BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, August 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘ബിന്ദു അമ്മിണിയുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; ‘അല്ലാത്ത പക്ഷം പരസ്യമായി മാപ്പുപറയണം’, മന്ത്രി എകെ ബാലന്‍

നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു

Arathi Thottungal by Arathi Thottungal
November 26, 2019
in News
0
‘ബിന്ദു അമ്മിണിയുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; ‘അല്ലാത്ത പക്ഷം പരസ്യമായി മാപ്പുപറയണം’, മന്ത്രി എകെ ബാലന്‍
15
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ബിന്ദു അമ്മിണി ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദത്തെിനെ വെല്ലുവിളിച്ചുകൊണ്ട് എകെ ബാലന്‍ രംഗത്ത്. തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ലെന്നും എകെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലന്‍ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല എന്ന് തുടങ്ങിയ ആരോപണങ്ങള്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റിലൂടെ ഉന്നയിച്ചു.

READ ALSO

‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ

‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ

August 15, 2025
2
rain | bignewslive

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമർദ്ദം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

August 14, 2025
3

എന്നാല്‍ ഇക്കാര്യങ്ങള്‍ തികഞ്ഞ അസംബന്ധമാണെന്ന് എകെ ബാലന്‍ പ്രതികരിച്ചു. നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്റെ പ്രചാരണ രീതിയാണെന്നും എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്.

ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്.

ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തയും വന്നിട്ടുണ്ട്.
തിരുവനന്തപുരത്തില്ലാത്ത ഞാന്‍ എങ്ങനെയാണ് തിരുവനന്തപുരത്ത് വെച്ച് മേല്‍പറഞ്ഞ സ്ത്രീയുമായി ചര്‍ച്ച നടത്തുക?
നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സര്‍ക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശബരിമല സീസണില്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവര്‍ക്ക് കിട്ടി. വസ്തുതകള്‍ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.

സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.

2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം.

Tags: ak balanFB POST

Related Posts

‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ
Kerala News

‘ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം ‘, സ്വാതന്ത്ര ദിനത്തിൽ വിഎസിനെ അനുസ്മരിച്ച് മകൻ

August 15, 2025
2
‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’; സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് വി ശിവന്‍കുട്ടി
Kerala News

‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’; സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് വി ശിവന്‍കുട്ടി

August 9, 2025
3
‘ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകൻ ‘, വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്
Kerala News

‘ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകൻ ‘, വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്

July 22, 2025
2
‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്
Kerala News

‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്

July 20, 2025
60
‘ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതം ‘, നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്
Entertainment

‘ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതം ‘, നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

July 16, 2025
9
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
Load More
Next Post
റാഗിങ്; ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ച് പേര്‍ക്ക് പരിക്ക്

ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയം; യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു, അന്വേഷണം ആരംഭിച്ചു

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഗ്രാമത്തലവന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഗ്രാമത്തലവന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

പാമ്പ് കടിയേറ്റു, മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ ജെസ്‌ന യാത്രയായി

പാമ്പ് കടിയേറ്റു, മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ ജെസ്‌ന യാത്രയായി

21 hours ago
25
കേരളത്തിന്  അഭിമാനം,  ദുബൈയിൽ   നിരവധി അവാർഡുകൾ കരസ്ഥമാക്കി  മലയാളി ഡവലപ്പർ !

കേരളത്തിന് അഭിമാനം, ദുബൈയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മലയാളി ഡവലപ്പർ !

10 hours ago
13
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ കടന്നുപിടിച്ചു; 23കാരന്‍ അറസ്റ്റില്‍

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ കടന്നുപിടിച്ചു; 23കാരന്‍ അറസ്റ്റില്‍

21 hours ago
11
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയും കാറ്റും, മുന്നറിയിപ്പ്

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version