അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്‌നഗറിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ശൈലേഷ് ഖംഭ്‌ള (40) ആണ് അറസ്റ്റിലായത്. ഭാര്യ നയന ഖംഭ്‌ള (42), മകൻ ഭവ്യ, പ്രിഥ്വ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് വർഷമായി സഹപ്രവർത്തകയുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നെന്നും, ഈ ബന്ധത്തിന് ഭാര്യ തടസ്സമായതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് കണ്ടെത്തൽ.
തനിക്ക് സഹപ്രവർത്തകയുമായി നാല് വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന് ശൈലേഷ് സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. സൂറത്തിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഭാര്യ നയന, ഭാവ്‌നഗറിൽ തനിക്കൊപ്പം സ്ഥിരമായി താമസിക്കാൻ നിർബന്ധം പിടിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് സഹപ്രവർത്തകയുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് മനസ്സിലാക്കിയ ശൈലേഷ്, കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.














Discussion about this post