വടക്കാഞ്ചേരി: തൃശ്ശൂർ വെള്ളാറ്റഞ്ഞൂരിൽ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുരുത്തി വീട്ടിൽ അഖിലിന്റെ ഭാര്യ സയ്ന (28) ആണ് അറസ്റ്റിലായത്. മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസ്സുള്ള അഗ്‌നിക എന്നിവരെയാണ് സയ്‌ന വീട്ടിലെ കിണറ്റിലെറിഞ്ഞ ശേഷം എടുത്തുചാടിയത്.
ജീവനൊടുക്കാൻ ശ്രമിച്ച സയ്‌നയും ഒന്നരവയസുകാരി അദ്‌നികയും മാത്രമാണ് രക്ഷപ്പെട്ടത്. ഈ സംഭവം കണ്ട അടുത്ത ബന്ധു അഭിനവാണ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.
പരിക്കുകളോടെ രക്ഷപ്പെട്ട ഒന്നര വയസ്സുകാരി അഗ്‌നിക അഖിലിന്റെ അമ്മയോടൊപ്പമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സയ്നയെ അപകടനില തരണംചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർക്ക് എതിരെ കൊലപാതകം, കൊലപാത ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികൾക്ക് നേരെയുള്ള അതിക്രമം, ജുവനൈൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയത്.
എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ കെ അജിത്ത്, എസ്‌ഐ യു മഹേഷ്, എഎസ്‌ഐ എവി സജീവ്, സിവിൽ പോലീസ് ഓഫീസർ കെ സഗുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Discussion about this post