BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, December 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വരുന്ന പതിനാല് ദിവസങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യക്ക് നിര്‍ണായകമാകുന്നു; വിശദീകരിച്ച് മുരളീതുമ്മാരുകുടി

Abin by Abin
March 21, 2020
in Kerala News
0
വരുന്ന പതിനാല് ദിവസങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യക്ക് നിര്‍ണായകമാകുന്നു; വിശദീകരിച്ച് മുരളീതുമ്മാരുകുടി
1.4k
SHARES
4.2k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് അടുത്ത പതിനാലു ദിവസങ്ങള്‍ എങ്ങനെ നിര്‍ണ്ണായകം ആകുന്നുവെന്ന് വ്യക്തമാക്കി യുഎന്‍ ദുരന്ത നിവാരണ മേധാവി മുരളീ തുമ്മാരുകുടി. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരുന്ന പതിനാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് അനേകം കൊവിഡ് ദുരന്തങ്ങള്‍ സംഭവിക്കുമെന്നും ഭക്ഷ്യക്ഷാമം, വിലക്കയറ്റം എന്നിവ സംഭവിക്കുമെന്നും മുരളീ തുമ്മാരുകുടി പറയുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീ തുമ്മാരുകുടി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

READ ALSO

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില, 99000  കടന്നു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില, 99000 കടന്നു

December 15, 2025
2
death|bignewslive

വയോധികന്‍ പാടശേഖരത്തില്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം, ഒരാള്‍ അറസ്റ്റില്‍

December 15, 2025
4

ഫേസ്ബുക്ക് പോസ്റ്റ്:

അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിര്‍ണ്ണായകമാണ്. പക്ഷെ അത് അറിഞ്ഞത് കൊണ്ട് മാത്രം എന്ത് കാര്യം? എന്താണ് അടുത്ത ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത് എന്നതറിഞ്ഞാലല്ലേ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കാന്‍ പറ്റൂ.

ഭാഗ്യത്തിന് കൊറോണയുടെ കാര്യത്തില്‍ ഇത്തരം പ്രവചനം സാധ്യമാണ്, കാരണം ഇപ്പോള്‍ ലോകത്ത് 160 രാജ്യങ്ങള്‍ക്ക് മുകളില്‍ കൊറോണ ബാധ ഉണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലാണ് തുടങ്ങിയത്, അവിടെ ഇന്നലെ പുതിയതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വായിച്ചത്. അപ്പോള്‍ കൊറോണയുടെ തുടക്കവും ഒടുക്കവും ഇപ്പോള്‍ അത്യാവശ്യം നമുക്കറിയാം. അതറിഞ്ഞാലും വേണ്ട തീരുമാനങ്ങള്‍ വ്യക്തിപരമായും സാമൂഹികമായും നാം എടുക്കുമോ എന്നാണ് പ്രശ്‌നം. തല്‍ക്കാലം അടുത്ത പതിനാലു ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാം.

1. ഇന്ത്യയില്‍ മൊത്തം കേസുകള്‍ ആയിരത്തിന് മുകളില്‍ പോകും. ലോകത്തില്‍ ഇപ്പോള്‍ ആയിരത്തിന് മുകളില്‍ കൊറോണ കേസുകള്‍ ഉള്ള പതിനാലു രാജ്യങ്ങളുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളേക്കാള്‍ ചെറിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ പലതിലും ഈ മാസം ആദ്യം കൊറോണബാധയുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ 191 കേസുകള്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ കോവിഡ് ഡാഷ്ബോര്‍ഡ് പറയുന്നത്. കോവിഡ് പകര്‍ച്ച തടയാനുള്ള കര്‍ശനമായ നടപടികള്‍ ഇനിയും ഇന്ത്യയില്‍ വന്നിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ കേസുകള്‍ അടുത്ത രണ്ടാഴ്ചക്കകം ആയിരം കടക്കുമെന്ന് ഏകദേശം ഉറപ്പിക്കാം.

2. ആളുകള്‍ പരിഭ്രാന്തരാകും: കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുന്‌പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നെന്നാണ് ചിന്തിച്ചത്. പിന്നെ കുറച്ചു കൊറോണ തമാശകളായി. മറ്റു രാജ്യങ്ങളില്‍ എന്തുകൊണ്ട് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്തുകൊണ്ട് പടരില്ല എന്നുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി മൊത്തം എണ്ണം ആയിരത്തില്‍ കവിയുന്നു, ആളുകള്‍ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ഇതുവരെ നമ്മുടെ കാര്യവും വ്യത്യസ്തമല്ല. ചൂടുള്ളതുകൊണ്ടു നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്രവുമായി ഇറങ്ങിയിരിക്കുന്നവര്‍ ഇവിടെയും ഉണ്ടല്ലോ.

3. സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്ക് കൂടും. പത്തു ദിവസം മുന്‍പ് ആസ്ട്രേലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ടിഷ്യൂ പേപ്പര്‍ കിട്ടാതിരുന്നതും ഉള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി ഷോപ്പ് ചെയ്യാന്‍ വന്നവര്‍ തമ്മില്‍ അടികൂടിയതും വര്‍ത്തയായിരുന്നല്ലോ. ഇതൊന്നും നമ്മുടെ ചുറ്റും വരില്ല എന്ന വിശ്വാസമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. പക്ഷെ അടുത്ത പതിനാലു ദിവസത്തിനകം അതും സംഭവിക്കും. ഇനി എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുമെന്ന് പേടിച്ച് ആളുകള്‍ ആവശ്യമുള്ളതും ആവശ്യത്തില്‍ കൂടുതലും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങും, അത് കണ്ടു മറ്റുള്ളവരും വാങ്ങിക്കൂട്ടും. ഇതൊരു പാനിക് സാഹചര്യമാകും. ഒന്ന് പെയ്ത് ഒഴിയുന്നത് പോലെ ഒരു റൌണ്ട് പാനിക് ബയിങ് നടത്തി ഷെല്‍ഫ് കാലിയായതിന് ശേഷം വീണ്ടും അവിടെ സാധനങ്ങള്‍ കണ്ടു തുടങ്ങിയാലേ ഇതവസാനിക്കൂ. അടുത്ത പതിനാലു ദിവസത്തിനകം ഈ കാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ നമ്മള്‍ കാണും. (മറ്റു രാജ്യങ്ങളില്‍ അധികം സംഭവിക്കാത്ത ഒന്നും നമുക്കുണ്ടാകാം, പൂഴ്ത്തിവെയ്പ്പും വില കൂട്ടലും).

4. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങള്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന കന്പനികളുടെ യാത്രകള്‍ ഏതാണ്ട് നിലക്കുകയാണ്. താല്‍ക്കാലം ആഭ്യന്തര യാത്രകള്‍ക്ക് വിലക്കില്ല. പക്ഷെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ നോക്കുന്‌പോള്‍ മറ്റിടങ്ങളിലെ രാജ്യങ്ങള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കൊറോണയെ പ്രാദേശികമായി പിടിച്ചുകെട്ടണമെങ്കില്‍ ആഭ്യന്തരമായി ചില റൂട്ടുകളില്‍ എങ്കിലും യാത്രാനിയന്ത്രണങ്ങള്‍ വേണ്ടി വരും.

5. വീട്ടിനുള്ളിലെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതുവില്‍ യാത്രകള്‍ നിയന്ത്രിക്കുന്നത് കൂടാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഇറ്റലിയും ഫ്രാന്‍സും സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ഞയറാഴ്ച്ച ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പതിനാലു ദിവസത്തിനകം രാജ്യത്ത് ചിലയിടത്തെങ്കിലും ആളുകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് നിയന്ത്രിക്കേണ്ടി വരും.

6. വാട്ട്‌സാപ്പിലെ ലോകാവസാനം ഉറപ്പ്: കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതോടെ വാട്ട്‌സ്ആപ്പ് ശാസ്ത്രം കൂടുതല്‍ സജീവമാകും. ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാന്‍ പോകുന്ന പവര്‍പോയന്റും ഒക്കെയാണ് അവര്‍ ഫേക്ക് ന്യൂസ് ആയി ഉണ്ടാക്കുന്നതെങ്കില്‍ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവര്‍ വരും. സൂക്ഷിച്ചാല്‍ ലോകം അവസാനിക്കാതെ നോക്കാം !

കൊറോണ നേരിടുന്നതില്‍ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മറ്റുള്ള സ്ഥലങ്ങളില്‍ സംഭവിക്കുന്നതില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ്. കൊറോണക്കാലത്ത് വേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ ഒന്നും സുഖകരമല്ല. മിക്കവാറും ജനാധിപത്യ രാജ്യങ്ങളില്‍ ആളുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സര്‍ക്കാരിന് (ജനങ്ങള്‍ക്കും) ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അകലെയൊരു രാജ്യത്ത് കൊറോണ നിയന്ത്രിക്കാന്‍ ഒരു നഗരം അടച്ചിട്ടു എന്ന് പറയുന്‌പോള്‍ എന്നാല്‍ മുന്‍കൂറായി കുറെ നിയന്ത്രങ്ങള്‍ കൊണ്ടുവരാം എന്ന് രാജ്യങ്ങള്‍ ചിന്തിക്കുന്നില്ല. അങ്ങനെ അവര്‍ ചെയ്താല്‍ നാട്ടിലെ ജനങ്ങള്‍ അതിനെ അംഗീകരിക്കുകയുമില്ല. പക്ഷെ പതുക്കെപ്പതുക്കെ കൊറോണ അവിടെയും എത്തും, ആയിരം കവിയും, അപ്പോള്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം പരിഭ്രാന്തരാകും, കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും, അത് ജനങ്ങള്‍ അനുസരിക്കുകയും ചെയ്യും.

നാളെ എന്താണ് ഉണ്ടാവാന്‍ സാധ്യതയുള്ളതെന്ന് ഇന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ ഇപ്പോള്‍ തന്നെ എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. അപ്പോള്‍ അടുത്ത പതിനാലു ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കില്‍ അതൊഴിവാക്കാനുള്ള ശ്രമവും ഇന്ന് തന്നെ തുടങ്ങാമല്ലോ. സര്‍ക്കാര്‍ അവരുടെ രീതിക്ക് അവര്‍ക്ക് ആവുന്നത് ചെയ്യും. നിങ്ങളും നിങ്ങളുടെ തരത്തില്‍ മുന്‍കൂട്ടി ചിന്തിച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.
സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

Tags: covid-19muraleethummarukudy

Related Posts

Monkeypox | Bignewslive
World News

മങ്കിപോക്‌സ്, കൊവിഡ്, എയ്ഡ്‌സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം

August 25, 2022
47
Woman vaccinated | Bignewslive
India

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 30, 2021
79
കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍
World News

കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍

November 4, 2021
22
Air Force Sacks | Bignewslive
India

വാക്‌സിന്‍ എടുക്കാന്‍ മടിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കി, രാജ്യത്ത് വിസമ്മതം അറിയിച്ചത് 9 വ്യോമസേനാ ഉദ്യോഗസ്ഥര്‍

August 12, 2021
152
India

രാജ്യത്ത് കോവിഡ്19 മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

June 19, 2021
11
Mahhi Vij | Bignewslive
India

അവന്റെ പോരാട്ടം അവസാനിച്ചു; സഹോദരന്‍ കൊവിഡിന് കീഴടങ്ങിയെന്ന് നടി മഹി വിജ്, സോനു സൂദിനോട് നിറകണ്ണുകളോടെ നന്ദി പറച്ചിലും

June 8, 2021
143
Load More
Next Post
പ്രായമേറിയവരെയാണ് വൈറസ് രൂക്ഷമായി ബാധിക്കുക എന്ന ധാരണ തെറ്റ്, കൊറോണയെ ചെറുക്കാന്‍ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പ്രതിരോധശേഷിയൊന്നുമില്ല, മരണം വരെ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി ഡബ്ലിയു എച്ച് ഒ

പ്രായമേറിയവരെയാണ് വൈറസ് രൂക്ഷമായി ബാധിക്കുക എന്ന ധാരണ തെറ്റ്, കൊറോണയെ ചെറുക്കാന്‍ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പ്രതിരോധശേഷിയൊന്നുമില്ല, മരണം വരെ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി ഡബ്ലിയു എച്ച് ഒ

സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുത്; കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്‌കിന് പത്ത് രൂപയിലധികവും ഈടാക്കരുത്; കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

കൊറോണ; മംഗളൂരു – കാസര്‍കോട് ദേശീയപാത ഇന്ന് മുതല്‍ അടച്ചിടും

കൊറോണ; മംഗളൂരു - കാസര്‍കോട് ദേശീയപാത ഇന്ന് മുതല്‍ അടച്ചിടും

Discussion about this post

RECOMMENDED NEWS

ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

3 hours ago
7
‘ ഈ വഷളന്റെ സിനിമ വേണ്ട ‘, കെഎസ്ആർടിസി ബസിൽ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൽ വൻപ്രതിഷേധം

‘ ഈ വഷളന്റെ സിനിമ വേണ്ട ‘, കെഎസ്ആർടിസി ബസിൽ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൽ വൻപ്രതിഷേധം

8 hours ago
5
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

ബലാത്സംഗ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

5 hours ago
5
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version