നെയ്യാറ്റിൻകര: കടുത്ത സംശയത്തെ തുടർന്ന് ഭാര്യയെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 72കാരൻ ഭർത്താവ് അറസ്റ്റിൽ. ഇരുമ്പിൽ, രതീഷ് ഭവനിൽ തങ്കരാജനാണ് ഭാര്യ പ്രസന്നയെ ആക്രമിച്ചത്. തലയ്ക്ക് പത്തിലേറെയാണ് തുന്നലിട്ടത്.
ഇവർ തമ്മിലുള്ള പിടിവലിക്കിടെ തങ്കരാജനും തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസന്ന നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മൂന്നു മക്കളുണ്ട്. ഇവർ വേറെ വീടുകളിലാണ് താമസിച്ചു വരികയാണ്. ഇരുമ്പിലിൽ തട്ടുകട നടത്തുകയാണ് തങ്കരാജൻ.
സംശയത്തിന്റെ പേരിൽ ഭാര്യയുമായി ഇടയ്ക്കിടെ തങ്കരാജൻ വഴക്കിടാറുണ്ടെന്ന് സമീപ വാസികളും പറയുന്നു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയ തങ്കരാജൻ ഭാര്യ പ്രസന്നയുമായി വഴക്കിട്ടു. വാക്കുതർക്കത്തിനിടെ ഇരുമ്പുകമ്പിയെടുത്ത് തങ്കരാജൻ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post