സൂറിച്ച്: ഏറ്റവും വികസിതമായ രാഷ്ട്രങ്ങളിലൊന്നായ സ്വിറ്റ്സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട്. 2019ൽ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 1.9 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
വിദേശ താമസക്കാരിൽ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. 2018ൽ നിന്ന് 1.7 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 2019ൽ സ്വിറ്റ്സർലൻഡിൽ താമസിച്ചിരുന്ന പ്രായപൂർത്തിയായവരിൽ 34.4 ശതമാനം മുതിർന്നവരും തങ്ങൾ റോമൻ കത്തോലിക്കരാണെന്നാണ് പറഞ്ഞത്. 22.5 ശതമാനം പേർ പ്രൊട്ടസ്റ്റന്റ് വിഭാഗമെന്നും. 2019ൽ ഇരുവിഭാഗത്തിലും മതവിശ്വാസികളുടെ എണ്ണത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ കുറവുണ്ടായിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം പേർ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. 45 ശതമാനം പേരും കഴിഞ്ഞ സർവേക്ക് മുമ്പുളള 12 മാസങ്ങളായി പ്രാർത്ഥനയും നടത്തിയിട്ടില്ല. അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനത മുഴുവനും രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു സഭയിൽ ഉൾപ്പെടുന്നവരായിരുന്നു.
Discussion about this post