BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, December 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മുന്‍ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടുകൊന്നു; ശേഷം ഭാര്യയുടെ ഫേസ്ബുക്കില്‍ സജീവമായി! ഏഴു മാസം പോലീസിനെ വട്ടം കറക്കിയ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍

രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടറായ ഭര്‍ത്താവ് ഏഴ് മാസങ്ങള്‍ക്ക് അഴിക്കുള്ളിലായി. സംഭവത്തില്‍ ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

Surya by Surya
December 24, 2018
in India
0
മുന്‍ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ടുകൊന്നു; ശേഷം ഭാര്യയുടെ ഫേസ്ബുക്കില്‍ സജീവമായി!  ഏഴു മാസം പോലീസിനെ വട്ടം കറക്കിയ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍
2.2k
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടറായ ഭര്‍ത്താവ് ഏഴ് മാസങ്ങള്‍ക്ക് അഴിക്കുള്ളിലായി. സംഭവത്തില്‍ ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

December 11, 2025
3
തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

December 11, 2025
6

സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ..

വിനോദയാത്രയ്ക്കാണെന്ന വ്യാജേന രണ്ടാം ഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സജീവമായി നിലനിര്‍ത്തി. ഗോരഖ്പുരിലെ അറിയപ്പെടുന്ന സര്‍ജനായ ധര്‍മ്മേന്ദ്ര പ്രതാപ് സിങ്ങ് ആണ് നേപ്പാളില്‍ മുന്‍ഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത്.

രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ കഴിഞ്ഞ ജൂണിലാണ് ധര്‍മ്മേന്ദ്ര കൊന്നത്. തുടര്‍ന്ന് ഏഴുമാസത്തോളം രാഖിയുടെ ഫേസ്ബുക്കില്‍ അപ്ഡേഷനുകള്‍ വന്നുകൊണ്ടിരുന്നു.

ജൂണ്‍ 24 മുതല്‍ രാജേശ്വരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേശ്വരിയുടെ നിലവിലത്തെ ഭര്‍ത്താവായ മനീഷ് സിന്‍ഹക്കെതിരെയാണ് പരാതി നല്‍കിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷിനൊപ്പം രാജേശ്വരി ജൂണ്‍ ഒന്നിന് നേപ്പാളിലേക്ക് പോയതായി കണ്ടെത്തി.

എന്നാല്‍ തിരികെ നാട്ടിലെത്തിയ മനീഷിനൊപ്പം രാജേശ്വരി വരാതെ നേപ്പാളില്‍ തങ്ങി. അതേ കാലയളവില്‍ ധര്‍മേന്ദ്രയും അവിടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തില്‍ ഒരു യുവതിയുടെ മൃതദേഹം പ്രദേശത്ത് നിന്നും നേപ്പാള്‍ പോലീസ് കണ്ടെത്തുകയും പരിശോധനയില്‍ രാജേശ്വരിയാണെന്ന് തെളിയുകയുമായിരുന്നു.

തുടര്‍ന്ന് ധര്‍മേന്ദ്രയെ പോലീസ് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വരി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതായും ഇതില്‍ രോഷം പൂണ്ടാണ് കൊലപ്പെടുത്തിയതെന്നും ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. കൂട്ടാളികളായ രണ്ട് പേരാണ് രാജേശ്വരിയെ വിളിച്ചുവരുത്തി പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ധര്‍മേന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുകയായിരുന്നു.

2006ല്‍ രാഖിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ ധര്‍മ്മേന്ദ്രയുമായി രാഖി പ്രണയത്തിലാകുന്നത്. വിവാഹിതനായ ഡോക്ടര്‍ 2011 ല്‍ രാഖിയെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാല്‍ ഡോക്ടറുടെ ആദ്യ ഭാര്യ രഹസ്യ വിവാഹത്തെക്കുറിച്ച് അറിയുകയും രാഖിയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ 2016 ല്‍ രാഖി മനീഷുമായി പ്രണയത്തിലാവുകയും ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം ഡോക്ടറുമായുള്ള ബന്ധം തുടര്‍ന്നുപോന്നു. ഷഹപുരിലുള്ള ഡോക്ടറുടെ വീട് തന്റെ പേരിലേക്ക് മാറ്റാന്‍ രാഖി നിര്‍ബന്ധം തുടങ്ങിയതോടെ ഡോക്ടര്‍ രാഖിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിരവധി തവണ താന്‍ രാഖിയെ കൊല്ലാന്‍ ശ്രമിച്ചതായി ഡോക്ടര്‍ പോലീസിനു മൊഴി നല്‍കി. പണവും സ്വത്തും ആവശ്യപ്പെട്ട് രാഖി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഡോക്ടര്‍ ധര്‍മ്മേന്ദ്ര പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. രാഖി നേപ്പാളിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ കാണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രാഖി ഭര്‍ത്താവിനെ തിരിച്ചയച്ചു. പൊക്രാനില്‍വെച്ച് മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയ ശേഷമാണ് ധര്‍മ്മേന്ദ്ര കൊക്കയിലേക്ക് രാഖിയെ തള്ളിയിട്ടത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.

രാഖിയുടെ മൈബൈല്‍ ഫോണ്‍ കൈക്കലാക്കിയ ധര്‍മ്മേന്ദ്ര ഇതില്‍ നിന്നും തുടരെ ഫെയ്സ്ബുക്ക് അപ്ഡേഷന്‍ നടത്തി. ഒക്ടോബര്‍ 4 ന് രാഖിയുടെ ഫോണ്‍ ഗുവാഹത്തിയില്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധുക്കള്‍ രാഖി ഗുവാഹത്തിയിലാണെന്ന് വിശ്വസിച്ചു. ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ഡോക്ടര്‍ നേപ്പാളില്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് ധര്‍മ്മേന്ദ്രയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറം ലോകം അറിയുന്നത്.

Tags: doctorex wifekilled

Related Posts

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
India

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

October 7, 2025
4
കണ്ണൂരില്‍ 30 പവന്‍ മോഷണം പോയ വീട്ടിലെ മരുമകള്‍ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍: സുഹൃത്ത് അറസ്റ്റില്‍
Kerala News

കണ്ണൂരില്‍ 30 പവന്‍ മോഷണം പോയ വീട്ടിലെ മരുമകള്‍ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍: സുഹൃത്ത് അറസ്റ്റില്‍

August 25, 2025
3
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

ആലപ്പുഴ കുട്ടനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

May 22, 2025
3
‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്, വിവരം അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
Kerala News

‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്, വിവരം അറിയിച്ചത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍

May 21, 2025
4
ഓപ്പറേഷന്‍ സിന്ദൂര്‍; കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും, സ്ഥിരീകരിച്ച് കേന്ദ്രം
India

ഓപ്പറേഷന്‍ സിന്ദൂര്‍; കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും, സ്ഥിരീകരിച്ച് കേന്ദ്രം

May 10, 2025
4
രജൗരിയില്‍ പാക് ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
India

രജൗരിയില്‍ പാക് ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

May 10, 2025
6
Load More
Next Post
രണ്ടാം തവണയും എഡിജിപിയുടെ ഫോണ്‍ കള്ളന്മാര്‍ അടിച്ച് മാറ്റി

രണ്ടാം തവണയും എഡിജിപിയുടെ ഫോണ്‍ കള്ളന്മാര്‍ അടിച്ച് മാറ്റി

മലകയറാന്‍ വരുന്ന വനിതകള്‍ക്ക് രാഷ്ട്രീയ സംഘടനാബന്ധം: ഇന്റലിജന്‍സ്

മലകയറാന്‍ വരുന്ന വനിതകള്‍ക്ക് രാഷ്ട്രീയ സംഘടനാബന്ധം: ഇന്റലിജന്‍സ്

രണ്ട് വര്‍ഷം പരിശീലന കാലമായിരുന്നു; 2019ല്‍ ഫലം കാണാമെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

രണ്ട് വര്‍ഷം പരിശീലന കാലമായിരുന്നു; 2019ല്‍ ഫലം കാണാമെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

Discussion about this post

RECOMMENDED NEWS

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

5 hours ago
6
തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

2 hours ago
6
പാലക്കാട് സജീവമാകാന്‍ രാഹുലിന്റെ നീക്കം;ആവശ്യങ്ങളുന്നയിച്ച് റവന്യൂമന്ത്രിക്ക് കത്ത് നല്‍കി

രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തുമെന്ന് സൂചന, പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version