പാലക്കാട്: വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ ഷർമിള ജയറാം (32) മരിച്ചു. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചാണ് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.
വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) ചികിത്സയിലിരിക്കെ 27നു മരിച്ചിരുന്നു. ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം പുഴയിലേക്കു പതിച്ച് അപകടമുണ്ടായത്. ഡിസംബർ 24നായിരുന്നു അത്യാഹിതം.
ഗുരുതരമായി പരുക്കേറ്റ ഷർമിള പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Discussion about this post