BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പുസ്തകം വാങ്ങിക്കാനായി ആലത്തൂരിലെ വീട്ടിൽ നിന്നിറങ്ങി; ഒരു മാസമായിട്ടും സൂര്യയെ കുറിച്ച് വിവരമില്ല; നെഞ്ചിൽ തീയേന്തി ഈ അച്ഛനും അമ്മയും

Anitha by Anitha
October 3, 2021
in Kerala News
0
പുസ്തകം വാങ്ങിക്കാനായി ആലത്തൂരിലെ വീട്ടിൽ നിന്നിറങ്ങി; ഒരു മാസമായിട്ടും സൂര്യയെ കുറിച്ച് വിവരമില്ല; നെഞ്ചിൽ തീയേന്തി ഈ അച്ഛനും അമ്മയും
77
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പുസ്തകം വാങ്ങിക്കാനായി സമീപത്തെ ടൗണിലേക്ക് പോയ സൂര്യയെന്ന പാലക്കാട്ടെ ഡിഗ്രി വിദ്യാർത്ഥിനി പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഒരുമാസമായി നെഞ്ചിൽ നെരിപ്പോട് പുകയുന്ന നീറ്റലുമായി മകളെ കാത്തിരിക്കുകയാണ് ആലത്തൂർ പുതിയങ്കം തെലുങ്കത്തറയിലെ രാധാകൃഷ്ണനും സുനിതയും. ഇവരുടെ മകൾ സൂര്യ കൃഷ്ണ(21) പാലക്കാട് മേഴ്‌സി കോളേജിൽ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. സൂര്യ ആലത്തൂർ ടൗണിലെ സ്റ്റാളിലേക്ക് ബുക്ക് വാങ്ങാൻ പോയതാണ്. പിന്നീട് മടങ്ങിവന്നില്ല.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍, രണ്ട് പേര്‍ രക്ഷപ്പെട്ടു

December 31, 2025
3
ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് മാസം 1000 രൂപ, മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് മാസം 1000 രൂപ, മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

December 31, 2025
2

പെൺകുട്ടിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാത്തത് വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയെങ്കിലും സൂര്യയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്നു.. ആലത്തൂർ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണു രാധാകൃഷ്ണൻ. ഭാര്യ സുനിത വീട്ടമ്മയാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു സൂര്യ ജയിച്ചത്. നന്നായി പഠിച്ച് ഉയർന്ന ഉദ്യോഗം നേടി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നായിരുന്നു സൂര്യയുടെ ആഗ്രഹമെന്ന് പിതാവ് പറയുന്നു.

അവൾ 10 വരെ പഠിച്ച ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകർക്കും പ്ലസ്ടുവിനു പഠിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർക്കും പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടി എന്ന അഭിപ്രായമാണുള്ളത്. ‘ഗോവയിൽ താമസിക്കണം, അവിടെ നല്ല കാലാവസ്ഥയാണ്’ എന്ന് പണ്ടെപ്പോഴോ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതറിഞ്ഞ പോലീസ് ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

വീട്ടിൽ നിന്നിറങ്ങിയ സൂര്യ, ടൗണിലെത്തുന്നതിനു മുൻപു ഗാന്ധി ജംക്ഷനിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. ദേശീയപാതയിലെ സ്വാതി ജംക്ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പോലീസ്.

പത്താംക്ലാസിലും പ്ലസ്ടുവിനും മുഴുവൻ എപ്ലസ് നേടിയാണ് ജയിച്ചത്. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പാലായിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർന്ന് പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ റാങ്ക് പട്ടികയിൽ മുന്നിലെത്താൻ സാധിക്കാതെ വന്നതോടെ ബിരുദ പഠനത്തിന് ചേരുകയായിരുന്നു. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. ഇന്നുവരെ ട്രെയിൻ യാത്ര പോലും ചെയ്തിട്ടില്ലാത്ത തങ്ങളുടെ മകൾക്ക് എന്തു സംഭവിച്ചിരിക്കാമെന്ന ആധിയിലാണ് ഈ മാതാപിതാക്കൾ.

പാലായിലെ കോച്ചിങ് സെന്ററിൽ കൂടെ പഠിച്ചിരുന്നവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തങ്ങളെ വേർപിരിഞ്ഞ് മകൾക്ക് അധികകാലം കഴിയാനാവില്ലെന്നും വൈകാതെ അവൾ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണു രാധാകൃഷ്ണനും സുനിതയും.

ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. രാവിലെ രാധാകൃഷ്ണൻ കടയിലേക്കു പോകുമ്പോൾ തനിക്കു കിട്ടാനുള്ള പുസ്തകത്തിന്റെ കാര്യം അവൾ ഓർമിപ്പിച്ചിരുന്നു. 10 മണിയോടെ അമ്മ സുനിത ബുക്സ്റ്റാളിലേക്കു വിളിച്ചു ചോദിച്ചപ്പോൾ പുസ്തകം വന്നിട്ടുണ്ടെന്ന മറുപടി ലഭിച്ചിരുന്നു. ഇത് രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. 3 മണിയോടെ മകളോട് കടയിലേക്ക് വരാൻ് രാധാകൃഷ്ണൻ ആവശ്യപ്പെടുകയും ചെയ്തു.്.

കോവിഡ് നിയന്ത്രണമുള്ളതിനാൽ ബുക്സ്റ്റാൾ നേരത്തെ അടച്ചുപോയാലോ എന്നു കരുതി അമ്മ വീണ്ടും വിളിച്ച് 12നു ചെല്ലുമെന്നു രാധാകൃഷ്ണനോടു പറഞ്ഞത്. 11.30നു തന്നെ രാധാകൃഷ്ണൻ ബുക്സ്റ്റാളിലെത്തി കാത്തിരുന്നു. പിന്നീട്11.45ന് വീട്ടിലേക്കു വിളിച്ചപ്പോൾ സൂര്യ ഇറങ്ങിയിട്ട് 10 മിനിറ്റായി എന്ന വിവരമാണു ലഭിച്ചത്. പക്ഷേ, ഏറെ സമയം കാത്തിരുന്നിട്ടും സൂര്യ എത്തിയില്ല. വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോഴാണ് മകൾ 2 ജോഡി ഡ്രസും കൂടി എടുത്തിട്ടാണ് ഇറങ്ങിയതെന്നറിയുന്നത്. ഇതോടെ എല്ലാവർക്കും ആശങ്കയായി.

സൂര്യയുടെ അനിയൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിിയായ അനുജൻ ദർശന് ഓൺലൈൻ ക്ലാസുള്ളതിനാൽ ഫോൺ കൊണ്ടുപോകണ്ട എന്നു പറഞ്ഞതിന് സൂര്യ അമ്മയോടു പിണങ്ങിയിരുന്നു. അതിനു തന്നെ പേടിപ്പിക്കാനാണ് ഡ്രസ് എടുക്കുന്നതെന്നാണ് അമ്മ ആദ്യം കരുതിയത്. പിന്നീട് പോലീസ് ഫോൺ രേഖകൾ വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നല്ലതു മാത്രമേ നാട്ടുകാർക്കും സൂര്യയെപ്പറ്റി പറയാനുള്ളൂ. അധികം സുഹൃത്തുക്കൾ പോലും ഇല്ലാതിരുന്ന കുട്ടിയായിരുന്നു സൂര്യ എന്നു മാതാപിതാക്കളും പറയുന്നു.

Kerala police | big news live

പാലക്കാട് ജില്ലാ പോലീസ് മേധാവി 15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യ, ആലത്തൂർ സിഐ റിയാസ് ചാക്കിരി, എസ്‌ഐ ഗിരീഷ് കുമാർ, നെന്മാറ സിഐ ദീപകുമാർ, എസ്‌ഐ അരുൺകുമാർ എന്നിവർക്കാണു ചുമതല. സംഘം ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം ടി മഹേഷ് വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Tags: alathoorpalakkadsoorya

Related Posts

പാലക്കാട് നിന്നും കാണാതായ കുട്ടിക്കായി തിരച്ചില്‍, അച്ഛൻ വിദേശത്ത് നിന്നെത്തും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന
Kerala News

പ്രാര്‍ത്ഥനകള്‍ വിഫലം, പാലക്കാട് നിന്നും കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

December 28, 2025
6
പാലക്കാട് നിന്നും കാണാതായ കുട്ടിക്കായി തിരച്ചില്‍, അച്ഛൻ വിദേശത്ത് നിന്നെത്തും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന
Kerala News

പാലക്കാട് നിന്നും കാണാതായ കുട്ടിക്കായി തിരച്ചില്‍, അച്ഛൻ വിദേശത്ത് നിന്നെത്തും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന

December 28, 2025
3
പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala News

പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

December 18, 2025
7
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
Kerala News

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

December 13, 2025
4
‘പറയാനുള്ളതെല്ലാം കോടതിയില്‍ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതില്‍ തര്‍ക്കമില്ല’ : രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala News

‘പറയാനുള്ളതെല്ലാം കോടതിയില്‍ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതില്‍ തര്‍ക്കമില്ല’ : രാഹുല്‍ മാങ്കൂട്ടത്തില്‍

December 11, 2025
6
രണ്ടു ദിവസമായി പരിസരത്ത് രൂക്ഷ ഗന്ധം, നഗരമധ്യത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍  മനുഷ്യന്റെ ശരീരഭാഗങ്ങള്‍
Kerala News

രണ്ടു ദിവസമായി പരിസരത്ത് രൂക്ഷ ഗന്ധം, നഗരമധ്യത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

December 4, 2025
4
Load More
Next Post
ലഹരിപാർട്ടിക്കിടെ എൻസിബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

ലഹരിപാർട്ടിക്കിടെ എൻസിബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

വീട്ടിലേക്ക് പാൽ വാങ്ങാനെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ കറങ്ങി 16കാരൻ; വാഹനം നൽകിയ അമ്മാവന് പിഴ 25,000 രൂപ; ലൈസൻസ് ഇനി 25 കഴിഞ്ഞിട്ടെന്ന് എംവിഡി

വീട്ടിലേക്ക് പാൽ വാങ്ങാനെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ കറങ്ങി 16കാരൻ; വാഹനം നൽകിയ അമ്മാവന് പിഴ 25,000 രൂപ; ലൈസൻസ് ഇനി 25 കഴിഞ്ഞിട്ടെന്ന് എംവിഡി

പ്രണയത്തിന് വീട്ടുകാരുടെ എതിർപ്പ്; കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോകുന്നതിനിടെ പുലർച്ചെ കാർ അപകടത്തിൽപ്പെട്ടു; പെൺകുട്ടി പോയത് ബന്ധുക്കൾ അറിഞ്ഞത് പോലീസിന്റെ വിളി എത്തിയപ്പോൾ

പ്രണയത്തിന് വീട്ടുകാരുടെ എതിർപ്പ്; കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോകുന്നതിനിടെ പുലർച്ചെ കാർ അപകടത്തിൽപ്പെട്ടു; പെൺകുട്ടി പോയത് ബന്ധുക്കൾ അറിഞ്ഞത് പോലീസിന്റെ വിളി എത്തിയപ്പോൾ

Discussion about this post

RECOMMENDED NEWS

ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് , കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ തുന്നിക്കെട്ടി, വേദന തിന്ന് യുവാവ് കഴിഞ്ഞത് മാസങ്ങളോളം

ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് , കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ തുന്നിക്കെട്ടി, വേദന തിന്ന് യുവാവ് കഴിഞ്ഞത് മാസങ്ങളോളം

5 hours ago
9
‘ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്, പിന്നാലെ വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കി’ , ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാളി വൈദികന്‍ ഫാ. സുധീർ

‘ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്, പിന്നാലെ വലിയൊരു സംഘം ബജരംഗ് പ്രവര്‍ത്തകര്‍ വന്ന് പ്രശ്‌നമുണ്ടാക്കി’ , ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാളി വൈദികന്‍ ഫാ. സുധീർ

6 hours ago
7
പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് കുറിപ്പ്

5 hours ago
6
രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version