തൊടുപുഴ: ഇടുക്കിയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചയോടെ മുളളരിങ്ങാട് അമയല്‍തൊട്ടി ഭാഗത്താണ് വീണ്ടും കാട്ടാനശല്യം ഉണ്ടായത്.
എടപ്പാട്ട് ശിവദാസിന്റെ വീട്ടുമുറ്റത്ത് നിന്ന തെങ്ങും, വാഴകളും കാട്ടാന നശിപ്പിച്ചു. കിണറിന്റെ സമീപത്ത് നിന്ന തെങ്ങാണ് കാട്ടാന നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ആന വന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
ഇവരുടെ തന്നെ മറ്റൊരു പറമ്പില്‍ നിന്ന പന കഴിഞ്ഞ ദിവസം കാട്ടാന മറിച്ചിട്ടിരുന്നു.കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമൊക്കെയായി യാതൊരുവിധ കൃഷികളും ചെയ്തു പ്രദേശത്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ശിവദാസ് പറഞ്ഞു.
പ്രദേശത്ത് മൂന്നോളം കാട്ടാനകള്‍ സ്ഥിരമായി ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുതി വിതരണം ഇല്ലാത്ത ദിവസം പ്രദേശത്ത് ഭീതി ജനകമായ അന്തരീക്ഷമാണ് എന്നും എത്രയും വേഗം ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
















Discussion about this post