തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ അപകടത്തിൽ പെട്ടത്. ഇക്കഴിഞ്ഞ 24നാണ് സംഭവം. 640 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 13 എണ്ണത്തിൽ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്.
ഇവ സമുദ്ര ആവാസ വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
ഇതിനു പുറമേ മറ്റ് കണ്ടെയിനറുകളിൽ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്.
Discussion about this post