മലപ്പുറം: പശ്ചിമ ബംഗാളിൽ നിന്ന് പ്രണയം നടിച്ച് മലപ്പുറത്തേക്ക് കൊണ്ടുവന്ന 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം അങ്ങാടിപ്പുറത്തെ ലോഡ്ജിൽ പാർപ്പിച്ച പെൺകുട്ടിയെ മലപ്പുറം ചൈൽഡ് ലൈനാണ് പെരിന്തൽമണ്ണ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
അങ്ങാടിപ്പുറത്തും സമീപത്തും നടത്തിയ തിരച്ചിലിലാണ് സ്വകാര്യ ലോഡ്ജിൽ വ്യാജരേഖകൾ കാണിച്ച് രഹസ്യമായി പാർപ്പിച്ച കുട്ടിയെ ബംഗാൾ സ്വദേശിയായ അൻസാർ അലി എന്നയാൾക്കൊപ്പം കണ്ടെത്തിയത്. കുട്ടിയെ രക്ഷപ്പെടുത്തുകയും കൂടെയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകിയാണ് അൻസാർ അലി മലപ്പുറത്തേക്ക് കൊണ്ടുവന്നത്.
യുവാക്കളെ കൊണ്ട് പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്യിച്ച് സുഹൃത്തായ ഇരുപത്തിയൊന്നുകാരി
കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് ജൂലൈയിൽ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ബംഗാൾ പൊലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെ ബെംഗാൾ പൊലീസ് കേരളത്തിലെത്തി.
ബംഗാളിലെ ഗോൾ പോഗർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ടോട്ടോൺ ദേവനനാഥ്, കോൺസ്റ്റബിൾമാരായ ബിസ് വിജിത്ത് സിങ്ക, രോഷിനി പസന്ത്, മലപ്പുറം ചൈൽഡ് ലൈൻ കൗൺസലർ മുഹ്സിൻ പരി, പെരിന്തൽമണ്ണ എസ് ഐ സന്തോഷ് കുമാർ, സി പി ഒ മാരായ നിഖിൽ, മുഹമ്മദ് സജീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പെൺകുട്ടിയെ ബംഗാൾ പൊലീസ് വിമാനമാർഗം നാട്ടിലെത്തിച്ചു.
Discussion about this post