ഈറോഡ്: പലപ്രാവശ്യം ലോട്ടറിയെടുത്ത് 62 ലക്ഷം രൂപ നഷ്ടപ്പെട്ട 54കാരൻ ജീവനൊടുക്കി. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറിൽ താമസിക്കുന്ന രാധാകൃഷ്ണനാണ് തൂങ്ങി മരിച്ചത്.
ഓൺലൈൻ ലോട്ടറി, കേരള ലോട്ടറി എന്നിങ്ങനെ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങി വൻകടബാധ്യത വരുത്തി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണൻ ജീവനൊടുക്കിയത്.
വാട്‌സ്ആപ് സന്ദേശത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ച ശേഷമാണു ജീവനൊടുക്കിയത്. നൂൽ കമ്മിഷൻ ഏജന്റാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. തമിഴ്‌നാട്ടിൽ ലോട്ടറി നിരോധിച്ച് വർഷങ്ങളായെങ്കിലും അനധികൃത ലോട്ടറി വിൽപ്പനക്കാർ ധാരാളമുണ്ട്. കേരള ലോട്ടറി വിൽപ്പനക്കാർ ഇവിടെ രഹസ്യമായി സജീവമാണ്.
Discussion about this post