BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 22, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പൊറിഞ്ചു, ജോസ് എന്നീ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പേരുകളിൽ അവർക്കെന്ത് കോപ്പിറൈറ്റ്; പത്തുലക്ഷമാണ് അന്ന് ലിസി ആവശ്യപ്പെട്ടത്; ‘പൊറിഞ്ചു മറിയം ജോസ്’ വിവാദത്തിൽ തിരക്കഥാകൃത്ത്

അന്ന് തന്റെ തിരക്കഥയും ലിസിയുടെ നോവലും പരിശോധിച്ച് ഇത് പകർപ്പ് അല്ലെന്ന് വിധിച്ചതാണെന്നും അഭിലാഷ്

Anitha by Anitha
August 22, 2019
in Entertainment
0
പൊറിഞ്ചു, ജോസ് എന്നീ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പേരുകളിൽ അവർക്കെന്ത് കോപ്പിറൈറ്റ്; പത്തുലക്ഷമാണ് അന്ന് ലിസി ആവശ്യപ്പെട്ടത്; ‘പൊറിഞ്ചു മറിയം ജോസ്’ വിവാദത്തിൽ തിരക്കഥാകൃത്ത്
40
VIEWS
Share on FacebookShare on Whatsapp

ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രം തന്റെ വിലാപ്പുറങ്ങൾ എന്ന നോവലിന്റെ കോപ്പിയടി ആണെന്ന ആരോപണവുമായി രംഗത്തെത്തിയ എഴുത്തുകാരി ലിസി ജോയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ. ഈ പരാതി മുമ്പ് കോടതി പരിഗണിച്ചതാണെന്നും അന്ന് തന്റെ തിരക്കഥയും ലിസിയുടെ നോവലും പരിശോധിച്ച് ഇത് പകർപ്പ് അല്ലെന്ന് വിധിച്ചതാണെന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. എഴുത്തുകാരിയുടെ നിലവിലെ നടപടി നിയമവ്യവസ്ഥയോടുള്ള ധിക്കാരവും വ്യക്തിപരമായി താനെന്ന എഴുത്തുകാരനെയും ഈ സിനിമയേയും നശിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതുമാണെന്നും അഭിലാഷ് ആരോപിക്കുന്നു.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

അന്ന് ഒരിക്കൽ മധ്യസ്ഥ ചർച്ചയ്ക്കിടെ പത്തു ലക്ഷം രൂപ തന്നാൽ കേസിൽ നിന്ന് പിന്മാറാമെന്ന് പരാതിക്കാരി ലിസി പറഞ്ഞിരുന്നതായും മോശം ഭാഷ ഉപയോഗിച്ച് സംസാരിച്ചെന്നും അഭിലാഷ് പോസ്റ്റിൽ പറയുന്നുണ്ട്.

അഭിലാഷ് എൻ ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഇവിടെയുണ്ട് ഞാനെന്നറിയുവാൻ മധുരമാമൊരു കൂവൽ മാത്രം മതി’ എന്ന് ഒരു കവി പാടിയിട്ടുണ്ട്.. പക്ഷെ ഇവിടെ തന്റെ പേര് മറ്റുള്ളവരിലേയ്‌ക്കെത്തിക്കാൻ ഈ നോവലിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ദുഷ്‌കേളി ( dirty game) യാണ്…കുറച്ചു വിശദമായി ഇതിനെക്കുറിച്ചു പറയാൻ ഞാൻ നിർബന്ധിത നായിരിക്കുകയാണ്.. ഇതേ മോഷണാരോപണവുമായി ഈ സ്ത്രീ അഞ്ചു മാസം മുൻപ് കോടതയിൽ ഹർജി ഫയൽ ചെയ്യുകയും എന്നെയും ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.. വൈകാരികമായി ആകെ തകർന്നുപോയെങ്കിലും ഈ രാജ്യത്തിന്റെ നീതിപീഠത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു; സത്യം എന്നായാലും തെളിയിക്കപ്പെടുമെന്ന വചനത്തെ മനസ്സാ വരിച്ചിരുന്നു.. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി എന്റെ തിരക്കഥയുടെ ഒരു കോപ്പി അവർക്കു കൈമാറുകയും ചെയ്തു…അതുകഴിഞ്ഞ് അവർ ഒത്തുതീർപ്പിന് തയ്യാറെന്നു കോടതിയെ അറിയിക്കുകയും കോടതി നിയോഗിച്ച മാധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു വരികയും ചെയ്തു..അവർ ഇതേ പല്ലവികൾ ആവർത്തിക്കുകയും തന്റെ നോവലിനു കിട്ടിയ അവാർഡുകൾ എടുത്തുപറഞ്ഞുകൊണ്ട് എന്നെ അവഹേളിക്കുന്ന ഭാഷയിൽ സംസാരിക്കുകയും ചെയ്തു..കാട്ടാളൻപൊറിഞ്ചു , പുത്തൻ പള്ളി ജോസ് എന്നീ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകളിന്മേൽ അവർക്കെന്ത് copy right ആണുള്ളതെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പത്തു തവണ തിരക്കഥയെഴുതി ബുദ്ധിമുട്ടിയ കണക്കു പറഞ്ഞു ഒച്ചയുയർത്തുകയും ഒടുവിൽ പത്തുലക്ഷം രൂപ തന്നാൽ കേസിൽ നിന്നു പിന്മാറാമെന്ന് അറിയിക്കുകയും ചെയ്തു..അപ്പോൾ ഞാൻ അവരോട് ഇത്രയേ ചോദിച്ചുള്ളൂ ,’ മറ്റൊരാളുടെ കഥയ്ക്ക് അവകാശവാദമുന്നയിക്കുന്ന നിങ്ങൾക്ക് as a writer എന്ത് genuinity ആണുള്ളത്’ എന്ന്..അപ്പോൾ അവർ മീഡയേറ്ററെ നോക്കി പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ‘ഇവനോടൊക്കെ സംസാരിച്ചിട്ടെന്ത് റ്റാ കാര്യം? ഇവന്റെല് പത്തുരൂപ എടുക്കാനുണ്ടാ’? എന്നായിരുന്നു അത്.. സാഹിത്യലോകത്തിന്റെ പ്രതിനിധിയെന്നു സ്വയം അവകാശപ്പെടുന്ന അവരെ ഞാൻ ശരിക്കും മനസ്സിലാക്കിയത് അപ്പോഴാണ്.. ഒത്തുതീർപ്പിന് തയ്യാറല്ലെന്നും കോടതി രണ്ടു തിരക്കഥകളും വായിച്ച് വിധിപറയട്ടെയെന്നും ഞാൻ പറഞ്ഞപ്പോൾ അവർ വീണ്ടും എന്നെ ശകാരിക്കുകയും സിനിമ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു..

പിന്നീട് കോടതി വിശദമായി വാദം കേൾക്കുകയും എന്റെ തിരക്കഥയും അവരുടെ നോവൽ, തിരക്കഥ എന്നിവയും കൈയ്യിൽ വാങ്ങുകയും ചെയ്തു.. വിധി ദിനം വന്നു.. (വിധി കേൾക്കാൻ പരാതിക്കാരിവന്നിരുന്നില്ല).. ബഹുമാന്യ കോടതി പ്രസ്താവിച്ച വിധിയുടെ മുഴുവൻ പകർപ്പ് ചുവടെ ചേർക്കുന്നു.. സൂക്ഷ്മപരിശോധനകളിലൂടെ കോടതി എത്തിച്ചേർന്ന വിധി പേജ് 9ൽ നിങ്ങൾക്ക് കാണാൻ സാധിക്കും.. എന്റെ തിരക്കഥയും (Ext.B1) അവരുടെ നോവൽ, തിരക്കഥ എന്നിവയും (Exts. A4 and AT) ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി (carefully gone through) ഇവ തമ്മിൽ ഒരു സാമ്യവും കണ്ടെത്താനായില്ലെന്നു പറഞ്ഞ കോടതി പരാതിക്കാരിയുടെ ഹർജി ചിലവുസഹിതം(petition stands dismissed with cost ) തള്ളുകയാണ് ചെയ്തത്..

ഇപ്പോൾ സിനിമ റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ കോടതി നടപടി പ്രകാരം കൈയ്യിൽ കിട്ടിയ എന്റെ തിരക്കഥ വായിച്ചോ അതോ ട്രെയ്ലർ കണ്ട് ഊഹിച്ചോ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ ഉൾപ്പെടുത്തി നടത്തുന്ന അപകടകരമായ ഈ ഉപജാപം ഈ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള ധിക്കാരവും വ്യക്തിപരമായി ഞാനെന്ന എഴുത്തുകാരനെയും ഈ സിനിമായേയും നശിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്.. മാത്രമല്ല ഈ രാജ്യത്തെ. നിയമവ്യവസ്ഥയോടുള്ള തികഞ്ഞ ധിക്കാരവുമാണ് ഈ പ്രവൃത്തി…ഇതിനെതിരെ ഞാൻ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതായിക്കും.

Tags: abhilash n chandranEntertainmentlisy joymovieporinju mariam jose

Related Posts

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
11
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
12
പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
95
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
16
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
52
Load More
Next Post
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

അമേരിക്ക ലോകത്തില്‍ നിന്നും ഒളിപ്പിച്ച ഏരിയ 51, ഇന്നും നിഗൂഢതകള്‍ നിറഞ്ഞ ഇടം

അമേരിക്ക ലോകത്തില്‍ നിന്നും ഒളിപ്പിച്ച ഏരിയ 51, ഇന്നും നിഗൂഢതകള്‍ നിറഞ്ഞ ഇടം

‘എടോ കിച്ചണ്‍ എവിടെയാ, അടുക്കളയില്‍ ആയിരിക്കും സാര്‍’; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പട്ടാഭിരാമന്റെ ടീസര്‍

'എടോ കിച്ചണ്‍ എവിടെയാ, അടുക്കളയില്‍ ആയിരിക്കും സാര്‍'; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പട്ടാഭിരാമന്റെ ടീസര്‍

Discussion about this post

RECOMMENDED NEWS

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

14 hours ago
7
എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

7 hours ago
7
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

5 hours ago
6
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version