BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘തന്നെ വധിക്കാൻ ഗോഡ്‌സെയോട് നിർദേശിക്കാൻ സവർക്കറോട് ആവശ്യപ്പെട്ടതും ഗാന്ധിജി’, സംഘപരിവാർ ഇതുകൂടി പറയാൻ മാത്രമെ ബാക്കിയുള്ളൂ: തോമസ് ഐസക്ക്

Anitha by Anitha
October 14, 2021
in India
0
‘തന്നെ വധിക്കാൻ ഗോഡ്‌സെയോട് നിർദേശിക്കാൻ സവർക്കറോട് ആവശ്യപ്പെട്ടതും ഗാന്ധിജി’, സംഘപരിവാർ ഇതുകൂടി പറയാൻ മാത്രമെ ബാക്കിയുള്ളൂ: തോമസ് ഐസക്ക്
214
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വിഡി സവർക്കറോട് ബ്രിട്ടീഷുകാരോട് മാപ്പ് ചോദിക്കാൻ നിർദേശിച്ചത് മഹാത്മാഗാന്ധിയാണെന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയെ പരിഹസിച്ച് മുൻമന്ത്രി ഡോ. തോമസ് ഐസക്ക്. തന്നെ വധിക്കാൻ ഗോഡ്‌സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നു, എന്ന ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂവെന്നും വൈകാതെ അവരുടെ വായിൽ നിന്ന് അതും നാം കേൾക്കുമെന്നും തോമസ് ഐസക്ക് വിമർശിച്ചു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:

“തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നു”. ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂ. താമസം വിനാ അവരുടെ വായിൽ നിന്ന് അതും നാം കേൾക്കും. ബാക്കിയെല്ലാം പറഞ്ഞു കഴിഞ്ഞു.
മേൽപ്പറഞ്ഞ പ്രസ്താവനയിലേയ്ക്കുള്ള ദൂരമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വെട്ടിച്ചുരുക്കിയത്. ജയിൽ മോചനത്തിന് സവർക്കർ ബ്രിട്ടീഷ് അധികാരികളോട് പലതവണ മാപ്പ് ഇരന്നത് മഹാത്മാ ഗാന്ധിയുടെ നിർദേശാനുസരണമായിരുന്നുവത്രേ. സമാധാന പന്ഥാവിലൂടെ മാത്രമേ സവർക്കറും പ്രവർത്തിക്കൂ എന്ന് ഗാന്ധിജി ഉറപ്പു നൽകിയിരുന്നുപോലും. ഗാന്ധിജി ഇന്ത്യക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണെന്നും അതിനാൽ ഗാന്ധിജിയുടെ ആരോഗ്യം നല്ലനിലയിൽ നിലനിർത്തണമെന്നും സവർക്കർ നിർവ്യാജമായി കാംക്ഷിച്ചിരുന്നുപോലും. ഗാന്ധിജിയുടെ അനുമതിയോടെയാണ് സവർക്കർ ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നും ഇതേ നാവുകൾ പറയുന്ന കാലം അതിവിദൂരമല്ല.
എത്ര കഴുകിക്കളഞ്ഞിട്ടും ഗാന്ധിവധത്തിന്റെ ചോരക്കറ തങ്ങളുടെ കൈകളിൽ നിന്ന് മായുന്നില്ല എന്ന് സംഘപരിവാരത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ ഇമ്മാതിരി നുണകൾ അടിച്ചു വിടുന്നത്. നുണകളുടെ സമുദ്രത്തിൽ നീന്തിത്തുടിക്കുന്തോറും ഗാന്ധിജിയുടെ ചോരക്കറ അവരുടെ കൈകളിൽ കൂടുതൽ തെളിയുകയേ ഉള്ളൂ.
അണ്ടിമുക്ക് ശാഖയിലെ ആർഎസ്എസുകാരെപ്പോലും ചിരിപ്പിക്കുന്നതാണ് രാജ്നാഥ് സിംഗിന്റെ ബഡായി. 1911 മുതൽ 1921 വരെയാണ് സവർക്കറുടെ ജയിൽ ജീവിതം. 1911 ജൂലൈ 4നാണ് ആദ്യ ജയിൽവാസം ആരംഭിക്കുന്നത്. ആറു മാസത്തിനകം ആദ്യത്തെ മാപ്പപേക്ഷ. 1913 നവംബർ 14ന് രണ്ടാമത്തേത്. 1914, 1917, 1920 വർഷങ്ങളിൽ പിന്നെയും മാപ്പപേക്ഷ.
ഗാന്ധിജി ഇന്ത്യയിലെത്തിയത് 1915ന്. മൂന്നു വർഷവും കൂടിയെടുത്തു അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങളിൽ നേതൃത്വത്തിലേയ്ക്ക് ഉയരാൻ. അപ്പോഴേയ്ക്കും സവർക്കറുടെ എല്ലാ മാപ്പപേക്ഷകളും സമർപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇക്കാലത്ത് സവർക്കറെ ഗാന്ധിജിയ്ക്ക് എന്തെങ്കിലും പരിചയമെങ്കിലുമുണ്ടായിരുന്നു എന്നു സ്ഥാപിക്കാൻ ഒരു രേഖയും ലഭ്യമല്ല. എന്നിട്ടും ഇങ്ങനെയൊക്കെ തട്ടിവിടണമെങ്കിൽ ഗാന്ധിജിയുടെ ഓർമ്മകൾ രാജ്നാഥ് സിംഗിനെയും കൂട്ടരെയും ഈ കാലത്തും എത്രകണ്ട് ഭയപ്പെടുത്തുന്നുവെന്ന് മനസിലാക്കാം.
ഗോഡ്സെയും സവർക്കറും തമ്മിലുണ്ടായിരുന്ന ആത്മബന്ധം ഗാന്ധിവധത്തിന്റെ ചരിത്രം പഠിച്ചവർക്കെല്ലാം ബോധ്യമാകുന്നതാണ്. സവർക്കറുടെ ജീവചരിത്രത്തിൽ ധനഞ്ജയ് കീർ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു സന്ദർഭമുണ്ട്. ഗോഡ്സെയും നാരായണൻ ആപ്തയ്ക്കും തൂക്കുമരവും മറ്റ് അഞ്ചുപേർക്ക് ജീവപര്യന്തവും വിധിച്ചും, സവർക്കറെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചും വിധി പ്രസ്താവിച്ച് സ്പെഷ്യൽ ജഡ്ജി ആത്മ ചരൺ കസേരയിൽ നിന്ന് എഴുന്നേറ്റ നിമിഷത്തിൽ, പ്രതിക്കൂട്ടിൽ നിന്ന എല്ലാവരും സവർക്കറുടെ പാദങ്ങിൽ വീണു. ഗോഡ്സെയ്ക്കും സഹകൊലയാളികൾക്കും ഗുരുതുല്യനായിരുന്നു സവർക്കർ.
ഗോഡ്സെയെയും നാരായണൻ ആപ്തെയെയും താൻ ഒരു വർഷത്തോളമായി കണ്ടിട്ടേയില്ലെന്നാണ് സവർക്കർ കോടതിയിൽ വാദിച്ചത്. എന്നാൽ സവർക്കറുടെ സെക്രട്ടറി ഗജനൻ ഡാംലെ, അംഗരക്ഷകൻ അപ്പ കസാർ എന്നിവരുടെ മൊഴി അനുസരിച്ച് ഗാന്ധി വധം നടന്ന അതേ ജനുവരിയിൽ രണ്ടു തവണയായി ഇവർ സവർക്കറെ വീട്ടിലെത്തി സന്ദർശിച്ചിട്ടുണ്ട്. ഇവരെ രണ്ടുപേരെയും വിസ്തരിച്ചില്ല എന്നതാണ് ഗാന്ധിവധത്തിന്റെ വിചാരണയിലെ ഏറ്റവും വിചിത്രമായ സംഗതി. ഇവരെ വിചാരണ ചെയ്യുകയും മൊഴി സാധൂകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും സവർക്കർ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നില്ല.
ഗാന്ധിവധക്കേസിൽ ജീവപര്യന്തം ശിക്ഷപ്പെട്ട ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ 1964ലാണ് ജയിൽ മോചിതനായത്. സവർക്കർ അനുകൂലികൾ ഇയാൾക്ക് പൂനെയിൽ ഒരു വലിയ സ്വീകരണം നൽകി. ആ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് തരുൺ ഭാരത് എന്ന ആർഎസ്എസ് അനുകൂല മറാത്തി പത്രത്തിന്റെ എഡിറ്റർ ജി വി ഖേദു്കർ നടത്തിയ പ്രസ്താവന വലിയ കോലാഹലമുണ്ടാക്കി. ഗോഡ്സെയെ ഗാന്ധിവധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചുവെന്നാണ് ഇയാൾ അവകാശപ്പെട്ടത്. പദ്ധതി മുൻകൂട്ടി അറിയാതെ പിന്തിരിപ്പിക്കാൻ ശ്രമിക്കാൻ കഴിയില്ലല്ലോ. സ്വാഭാവികമായും ഈ പ്രസ്താവന പാർലമെന്റിനകത്തും പുറത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. അങ്ങനെയാണ് ഗാന്ധിവധത്തിന്റെ സൂത്രധാരന്മാരെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജീവൻലാൽ കപൂറിനെ ചുമതലപ്പെടുത്തിയത്. സവർക്കറും സംഘവുമല്ലാതെ മാറ്റാരുമല്ല ഈ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ആ കമ്മിഷന്റെ കണ്ടെത്തൽ.
ഗാന്ധിവധത്തിന്റെ ശിക്ഷയിൽ നിന്ന് തികച്ചും സാങ്കേതികമായ കാരണങ്ങളാൽ രക്ഷപെട്ടുവെങ്കിലും ആ കുറ്റകൃത്യം ആസൂത്രണം ചെയ്തതിൽ സവർക്കറുടെ പങ്ക് ഉറപ്പിക്കുന്ന അസംഖ്യം തെളിവുകളും മൊഴികളും രാജ്യത്തിന്റെ മുന്നിലുണ്ട്. രാജ്നാഥ് സിംഗിനെപ്പോലുള്ളവരുടെ ബഡായികൾ കൊണ്ട് മാഞ്ഞുപോകുന്ന തെളിവുകളല്ല അവ. സവർക്കറെ വെള്ളപൂശി വിശുദ്ധനാക്കാൻ ശ്രമിക്കുന്തോറും ഗാന്ധിവധത്തിൽ ആർഎസ്എസിന്റെയും സംഘപരിവാരത്തിന്റെയും പങ്ക് കൂടുതൽ കൂടുതൽ തെളിയുക തന്നെ ചെയ്യും.

Tags: Indiathomas isaac

Related Posts

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
5
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ
India

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2
സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ
India

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

May 16, 2025
7
‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ
India

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

May 15, 2025
5
Load More
Next Post
William Shatner | Bignewslive

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വില്യം ഷാര്‍ട്‌നര്‍

ബിസ്‌കറ്റും വെള്ളവും മാത്രം ആഹാരം: ജയില്‍ ഭക്ഷണം കഴിയ്ക്കാതെ ആര്യന്‍ ഖാന്‍

ബിസ്‌കറ്റും വെള്ളവും മാത്രം ആഹാരം: ജയില്‍ ഭക്ഷണം കഴിയ്ക്കാതെ ആര്യന്‍ ഖാന്‍

Florida | Bignewslive

രണ്ട് വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു : പിതാവ് അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

17 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

14 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

16 hours ago
6
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

3 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version