BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട; എംഎ നിഷാദ്

Akshaya by Akshaya
December 22, 2019
in Kerala News
0
സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട; എംഎ നിഷാദ്
205
SHARES
24
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ് രംഗത്ത്. സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് നിഷാദ് പറഞ്ഞു.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

ഫേസ്ബുക്കിലൂടെയാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ എംഎ നിഷാദ് അദ്ദേഹത്തിന്റെ പ്രതികരണമറിയിച്ചത്. ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,അരാജകത്തിലേക്ക് നീങ്ങുന്നു. പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണെന്നും .സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയാണ് നാം കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുറച്ചേറെ പറയാനുണ്ട്…
ഇപ്പോള് പറഞ്ഞില്ലെങ്കില്‍ പിന്നെയെപ്പോള്‍ പ്രിയരേ…ഈ മുഖ പുസ്തക സൗഹൃദ കൂട്ടത്തില്‍,വ്യത്യസ്ത മത വിഭാഗത്തിലും വിവിധ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്…എന്റെ ശരികള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റുകളാകാം..തിരിച്ചും…അങ്ങനെ തന്നെ…ശരികളിലും,തെറ്റുകളിലും യോജിച്ചും അല്ലാതെയും,ആരോഗ്യപരമായ സംവാദങ്ങളിലൂടേയും നാം മുന്നോട്ട് പോയിരുന്നു.നാളിത് വരെ…എന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്ന വിഷയം ചര്‍ച്ച ചെയ്ത് തുടങ്ങിയത് മുതല് ചിലരുടെ ഭാഗത്ത് നിന്നും പ്രകടമായ മാറ്റങ്ങള് നമുക്ക് കാണാന് സാധിക്കും…

അത്തരക്കാര്‍ക്ക് എന്നും ഒറ്റുകാരുടെ മുഖമാണ്..ശബ്ദമാണ്…ചരിത്രം അവരെ തിരിച്ചറിയാന് സഹായിച്ചിട്ടുമുണ്ട്…ഈ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,അരാജകത്തിലേക്ക് നീങ്ങുന്നു. പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും…സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത നാം കാണുന്നു..എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വര്‍ഗ്ഗം….മാധ്യമങ്ങളെ,വരുതിയില്‍ വരുത്താന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍..എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും,മഹാഭൂരിപക്ഷം വിശ്വസിക്കുന്നതും) അധികാരത്തിലെത്തിയ സംഘപരിവാര് കൂട്ടങ്ങളുടെ ഹുങ്കിന്റെ മകുടോദാഹരണങ്ങളാണ്…

ഫാസിസ്റ്റുകള്‍ എന്നും ഭീരുക്കളാണ്…ചരിത്രം പഠിപ്പിച്ചതും അത് തന്നെ…ഗുജറാത്തുകാരായ രണ്ട് ഗോസായികള്‍ നടത്തുന്ന ഭീകരവാഴ്ചയെ പിന്തുണക്കുന്നവരില്‍ നിഷ്പക്ഷരെന്നും വിദ്യാസമ്പന്നരെന്നും ഊറ്റം കൊളളുന്ന നമ്മുടെ നാട്ടിലുളള ചിലരുമുണ്ടെന്നറിയുമ്പോളാണ്,അതിന്റെ തീവ്രതയും,ഭീകരതയും നാം മനസ്സിലാക്കേണ്ടത്…ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു വിഡ്ഢിത്തം വിളമ്പുന്നവരുടെ മാനസ്സികാവസ്ഥയിലേക്ക് ചിലര്‍ ചുരുങ്ങുന്നത് കാണുമ്പോള്‍ അവരോട് പുച്ഛത്തേക്കാളേറെ സഹതാപമാണ് തോന്നുന്നത്…

ഗള്‍ഫ് നാടുകളിലിരുന്ന് ഈ സംഘി കൂട്ടങ്ങളുടെ ചെയ്തികള്‍ക്ക് ഓശാന പാടുന്നവരും വര്‍ഗ്ഗീയ മനസ്സുമായി രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തെ പുച്ഛിക്കുന്നവരും ഈ കൂട്ടത്തിലുണ്ട് എന്നുളളത് ഒരു അദ്ഭുതമേ അല്ല. കാരണം, നാളിതുവരെ അവര് കാത്തിരുന്നത് ഇത്തരം വര്‍ഗ്ഗീയവാദികളുടെ ഭരണം തന്നെ…മാളത്തില്‍ നിന്നും ഈ വിഷജന്തുക്കള്‍ തല നീട്ടി പുറത്തിറങ്ങീയതും ഈ സംഘികാലത്തിന്റെ പ്രത്യേകതയാണ്…

നോട്ട് നിരോധനത്തേ തുടര്‍ന്ന് കളളപ്പണക്കാരെല്ലാം പിടിയിലാവുമെന്ന് അവര്‍ വിശ്വസിച്ചു. മുഖപുസ്തകത്തില്‍ അവര് വീറോടെ അധ്യായങ്ങള്‍ രചിച്ചു. വീരശൂരപരാക്രമിയായ നരേന്ദ്രന്റെ അപദാനങ്ങള്‍ പാടി നടന്നു. അവസാനം എന്തായി എന്ന് ചോദിക്കരുത്…കാരണം കഥയില്‍ ചോദ്യം പാടില്ല..വിലക്കയറ്റവും കര്‍ഷക ആത്മഹത്യവും പെരുകി…ഈ മൗനീബാവകള്‍ മൗനം പാലിച്ചു…
ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ അവര്‍ തുളളിച്ചാടി…അവരുടെ നരേന്ദ്രനെ അവര്‍ പുകഴ്ത്തി…അബുദാബിയില്‍ ക്ഷേത്രം നിര്മ്മിക്കാന്‍ ഷെയ്ക്ക് തീരുമാനിച്ചപ്പോള്‍,അതിനെ പ്രകീര്‍ത്തിച്ച് കൊണ്ട് ഇത്തരം നപുംസകങ്ങള്‍ മുഖപുസ്തകത്തില്‍ കുറിച്ചു.മതസൗഹാര്‍ദ്ദവും മതേതരത്വവും എന്ന രണ്ട് വാക്കുകള്‍ അവരുടെ വിരല്‍തുമ്പില്‍ എത്തി…ഇംഗ്‌ളീഷില്‍ selected words എന്ന് പറയും…ഇത്തരം ,വിഷങ്ങള്‍ തന്നെയാണ് ഈ നാടിന്റെ ശാപം…

നരേന്ദ്രന്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളില് വന്ന് തൊഴിലെടുക്കാനും, നോട്ട് നിരോധനം മൂലം സമ്പത്തിക നേട്ടം കൈവരിച്ച (സംഘികളുടെ ഭാഷയില്‍) നമ്മുടെ രാജ്യത്ത് വന്ന് മുതല്‍ മുടക്കാനുമൊന്നും ഈ വര്‍ഗ്ഗത്തോട് പറയരുതേ…കാരണം അവര്‍ ദേശസ്‌നേഹികളാണ്…മാലിന്യങ്ങള്‍ എപ്പോഴും മാലിന്യങ്ങള്‍ തന്നെയാണ്…നാം അതെടുത്ത് മടിയില്‍ വെക്കാറില്ല…വലിച്ചെറിയുകയോ കുഴിച്ച് മൂടുകയോ ആണ് ചെയ്യാറ്…അത് പോലെ ഈ സമൂഹത്തിലെ ഏറ്റവും വലിയ മാലിന്യങ്ങളായ ഇത്തരം വര്‍ഗ്ഗീയ കോമരങ്ങളെ ഈ നാട്ടില്‍ നിന്നും വലിച്ചെറിയുക തന്നെ ചെയ്യണം…

നമ്മള്‍ ഹിന്ദുക്കളും മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദര്യത്തോടേയും സന്തോഷത്തോടേയും ഇവിടെ കഴിയണമെങ്കില്‍,ഈ ഭീരുക്കളെ ഈ രാജ്യദ്രോഹികളെ അകറ്റി നിര്‍ത്തുക തന്നെ ചെയ്യണം..മുസ്‌ളീമിന്റെ രാജ്യസ്‌നേഹത്തേ പറ്റി ചോദ്യങ്ങളെറിയുന്ന സംഘികളോട് ഇന്ത്യാഗേറ്റിലെ രക്തസാക്ഷി മണ്ഡപത്തിലെഴുതിരിക്കുന്ന പേരുകളൊന്ന് വായിക്കണമെന്നപേക്ഷിക്കുന്നു.സായിപ്പിനെതിരെ സാതന്ത്ര്യസമരത്തില്‍ ഒരു കല്ലുപോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത, വെളളക്കാരന്റെ കാലുനക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട..

മാധ്യമങ്ങളോടൊരു അപേക്ഷ…ഞങ്ങളുടെ,സ്വീകരണമുറിയിലെ ടിവിയില്‍ ഇവന്റെയൊക്കെ,വിഡ്ഢിത്തം വിളമ്പുന്ന വര്ഗ്ഗീയവിഷം ചീറ്റുന്ന മുഖം പ്രദര്‍ശിപ്പിക്കാതിരിക്കുക…
ഇന്നലെ ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ പടിക്കല്‍ നിന്ന് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥമായ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരാള്‍ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ..ചന്ദ്രശേഖര ആസാദ്…നിങ്ങളെ പോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്..നാം ഒന്നാണ്…നമ്മുടെ രാജ്യവും…ലാല്‍ സലാം…നീല്‍ സലാം..!

Tags: caaFB POSTma nishad

Related Posts

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
murali thummarukudi|bignewslive
Kerala News

പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി

January 12, 2025
6
cm|bignewslive
Kerala News

കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂര്‍ണ്ണമായും അഴിഞ്ഞു വീഴുന്നു, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായെന്ന് മുഖ്യമന്ത്രി

November 8, 2024
18
‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’
Kerala News

‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’

September 29, 2024
19
Load More
Next Post
മുഗളര്‍ക്കെതിരെ പോരാടിയ ചരിത്രവനിതകളുടെ പിന്മുറക്കാരാണ് ഞങ്ങള്‍, നിയമം പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല; സ്വരം കടുപ്പിച്ച് അസമിലെ സ്ത്രീകള്‍

മുഗളര്‍ക്കെതിരെ പോരാടിയ ചരിത്രവനിതകളുടെ പിന്മുറക്കാരാണ് ഞങ്ങള്‍, നിയമം പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല; സ്വരം കടുപ്പിച്ച് അസമിലെ സ്ത്രീകള്‍

പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ ഭേദഗതിയെ പിന്തുണച്ച് വീണ്ടും നിതിന്‍ ഗഡ്കരി

പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങള്‍ക്ക് എതിരല്ല; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ ഭേദഗതിയെ പിന്തുണച്ച് വീണ്ടും നിതിന്‍ ഗഡ്കരി

വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം;മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്; പ്രതികരിച്ച് വി മുരളീധരൻ

കുടിയേറ്റക്കാരായ മുസ്ലിങ്ങൾക്ക് വർക്ക് പെർമിറ്റ് വേണമെങ്കിൽ അനുവദിക്കാം; നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമെന്നും വി മുരളീധരൻ

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

14 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

19 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

12 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version