BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉത്തമരേ, ബഹളം വെക്കേണ്ട; ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഇടമൺ-കൊച്ചി ലൈൻ പദ്ധതിയുടെ അവകാശികൾ; കുറിപ്പ് വൈറൽ

Anitha by Anitha
November 18, 2019
in Kerala News
0
ഉത്തമരേ, ബഹളം വെക്കേണ്ട; ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഇടമൺ-കൊച്ചി ലൈൻ പദ്ധതിയുടെ അവകാശികൾ; കുറിപ്പ് വൈറൽ
69
SHARES
41
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പാക്കി പൂർത്തിയാക്കിയ ഇടമൺ-കൊച്ചി പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അതിനിടെ പദ്ധതി കേന്ദ്ര സർക്കാരിന്റെതാണെന്നും സംസ്ഥാന സർക്കാരിന് പദ്ധതിയിൽ പങ്കില്ലെന്നും കുറ്റപ്പെടുത്തുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ സുരേഷ് കുമാർ.

READ ALSO

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

June 13, 2025
4

2005-ൽ ആരംഭിച്ച പദ്ധതി പിന്നീട് എതിർപ്പിനെ തുടർന്ന് മുടങ്ങിപ്പോവുകയും പിന്നീട് 2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഇടപെട്ട് പ്രത്യേക നഷ്ടപരിഹാര പാക്കേജുകൾ രൂപപ്പെടുത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ തിരുനെൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടക്കത്തറ വരേയും ലൈൻ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കൊച്ചിയിൽ ഒരു 400 കെ.വി സബ് സ്റ്റേഷനും സ്ഥാപിച്ചു. എന്നാൽ ഇടമൺ- കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകൾ സ്ഥാപിച്ചു. പിന്നീട് വേണ്ടത്ര മുന്നോട്ടു പോകാനായില്ല. 2011-ൽ എൽഡിഫ് സർക്കാർ മാറി. ഇടമൺ- കൊച്ചി പണി നിലയ്ക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സർക്കാരിനും പിന്നീട് പണി പൂർത്തിയാക്കാൻ സാധിച്ചില്ല.

2016-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നു. മുഖ്യമന്ത്രി ജനപ്രതിനിധികളുടേയും കർഷകരേയുമൊക്കെ വിളിച്ചു ചേർത്ത് പദ്ധതി പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ് പുതുക്കി. ലൈൻ കടന്നു പോകുന്നതിന്റെ ഭാഗമായി നൽകേണ്ടി വരുന്ന നഷ്ട പരിഹാരം 25 :15 അനുപാതത്തിൽ കേരളവും പവർ ഗ്രിഡും വഹിക്കുമെന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി നടക്കുന്നതിന് കെഎസ്ഇബിയിൽ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഒരു ‘സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ’ സഹായം ലഭ്യമാക്കി. ജില്ലാ കളക്ടർമാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കി. ഇങ്ങിനെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപെടൽ ഉറപ്പു വരുത്തിയതിനാലാണ് ഇപ്പോൾ പദ്ധതി പൂർത്തിയാവുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സുരേഷ് കുമാർ വ്യക്തമാക്കുന്നു.

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിക്കുന്നതല്ലേ? അതിൽ സംസ്ഥാന സർക്കാരിന് എന്ത് റോളാണുള്ളത്? കേന്ദ്ര നിക്ഷേപമല്ലേ? കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി.ജി.സി.ഐ.എൽ, കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി ഇവാക്വേറ്റ് ചെയ്യുന്നതിന് (പുറത്തേക്ക് എത്തിക്കുന്നതിന്), വിഭാവനം ചെയ്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമാണ് തിരുനെൽവേലി മുതൽ തൃശൂർ മാടക്കത്തറ വരെയുള്ള 400 കെ.വി. ലൈൻ. ആണവ നിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുകയാണ് ഈ ലൈനിന്റെ ഉദ്ദേശം.

ഇത് ആരംഭിക്കുന്നത് 2005 – ൽ ആണ്. എന്നാൽ അപ്പോൾത്തന്നെ പദ്ധതിക്കെതിരായ എതിർപ്പും ആരംഭിച്ചു. പണിയൊന്നും നടന്നില്ല. തുടർന്ന് 2006 – ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതിൽ ഇടപെടുകയും പ്രത്യേക നഷ്ടപരിഹാര പാക്കേജുകൾ രൂപപ്പെടുത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ തിരുനെൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടക്കത്തറ വരേയും ലൈൻ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കൊച്ചിയിൽ ഒരു 400 കെ.വി സബ് സ്റ്റേഷനും സ്ഥാപിച്ചു. എന്നാൽ ഇടമൺ- കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകൾ സ്ഥാപിച്ചെങ്കിലും, വേണ്ടത്ര മുന്നോട്ടു പോകാനായില്ല.

2011-ൽ എൽ.ഡി.ഫ്. സർക്കാർ മാറി. ഇടമൺ- കൊച്ചി പണി നിലയ്ക്കുകയും ചെയ്തു. 2015-ൽ നഷ്ടപരിഹാര പാക്കേജ് പുതുക്കുന്നതടക്കം ചില ഇടപെടലുകൾ യു.ഡി.എഫ്. സർക്കാരിൽ നിന്ന് ഉണ്ടായി. പക്ഷേ പണി പുനരാരംഭിക്കാൻ കഴിഞ്ഞില്ല.

2016-ൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നു. മുഖ്യമന്ത്രി ജനപ്രതിനിധികളുടേയും കർഷകരേയുമൊക്കെ വിളിച്ചു ചേർത്ത് പദ്ധതി പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ് പുതുക്കി.
ഇങ്ങിനെ നഷ്ട പരിഹാരപ്പാക്കേജ് നടപ്പാക്കുന്നതിനാൽ ഉണ്ടാകുന്ന അധിക ബാധ്യത പവർ ഗ്രിഡ് സ്വന്തമായി വഹിക്കാൻ തയ്യാറാല്ലെന്ന് അറിയിച്ചതിനെ തുടർന്ന് ടവർ നിൽക്കുന്ന ഭൂമിയുടെ വിലയുടെ 15% സംസ്ഥാനം വഹിക്കും എന്ന് തീരുമാനിച്ചു. ലൈൻ കടന്നു പോകുന്നതിന്റെ ഭാഗമായി നൽകേണ്ടി വരുന്ന നഷ്ട പരിഹാരം 25 :15 അനുപാതത്തിൽ കേരളവും പവർ ഗ്രിഡും വഹിക്കുമെന്നും തീരുമാനിച്ചു. റൂട്ടിൽ വീടുകൾ വന്നാൽ അതിനുള്ള നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം എന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി നടക്കുന്നതിന് കെ.എസ്.ഇ.ബി യിൽ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ഒരു ‘സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ’ സഹായം ലഭ്യമാക്കി. ജില്ലാ കളക്ടർമാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കി. ഇങ്ങിനെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപെടൽ ഉറപ്പു വരുത്തിയതിനാലാണ് ഇപ്പോൾ പദ്ധതി പൂർത്തിയാവുന്നത്.

ഈ പദ്ധതിയുടെ ആകെ ചെലവ് 1300 കോടിയോളം രൂപയാണ്. ഇതിൽ 550 കോടിയോളം നഷ്ടപരിഹാരമാണ്. ഇതിൽ 130 കോടിയോളം കെ.എസ്.ഇ.ബി. യും അത്ര തന്നെ സംസ്ഥാന സർക്കാരുമാണ് മുടക്കുന്നത്. പവർഗ്രിഡ് മറ്റെവിടെയെങ്കിലും ചെയ്യുന്നതു പോലെയുള്ള പദ്ധതിയല്ല ഇടമൺ കൊച്ചി പവർ ഹൈവേ. അത് സംസ്ഥാനത്തിനും കെ.എസ്.ഇ.ബി ക്കും നേരിട്ട് മുതൽ മുടക്കും കൂടിയുള്ള പദ്ധതിയാണ്. ഇനി മറ്റൊന്നുകൂടി ഉണ്ട്. പി.ജി.സി.ഐ.എൽ ചെലവാക്കുന്ന തുകയുണ്ടല്ലോ, അത് വരും കാലങ്ങളിൽ വാടക ഇനത്തിൽ കെ.എസ്.ഇ.ബി. തന്നെ തിരിച്ച് കൊടുക്കേണ്ടതുമാണ്.സൗജന്യ നിക്ഷേപമല്ല. അതു കൊണ്ട് പ്രിയ ഉത്തമരേ…ബഹളം വെക്കേണ്ട. ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഈ പദ്ധതിയുടെ അവകാശികൾ.

Tags: CM PinarayiEdamon-Kochi power highwayKeralaLDF govt

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
പാര്‍ലമെന്റിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ലോങ് മാര്‍ച്ച്; ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ

പാര്‍ലമെന്റിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ലോങ് മാര്‍ച്ച്; ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ

സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല; മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല; മന്ത്രി ടിപി രാമകൃഷ്ണന്‍

ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ തീ പടര്‍ന്നു; ഓടിയെത്തി തീ അണച്ച് അഞ്ചാംക്ലാസുകാരന്‍, തീയണയ്ക്കാന്‍ ‘ഐഡിയ’ നല്‍കിയത് അഗ്നിരക്ഷാസേനയുടെ ഫേസ്ബുക്ക്

ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ തീ പടര്‍ന്നു; ഓടിയെത്തി തീ അണച്ച് അഞ്ചാംക്ലാസുകാരന്‍, തീയണയ്ക്കാന്‍ 'ഐഡിയ' നല്‍കിയത് അഗ്നിരക്ഷാസേനയുടെ ഫേസ്ബുക്ക്

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

10 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

8 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

10 hours ago
4
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version