തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഇരുപതുകാരനെ ശിക്ഷിച്ച് കോടതി. പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴക്കും ആണ് ശിക്ഷിച്ചത്.
ചാല സ്വദേശിയായ ഇരുപതുകാരനാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.
2022 നവംബർ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 8-ാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു.
പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആയി.
ചികിത്സക്കായി ആശുപത്രിയിൽ പോയപ്പോഴാണ് ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയെ എസ്എറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭ ചിദ്രം നടത്തി.
















Discussion about this post