BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘അജ്ഞത കുറ്റമല്ല, പക്ഷേ അത് അലങ്കാരമാക്കരുത്… ഇതൊന്നും ഒരാശാന്റെ ഗീര്‍വാണത്തില്‍ ഒലിച്ച് പോകുന്നതല്ല’ പ്രചരണങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ മറുപടി

Soumya by Soumya
October 21, 2021
in Kerala News
0
KSRTC Bus Driver | Bignewslive
291
VIEWS
Share on FacebookShare on Whatsapp

അറിഞ്ഞുകൊണ്ട് വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയശേഷം സ്ഥാപനത്തെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസിയുടെ മറുപടി കുറിപ്പ്. ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ ബസ് ഇറക്കി അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ എസ്. ജയദീപിന്റെ വിമര്‍ശനങ്ങളിലാണ് വസ്തുത നിരത്തി മറുപടി നല്‍കിയിരിക്കുന്നത്.

READ ALSO

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ,

May 28, 2025
1
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

May 28, 2025
3

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടാണ് പ്രതികരണം. ബസ് സുരക്ഷിതമായി കടന്നുപോകുമെന്ന് ഉറപ്പാക്കിയശേഷമേ വെള്ളക്കെട്ടിലേക്ക് ഇറക്കാവൂ എന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വെള്ളക്കെട്ടില്‍ ഒരാള്‍ നീന്തുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് ഓടിച്ച് ഇറക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡ്രൈവറുടെ വിവേകമില്ലായ്മയാണ് അപകടമുണ്ടാക്കിയതെന്ന് കെ.എസ്.ആര്‍.ടി.സി. പറയുന്നു. ബസുകള്‍ക്ക് ഫിറ്റ്‌നസും ഇന്‍ഷുറന്‍സുമില്ല എന്ന ഡ്രൈവറുടെ ആരോപണം അറിവില്ലായ്മയാണെന്നും കുറിപ്പില്‍ തുറന്നടിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടെ ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഇതുപ്രകാരം നിലവിലുള്ള ബസുകളെല്ലാം ഓടിക്കാം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ദയവായി അജ്ഞത…. അലങ്കാരമാക്കരുത് …..
കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസും ഇൻഷുറൻസും സംബന്ധിച്ച് ഈരാറ്റുപേട്ട ഡിപ്പോയിൽ യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനമോടിച്ച ഡ്രൈവർ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ …….
കഴിഞ്ഞ ദിവസം കനത്ത മഴയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാകും വിധം വാഹനമോടിച്ച് കയറ്റിയതിന് സസ്പെൻഷനിലായ ശ്രീ. ജയദീപ്. എസ് ഉയർത്തുന്ന വാദങ്ങൾ പലതും വാസ്തവ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണ്. മേൽപ്പറഞ്ഞ സംഭവത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണുന്ന ആർക്കും വളരെ വ്യക്തമായി സത്യാവസ്ഥ ബോധ്യപ്പെടുന്നതാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് തുടർ യാത്രയ്ക്ക് വിഘാതമാകുന്ന തരത്തിൽ വെള്ളക്കെട്ട് ഉണ്ടെന്ന് കണ്ടാൽ ആയത് അപകടകരമല്ല എന്ന് ബോധ്യപ്പെട്ട ശേഷമേ മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറാകാവൂ എന്നത് കോർപ്പറേഷൻ നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശമാണ്. എന്നാൽ തന്റെ മുന്നിലൂടെ ഒരു വാഹനവും റോഡിലെ വെളളക്കെട്ട് മുറിച്ച് കടന്ന് പോകുന്നില്ല എന്ന് ബോധ്യപ്പെട്ടിട്ടും, വെള്ളക്കെട്ടിലൂടെ നാട്ടുകാരനായ ഒരാൾ നീന്തിക്കടക്കുന്നത് കണ്ടിട്ടും, ബസ് നിർത്തി പുറത്തിറങ്ങി വെള്ളക്കെട്ടിന്റെ തൽസ്ഥിതി ബോധ്യപ്പെടാതെ, യാത്രക്കാരുമായി ബസ് അപകടകരമായി മുന്നോട്ട് ഓടിച്ച് വന്ന് യാത്രക്കാരെ അപകട സ്ഥിതിയിലാക്കിയ ശേഷം താൻ അവരെ അപകടത്തിൽ നിന്ന് രക്ഷിച്ചു എന്ന് കൊട്ടിഘോഷിക്കുന്നതിലെ വാസ്തവ വിരുദ്ധതയും വിവേകമില്ലായ്മയും ഇതോടൊപ്പം നൽകിയിരിക്കുന്ന വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. സ്വയരക്ഷയ്ക്കു വേണ്ടി ഒരു കള്ളം പറഞ്ഞാൽ അത് ന്യായീകരിക്കാൻ മറ്റായിരം കള്ളം പറയേണ്ടിവരും എന്നതിന് തെളിവാണ് തുടർന്ന് ടിയാൻ നൽകിയ മറ്റഭിമുഖങ്ങളിൽ പറഞ്ഞ മറ്റ് വാദങ്ങൾ.
താനോടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഫിറ്റ്നസ് ഇല്ല …. എന്നായി ആശാന്റെ അടുത്ത വാദം ….. ഇതേറ്റുപിടിച്ച ചില ഓൺലൈൻ മാധ്യമങ്ങൾ കെ.എസ്.ആർ.ടി.സിക്ക് സാധുതയുള്ള ഫിറ്റ്നെസും ഇൻഷുറൻസുമില്ല എന്ന മഹത്തായ കണ്ടുപിടുത്തവും നടത്തി …..
അജ്ഞത ഒരു കുറ്റമല്ല …..
പക്ഷെ അത് അലങ്കാരമാക്കരുത് …..
എന്നേ ഈ വിഷയത്തിൽ പറയാനുള്ളൂ.
2020 ഫെബ്രുവരി മുതൽകോവിഡ് മഹാമാരിയെത്തുടർന്ന് എല്ലാത്തരം വാഹനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാലാവധി സർക്കാർ ദീർഘിപ്പിച്ചു വന്നിരുന്നു. ഇത്തരത്തിൽG.O (Rt) No. 330/2021/TRAN തീയതി 26.09.2021 ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം നിലവിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി 2021 ഡിസംബർ 31 വരെയോ കെ.എസ്.ആർ.ടി.സി ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. കോവിഡിന് മുൻപ് 6200 ലധികം ബസുകൾ സർവ്വീസ് നടത്തിയിരുന്നിടത്ത് ഇന്ന് 4000 ത്തോളം ബസുകൾ മാത്രമേ സർവ്വീസ് നടത്തി വരുന്നുള്ളൂ. ഇവയ്ക്കെല്ലാം കോവിഡിന് മുൻപ് എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തി വന്നതുമാണ്. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവ്വീസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവ്വീസിന് ശേഷം ദൈനം ദിനം പരിശോധന നടത്തുകയും തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്റെനൻസ്, കൃത്യമായി മന്ത്‌ലി മെയിന്റെനൻസ് എന്നിവയും നടത്തുന്നുണ്ട്. ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട് എന്ന് കോവിഡ് കാലത്ത് പൊതു സമൂഹത്തിന് പോലും ബോധ്യമായതാണ്.
ഇതൊന്നും ഒരാശാന്റെ ഗീർവാണത്തിൽ ഒലിച്ച് പോകുന്നതല്ല …..
കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും അത് കൊണ്ട് തന്നെ ഈ വാഹനങ്ങൾ നിരത്തിലോടുന്നത് നിയമ വിരുദ്ധമാണെന്നും പ്രസ്തുത ഡ്രൈവറുടെ വാക്കുകൾ കടമെടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരണം അഴിച്ചു വിടുന്നത് ശ്രദ്ധയിൽപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരിവഹൻ വെബ് സൈറ്റിൽ നിന്നുള്ള വിവരങ്ങളടങ്ങിയ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നത്. ആശാന്റെ ഗീർവാണങ്ങൾ കേട്ട് കാള പെറ്റന്ന് കേട്ടയുടൻ കയറെടുത്ത ഓൺലൈൻ മാധ്യമങ്ങൾ വസ്തുത പരിശോധിച്ചെങ്കിൽ ‘ആശാന്റെ’ അജ്ഞതയ്ക്ക് കുടപിടിക്കില്ലായിരുന്നു.
ഇനി നമുക്ക് വസ്തുതകൾ പരിശോധിക്കാം….
കെ.എസ്.ആർ.ടി.സിക്ക് ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാർ ഉണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്തിനിടയ്ക്ക് ഇതിന്റെ കാലാവധി അവസാനിച്ചതിനാൽ ഫ്ലീറ്റിലുള്ള ചില ബസ്സുകൾക്ക് നിലവിൽ ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്.
എന്നാൽ ഇത്തരത്തിൽ ഇൻഷുറൻസ് കാലാവധി അവസാനിച്ച കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണോ?
ഈ ചോദ്യത്തിന് ഉത്തരം അല്ല എന്നാണ്…
അതെന്തുകൊണ്ട് ?
വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ആയത് ഇപ്രകാരം പ്രസ്താവിക്കുന്നു.
146 Necessity for insurance against third party risk. —
(1) No person shall use, except as a passenger, or cause or allow any other person to use, a motor vehicle in a public place, unless there is in force in relation to the use of the vehicle by that person or that other person, as the case may be, a policy of insurance complying with the requirements of this Chapter: 26 [Provided that in the case of a vehicle carrying, or meant to carry, dangerous or hazardous goods, there shall also be a policy of insurance under the Public Liability Insurance Act, 1991 (6 of 1991).] Explanation. —A person driving a motor vehicle merely as a paid employee, while there is in force in relation to the use of the vehicle no such policy as is required by this sub-section, shall not be deemed to act in contravention of the sub-section unless he knows or has reason to believe that there is no such policy in force.
(2) Sub-section (1) shall not apply to any vehicle owned by the Central Government or a State Government and used for Government purposes unconnected with any commercial enterprise.
(3) The appropriate Government may, by order, exempt from the operation of sub-section (1) any vehicle owned by any of the following authorities, namely:—
(a) the Central Government or a State Government, if the vehicle is used for Government purposes connected with any commercial enterprise;
(b) any local authority;
(c) any State transport undertaking:
Provided that no such order shall be made in relation to any such authority unless a fund has been established and is maintained by that authority in accordance with the rules made in that behalf under this Act for meeting any liability arising out of the use of any vehicle of that authority which that authority or any person in its employment may incur to third parties. Explanation. —For the purposes of this sub-section, “appropriate Government” means the Central Government or a State Government, as the case may be, and—
(iii) in relation to any other State transport undertaking or any local authority, means that Government which has control over that undertaking or authority.
മേൽവിവരിച്ച മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ വാഹനങ്ങൾ എന്നിങ്ങനെ 3 തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്. കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തീയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുമുണ്ട്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 217 ലെ വ്യവസ്ഥ പ്രകാരം പ്രസ്തുത ഉത്തരവിന് ഇപ്പോഴും നിയമ സാധുതയുമുണ്ട്. അതിനാൽ തന്നെ വാഹനാപകടത്തെ തുടർന്ന് യാത്രക്കാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയ്ക്ക് പകരം കെ.എസ്.ആർ.ടി.സി സ്വന്തം ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകും. അതായത് ഇൻഷുറൻസ് എടുക്കാനും എടുക്കാതിരിക്കാനുമുള്ള അധികാരവും അവകാശവും നിയമപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ട്.
വ്യാജപ്രചാരണം നടത്തിയവർക്ക് ഈ വസ്തുതകൾ അറിയാത്തതാണോ ? അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ?
ഞങ്ങളുടെ യാത്രക്കാർ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് അവർക്ക് സംരക്ഷണമൊരുക്കുന്നത് ഞങ്ങളുടെ കടമയാണ്. അതിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും അംഗീകരിക്കാൻ സാധിക്കില്ല…
യാത്രക്കാരെ അപകടത്തിലേക്ക് ഓടിച്ച് കയറ്റിയ ശേഷം …. ഞാൻ രക്ഷിക്കാൻ ശ്രമിച്ചു എന്ന് വീമ്പിളക്കുന്നവരല്ല… കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിലും സ്വജീവൻ തൃണവൽഗണിച്ച് ജീവനുകൾ രക്ഷിക്കുന്ന ജെയ്സൺ ജോസഫിനെപ്പോലുള്ള ജീവനക്കാരാണ് ഞങ്ങളുടെ റോൾ മോഡൽ.
ആരുടെയും അസത്യ പ്രചരണം കൊണ്ട് ഇല്ലാതാകുന്നതല്ല ഈ നഗ്ന സത്യങ്ങൾ …..
കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്ക് സ്വന്തം ….
#KSRTC #insurance #CMD #fitness #driver

Tags: KSRTC Busksrtc bus driver

Related Posts

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും
Kerala News

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും

May 26, 2025
4
താമരശ്ശേരി ചുരത്തില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിച്ചു; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News

താമരശ്ശേരി ചുരത്തില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിച്ചു; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

May 26, 2025
3
കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു
Kerala News

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

April 17, 2025
4
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്
Kerala News

കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്

March 12, 2025
5
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം
Kerala News

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം

March 1, 2025
4
Load More
Next Post
കോവിഡ് വാക്‌സിനേഷനിൽ ചരിത്രനേട്ടം; 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കി

കോവിഡ് വാക്‌സിനേഷനിൽ ചരിത്രനേട്ടം; 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കി

period time-off | Bignewslive

സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടുദിവസം ശമ്പളത്തോടു കൂടിയ ആര്‍ത്തവ അവധി; പരിഷ്‌കാരവുമായി സ്വിഗ്ഗി

Syria | Bignewslive

സിറിയയില്‍ ബസിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 14 മരണം

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

16 hours ago
9
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

4 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version