BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 20, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Political Stunt

രാജ്യസഭ പിടിക്കാന്‍ ജനാധിപത്യത്തെ തല്ലിക്കൊല്ലുമ്പോള്‍

ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്ര നഗ്നമായി ജനാധിത്യ മര്യാദകളും തത്വങ്ങളും ലംഘിച്ച ഒരു കാലമുണ്ടായിട്ടില്ല

TK Hareesh by TK Hareesh
June 28, 2019
in Political Stunt
0
രാജ്യസഭ പിടിക്കാന്‍ ജനാധിപത്യത്തെ തല്ലിക്കൊല്ലുമ്പോള്‍
12
VIEWS
Share on FacebookShare on Whatsapp

നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയവര്‍ എത്രമാത്രം ധിഷണാ ശാലികളും ദീര്‍ഘ ദര്‍ശികളുമാണെന്ന് ആരും പറയാതെത്തന്നെ ബോധ്യപ്പെട്ട അഞ്ചു വര്‍ഷങ്ങളിലൂടെയാണ് നാം കടന്നു പോയത്. ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും അതേ കാലത്തിലൂടെയാണ്. ഊതവീര്‍പ്പിച്ചുണ്ടാക്കിയ പ്രതിഛായ ചവിട്ടുപടിയാക്കി അധികാരത്തിലേക്ക് നടന്നു കയറാന്‍ പണമെറിഞ്ഞ കോര്‍പ്പറേറ്റുകളോടല്ലാതെ മറ്റാരോടും ഒരു പ്രതിബദ്ധതയുമില്ലാത്തവര്‍ കൊണ്ടു വന്ന നിരവധി ജനദ്രോഹ ബില്ലുകള്‍ നിയമമാവാതിരുന്നത് നമ്മുടെ ഭരണഘടനയുടെ പ്രത്യേകത ഒന്നു കൊണ്ട് മാത്രമായിരുന്നു. ലോകത്തെല്ലായിടത്തും ഫാസിസ്റ്റുകളുടെ മുഖമുദ്രയായ വംശീയ വിദ്വേഷത്തില്‍ ഊന്നിയ ബില്ലുകള്‍ക്കും നിയമത്തിന്റെ മുഖം ലഭിക്കാതെ തടഞ്ഞത് അതേ ഭരണഘടനയാണ്.

READ ALSO

Aravind Kejriwal | Bignewslive

പിസ്സയും ബര്‍ഗറും എത്തിക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ വീട്ടിലെത്തിച്ച് കൂടാ ? കേന്ദ്രത്തിനോട് കേജരിവാള്‍

June 6, 2021
33
Vaccine | Bignewslive

പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന ആരോപണം : തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി

June 4, 2021
29

നാനാത്വത്തില്‍ ഏകത്വം മുഖമുദ്രയാക്കിയ, ഫെഡറല്‍ ഘടനയില്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഏകാധിപത്യ ഭരണം ഉണ്ടാവാതിരിക്കാനാണ് സസ്ഥാനങ്ങളുടെ പ്രതിനിധി സഭയെന്ന നിലയില്‍ രാജ്യസഭ വിഭാവനം ചെയ്തതും ബില്ലുകള്‍ നിയമമാവണമെങ്കില്‍ രാജ്യസഭയുടെ അനുമതി കൂടി വേണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളതും. അപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഒരു ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അഞ്ചു വര്‍ഷം രാജ്യത്തെ നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന സ്ഥിതിയുണ്ടാവില്ല. വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളും ജീവിതരീതീകളുമൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തിന്റെ പ്രാതിനിധ്യം കൂടി നിയമനിര്‍മാണ പ്രക്രിയയില്‍ ഉണ്ടാവും. അതുകൊണ്ടു തന്നെ ഒന്നാം നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടു വന്ന നിരവധി ബില്ലുകളാണ് ആ സഭയുടെ ചുമരുകളില്‍ തട്ടി താഴെ വീണത്.

ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിചാരിച്ച എല്ലാ ബില്ലുകളും സര്‍ക്കാരിന് പാസ്സാക്കിയെടുക്കാന്‍ കഴിയാതിരുന്നത് രാജ്യസഭയില്‍ പ്രതിപക്ഷം കൃത്യമായ പ്രതിരോധം തീര്‍ത്തതു കൊണ്ടാണ്. ചിലബില്ലുകള്‍ ധനകാര്യ ബില്ലുകളായി സര്‍ക്കാര്‍ ഒളിച്ചു കടത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം മോഡി സര്‍ക്കാരും ഇതേ പ്രതിസന്ധിയിലാണ്. ലോക്‌സഭയില്‍ ബി ജെ പിയ്ക്ക് ഒറ്റക്ക് തന്നെ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ എന്‍ ഡി എ സഖ്യത്തിന് പോലും ഭൂരിപക്ഷമില്ല. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 87 സീറ്റാണ് എന്‍ ഡി എയ്ക്ക് രാജ്യസഭയിലുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് 126 സീറ്റുവേണം. 2020 ഓടെ ഈ മാന്ത്രിക സംഖ്യയിലേക്ക് എന്‍.ഡി.എ. എത്തുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വിജയം രാജ്യസഭയിലെ അംഗത്വത്തിലും പടിപടിയായി പ്രതിഫലിക്കും. ബി.ജെ.പി.ക്ക് വന്‍ ഭൂരിപക്ഷമുള്ള ഉത്തര്‍പ്രദേശില്‍ മാത്രം 2020-ല്‍ പത്തുസീറ്റുകള്‍ ഒഴിവുവരും. പക്ഷേ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും അത് തീരുമാനിക്കപ്പെടുക.

ഭൂരിപക്ഷം ലഭിക്കുന്നതുവരെ ബി ജെ പിയും നരേന്ദ്രമോഡിയും എങ്ങനെയാണ് അവരുടെ അജണ്ട നടപ്പാക്കുക. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഫലം വിപരീതമാണെങ്കില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം കിട്ടാതിരുന്നാലോ. അതിനും ചില വഴികള്‍ കണ്ടിട്ടുണ്ട് ബി ജെ പി. അതിലൊരു വഴിയിലൂടെയാണ് ഒരാഴ്ച മുമ്പ് രാജ്യസഭയിലെ നാല് ടി ഡി പി അംഗങ്ങള്‍ ബി ജെ പി അംഗങ്ങളായി മാറിയത്. ടി ഡി പിയ്ക്ക് ആറ് അംഗങ്ങളാണ് രാജ്യസഭയിലുണ്ടായിരുന്നത്. അതില്‍ നിന്ന് നാലു പേര്‍ മാറിയതു കൊണ്ട് കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങില്ല. ടി ഡി പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ബി ജെ പിയില്‍ ലയിച്ചതായേ കൂറുമാറ്റ നിരോധന നിയമത്തിലെ ചട്ടമനുസരിച്ച് കണക്കാക്കൂ.

വൈ എസ് ചൗധരി, സി എം രമേഷ്, ഗരികപതി മോഹന്‍ റാവു, ടി ജി വെങ്കിടേഷ് എന്നീ എം പിമാരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതില്‍ വൈ എസ് ചൗധരി, സി എം രമേഷ് എന്നിവരെ കഴിഞ്ഞ വര്‍ഷം വരെ ബി ജെ പി വിശേഷിപിച്ചിരുന്നത് ആന്ധ്രാ മല്യമാര്‍ എന്നാണെന്നതാണ് ഇതില്‍ ഏറ്റവും രസകരമായ കാര്യം. ഇരുവരും കോടിക്കണക്കിന് രൂപയുടെ കള്ളംപ്പണം വെളുപ്പിക്കല്‍ കേസിലും നിരവധി അഴിമതിക്കേസുകളിലും പ്രതികളാണെന്നും അതിനാല്‍ ഇവരുടെ സഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ജി വി എല്‍ നരസിഹറാവു എം പി രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ലെറ്റര്‍പാഡില്‍ നല്‍കിയ ആ പരാതി ഇപ്പോഴും രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലുണ്ട്. അതായത് എത്തിക്‌സ് എന്നു പറഞ്ഞാല്‍ ബി ജെ പിയ്ക്ക് ഇത്രയൊക്കെയേ ഉള്ളൂ എന്നര്‍ത്ഥം. ഏതു വിധേനയും രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്‌സുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.

അതിനു പുറമെയാണ് ഗുജറാത്തില്‍ ഒരുമിച്ച് ഒഴിവു വന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേ ദിവസം രണ്ടു തെരഞ്ഞെടുപ്പുകളായി നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിനായി വിചിത്ര വിജ്ഞാപനമിറക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ അടുത്തടുത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ടെങ്കില്‍ എല്ലാം ഒരുമിച്ച് നടത്തുന്ന അതേ കമ്മീഷനാണ് എന്നോര്‍ക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് മോഡിക്കും അമിത്ഷായ്ക്കും എതിരെ വന്ന എല്ലാ പരാതികളിലും ക്ലീന്‍ ചിറ്റ് നല്‍കുകയും ബാക്കി എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്ത ആ കമ്മീഷന്‍ എന്തിനാണ് ഈ വിജ്ഞാപനമിറക്കിയത് എന്ന് ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടു സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. വേറെ വേറെ ആവുമ്പോള്‍ രണ്ടും ഭരണ കക്ഷിയായ ബി ജെ പിയ്ക്കാണല്ലോ ലഭിക്കുക. ചാക്കിട്ടു പിടിച്ച് സീറ്റു കൂട്ടുന്നതിനൊപ്പം ഉള്ള സീറ്റ് കുറയാതെയും നോക്കണമല്ലോ.

ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന ന്യായമാണ് രസകരം. അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞാണ് അമേത്തിയിലേത് പ്രഖ്യാപിച്ചത്. അതിനാലാണ് രാജ്യഭാ തെരഞ്ഞെടുപ്പ് രണ്ടായി നടത്തുന്നതെന്ന്. അങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ഒരു സംസ്ഥാനത്ത് രണ്ടോ മൂന്നോ രാജ്യസഭാംഗങ്ങള്‍ വിരമിക്കുമ്പോള്‍ ഭരണ കക്ഷി പിന്തുണയ്ക്കുന്നവരാണെങ്കില്‍ അവരെക്കൊണ്ട് വേറെ വേറെ ദിവസങ്ങളില്‍ രാജി വെപ്പിച്ചാല്‍ പോരേ. ഭരണകക്ഷിക്ക് എല്ലാ സീറ്റുകളും പിടിക്കാം. അതിനുള്ള കീഴ് വഴക്കമല്ലേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നത്. ബി ജെ പിയല്ലാത്ത പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ ഈ വേറെ വേറെ തെരഞ്ഞെടുപ്പെന്ന സൗകര്യം ഒരുക്കിക്കൊടുക്കുമോ.

എന്തായാലും സുപ്രീം കോടതി ഇതിനെതിരെയുള്ള ഹര്‍ജി തള്ളിയോടെ തെരഞ്ഞെടുപ്പ് അങ്ങനെ തന്നെ നടക്കുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് പരാതിയായി വേണമെങ്കില്‍ കമ്മീഷനെ സമീപിക്കാമെന്നാണ് സുപ്രീം കോടതി പറയുന്നത്. ഈ കമ്മീഷനെ തന്നെ വേണ്ടേ സമീപിക്കാന്‍. ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്ര നഗ്നമായി ജനാധിത്യ മര്യാദകളും തത്വങ്ങളും ലംഘിച്ച ഒരു കാലമുണ്ടായിട്ടില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഇത് സംഭവിക്കുമെന്ന് നമ്മളാരും പ്രതീക്ഷിച്ചിട്ടുമില്ല. അതായത്, ഫാസിസം എല്ലാ മേഖലകളും പിടിച്ചടക്കി അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം നോക്കുകുത്തികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഭരണഘടന ചീന്തിയെറിയപ്പെട്ടിരിക്കുന്നു. കൊല്ലാക്കൊല ചെയ്യപ്പെടുന്ന ജനാധിപത്യത്തിന്റെ നിലവിളിയാണ് ഇപ്പോള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

Tags: IndiaPolitical StuntRajya Sabha

Related Posts

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ
World News

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ

June 29, 2025
2
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
40
Load More
Next Post
‘നാണം ഇല്ലാത്തവന്‍, ടിക് ടോകില്‍ ഫോളോ ചെയ്യുന്നത് 97പേരെ, അതില്‍ 90ഉം പെണ്‍കുട്ടികള്‍’; ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍

'നാണം ഇല്ലാത്തവന്‍, ടിക് ടോകില്‍ ഫോളോ ചെയ്യുന്നത് 97പേരെ, അതില്‍ 90ഉം പെണ്‍കുട്ടികള്‍'; ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍

മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍

മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍

തോല്‍വി അറിയാതെ വെനസ്വെല; ആത്മവിശ്വാസത്തോടെ നേരിടാന്‍ അര്‍ജന്റീന

തോല്‍വി അറിയാതെ വെനസ്വെല; ആത്മവിശ്വാസത്തോടെ നേരിടാന്‍ അര്‍ജന്റീന

Discussion about this post

RECOMMENDED NEWS

‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്

‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്

7 hours ago
33
ഷാര്‍ജയില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

‘അയാള്‍ എന്നെ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ലടീ..’; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

9 hours ago
9
‘ ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല, പുറത്തുപോയി വന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്’; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്

‘ ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല, പുറത്തുപോയി വന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്’; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്

5 hours ago
9
അതുല്യയുടെ മരണം:  ‘ സതീഷ് സ്ഥിരം മദ്യപാനി, പെരുമാറ്റം സൈക്കോയെ പോലെ’, അതുല്യയെ ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടാണ് ജോലിക്ക് പോകാറുള്ളത്, കൂടുതല്‍ വിവരങ്ങള്‍

അതുല്യയുടെ മരണം: ‘ സതീഷ് സ്ഥിരം മദ്യപാനി, പെരുമാറ്റം സൈക്കോയെ പോലെ’, അതുല്യയെ ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടാണ് ജോലിക്ക് പോകാറുള്ളത്, കൂടുതല്‍ വിവരങ്ങള്‍

11 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version