറ്റൊരാൾക്കും വെട്ടേറ്റു
Kerala News

യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു, മറ്റൊരാൾക്കും വെട്ടേറ്റു

March 21, 2025
1
Load More
Next Post
sreelakshmi arackal | bignewslive

'മറ്റേപണി ചെയ്യാന്‍ പോയതാ ലവള്‍', ഇവിടുത്തെ മനുഷ്യര്‍ക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാല്‍ 'മറ്റേപണി' മാത്രമേ ഓര്‍മ വരൂകയുളളൂ!, ഊളകള്‍, ഈ നാട് ഒരിക്കലും നന്നാകൂല്ല; ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

Rani Noushad | Kerala News

എല്ലാവർക്കും അറിയേണ്ടത് വീട്ടിലെ പുതിയ മോൾ അടുക്കളയിൽ സഹായിച്ചു തുടങ്ങിയോ എന്നാണ്; മരുമകൾക്ക് വേണ്ടി ശീലങ്ങൾ ഭർതൃവീട്ടുകാർക്കും സ്വീകരിക്കാം; കിടിലൻ കുറിപ്പുമായി ഈ അമ്മ

viji | bignewslive

മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തി വലുതാക്കി, എന്നാല്‍ പെറ്റമ്മ ഈ കൊറോണകാലത്ത് ജീവനോടെ ഉണ്ടോ എന്തെങ്കിലും കഴിച്ചോ എന്നു പോലും അവര്‍ അന്വേഷിച്ചില്ല; ഒറ്റപ്പെടലിന്റെ വേദന തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
16
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

15 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

11 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version