ഭോപ്പാൽ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ നടുറോഡിൽ ഇട്ട് ക്രൂരമായി മർദ്ദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. യുവാവിൻറെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി.
മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിനാലുകാരനായ പങ്കജ് ത്രിപാഠിയാണ് അറസ്റ്റിലായത്. പിന്നാലെയാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
रीवा जिले के मऊगंज क्षेत्र में युवती के साथ हुई बर्बरता की घटना में अपराधी पंकज त्रिपाठी को गिरफ्तार कर उसके घर पर बुलडोजर चलाया गया। ड्राइवर पंकज का लाइसेंस भी कैंसल कर दिया गया है।
मध्यप्रदेश की धरती पर महिलाओं पर अत्याचार करने वाला कोई बख्शा नहीं जायेगा। pic.twitter.com/Z4gHr2lWsk
— Office of Shivraj (@OfficeofSSC) December 25, 2022
രേവ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. 19 കാരിയായ യുവതിയെ ഉടൻ വിവാഹം കഴിക്കണമെന്ന് പങ്കജ് ആവശ്യപ്പെട്ടു. എന്നാൽ, യുവതി എതിർത്തു. തൊട്ടുപിന്നാലെയായിരുന്നു ക്രൂരമർദനം.
യുവതിക്ക് ബോധം നഷ്ടപ്പെടുന്നത് വരെ യുവാവ് മർദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാല ഒളിവിൽ പോയ പങ്കജിനെ ഇന്നാണ് ഉത്തർപ്രദേശിൽ നിന്നും പോലീസ് പിടികൂടിയത്. ശേഷമാണ് നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് ചൂണ്ടിക്കാണിച്ച് വീട് ഇടിച്ചു നിരത്തിയത് .
Discussion about this post