BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ

bhadra by bhadra
October 22, 2018
in Kerala News
0
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ
446
SHARES
1.6k
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് തന്ത്രികുടുംബം… ക്ഷേത്രം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പികെ സജീവ് വ്യക്തമാക്കി.

READ ALSO

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം

കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ തീപ്പിടുത്തം, 75 കോടിയിലധികം രൂപയുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

May 19, 2025
2
ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് അപകടം, ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് അപകടം, ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

May 19, 2025
1

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ആരാധനയില്‍ അധികാരം സ്ഥാപിക്കുയായിരുന്നു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകളോടെ തങ്ങള്‍ ചരിത്രം പറഞ്ഞപ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടായി.

1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്‌ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പികെ സജീവ് പറഞ്ഞു.

ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മലയരയരുടെ ചരിത്രം.

എല്ലാം പിന്നീട് പകര്‍ത്തിയെടുത്തതാണ്. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ശിലകള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരിതെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞേനെ.

നാല് മലകളില്‍ ഇപ്പോഴും മലയരയര്‍ താമസിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന് സമീപത്തുള്ള വനപ്രദേശങ്ങളില്‍ മലയരയ നാഗരികതയുടെ തെളിവുകളുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ശവക്കല്ലറകളുടെ അവശിഷ്ടങ്ങളുമുണ്ട്. ആര്‍ക്കിയോളജി വകുപ്പ് ഇവിടെ പഠനം നടത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തമാകുമെന്നും പികെ സജീവ് ചൂണ്ടിക്കാട്ടി.

മലയരയരുടെ വിശ്വാസപ്രകാരം അയ്യപ്പന്‍ 1100ന്റെ ആദ്യദശകത്തിലാണ് ജനിക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മന്‍ പറഞ്ഞു. കോര്‍മന്റെ പ്രവചനപ്രകാരം പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള ‘മണികണ്ടന്‍’ എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല). പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു.

ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശം ശക്തമായി പ്രതിരോധിച്ചു. മലയരയരുടെ അനേകം ഇരട്ടി വരുന്ന ചോളസൈന്യത്തെ അയ്യപ്പന്‍ യുദ്ധതന്ത്രം കൊണ്ട് തുരത്തി. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തു. മലയരയ ഗോത്രം അയ്യപ്പനെ ആരാധിച്ചു. 41 ദിവസം വ്രതമെടുക്കുന്ന മലയരയര്‍ കാട്ടില്‍ പോയി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.

എന്നുമുതലാണ് ഇവര്‍ അകറ്റി നിര്‍ത്തപ്പെട്ടതെന്നും, അവകാശമില്ലാത്തവരായത് എന്നുമുള്ളത് ചരിത്രമാണ്. മലയരയര്‍ ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും അയ്യപ്പന്‍ അവരുടേതാണെന്നാണ്. അങ്ങനെയെങ്കില്‍ പന്തളം കൊട്ടാരം അതിക്രമിച്ചും കയ്യൂക്കുകാണിച്ചും സ്വന്തമാക്കിയതാകില്ലേ മലയരയരുടെ ആ ദൈവത്തെ സജീവന്‍ ചോദിക്കുന്നു.

Tags: Keralasabarimalasabarimala women entrywomen entry

Related Posts

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

May 16, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

May 13, 2025
4
മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി
News

മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി

May 12, 2025
7
Load More
Next Post
ഇന്ത്യ-ചൈന സുരക്ഷ ഉടമ്പടി ഇന്ന് ഒപ്പുവെയ്ക്കും

ഇന്ത്യ-ചൈന സുരക്ഷ ഉടമ്പടി ഇന്ന് ഒപ്പുവെയ്ക്കും

ശബരിമല യുവതി പ്രവേശനം; ബിജെപി നേട്ടമുണ്ടാക്കി; തങ്ങളുടെ നിലപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍

ശബരിമല യുവതി പ്രവേശനം; ബിജെപി നേട്ടമുണ്ടാക്കി; തങ്ങളുടെ നിലപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിലയിരുത്തല്‍

ഇന്ധനം വേണം, എന്നാല്‍ ആവശ്യത്തിന് പമ്പുകളില്ല..! കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നു

ഇന്ധനം വേണം, എന്നാല്‍ ആവശ്യത്തിന് പമ്പുകളില്ല..! കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നു

Discussion about this post

RECOMMENDED NEWS

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 84 വിദ്യാർഥികൾ ചികിത്സയിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 84 വിദ്യാർഥികൾ ചികിത്സയിൽ

21 hours ago
7
മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

21 hours ago
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

2 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version