BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓരോ പ്രാവശ്യം തോല്‍ക്കുമ്പോള്‍ ഓരോരുത്തരെ മിസോറാമിലേയ്ക്ക് അയച്ച് പ്രശ്‌നം പരിഹരിക്കുന്നത് തെറ്റ്, അങ്ങയുടെ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം മറ്റൊന്ന്; മോഡിയോട് സന്ദീപാനന്ദഗിരി

Soumya by Soumya
May 5, 2021
in Kerala News
0
Sandeepananda Giri | Bignewslive
98
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരളത്തില്‍ ബിജെപി പാര്‍ട്ടി ഗതിപിടിക്കാത്തതിന്റെ ശരിയായ കാരണം എപ്പോഴെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും ലഭിക്കാത്തതില്‍ അവിടുത്തേക്ക് ദുഖവും അമര്‍ഷവും ഉണ്ടായി എന്ന് അറിയാന്‍ കഴിഞ്ഞു.

READ ALSO

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

May 17, 2025
2
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

May 17, 2025
2

കേരളത്തില്‍ എന്തുകൊണ്ടാണ് അങ്ങയുടെ പാര്‍ട്ടി ഗതി പിടിക്കാത്തത് എന്നതിന്റെ ശരിയായ കാരണം അങ്ങ് കണ്ടെത്തിയിട്ടുണ്ടോ? പകരം അങ്ങ് ഓരോ പ്രാവശ്യം തോല്‍വി നേരിടുമ്പോള്‍ഇവിടെയുള്ള പാര്‍ട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്‌നം പരിഹരിക്കാം എന്ന് കരുതുന്നു. ഇത് ഒരു ശരിയായ നടപടിയോ പരിഹാരമോ അല്ല. കേരളത്തില്‍ അങ്ങയുടെ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണം കേരളത്തിലെ നേതാക്കന്മാരുടെ കഴിവുകേടോ കൊള്ളരുതായ്മയോ അല്ലെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവരെല്ലാം കഴിവുള്ളവരും കൊള്ളാവുന്നവരുമാണ്.പ്രശ്‌നം കേരളത്തിലല്ല അങ്ങ് ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലപാടുകളിലാണ്. ഉദാഹരണത്തിന് ഇവിടെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതില്‍ അങ്ങയുടെ പങ്ക് വളരെ വലുതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അങ്ങ് ഇവിടെ വന്നപ്പോള്‍ ജയ് ശ്രീരാം എന്ന് നോര്‍ത്ത് ഇന്ത്യയില്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ സ്വാമിയേ ശരണമയ്യപ്പാ എന്നും കൂട്ടത്തില്‍ ഏറ്റുമാനൂരപ്പനും വൈക്കത്തപ്പനും ശ്രീപത്മനാഭനും ജയ് വിളിച്ചപ്പോഴേ ജനം നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തു.

അങ്ങയില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു.പെട്രോള്‍,ഡീസല്‍,പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവിന്റെ കാരണം,തിരുവനന്തപുരം വിമാനത്താവളം മുതല്‍ പല പൊതുമേഖലാസ്ഥാപനങ്ങളും വില്‍ക്കുന്നതെന്തിന് ,നോട്ട് നിരോധനം കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങള്‍,കേരളത്തിനു വേണ്ടി തന്നുകൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികള്‍ ഇതെല്ലാം പറയുന്നതിനു പകരം ശരണം വിളിച്ചാല്‍ ഇന്ത്യയില്‍ മറ്റിടങ്ങളിലെപ്പോലെ അത് ഇവിടെ ചിലവാവില്ലെന്നും അദ്ദേഹം കുറിച്ചു.

Vaccine | Bignewslive

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അറിവിലേക്കായി സമർപ്പിക്കുന്നു.🙏🏼
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും ലഭിക്കാത്തതിൽ അവിടുത്തേക്ക് ദുഖവും അമർഷവും ഉണ്ടായി എന്ന് അറിയാൻ കഴിഞ്ഞു.
കേരളത്തിൽ എന്തുകൊണ്ടാണ് അങ്ങയുടെ പാർട്ടി ഗതി പിടിക്കാത്തത് എന്നതിന്റെ ശരിയായ കാരണം അങ്ങ് കണ്ടെത്തിയിട്ടുണ്ടോ?
പകരം അങ്ങ് ഓരോ പ്രാവശ്യം തോൽവി നേരിടുമ്പോൾഇവിടെയുള്ള പാർട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതുന്നു.
ഇത് ഒരു ശരിയായ നടപടിയോ പരിഹാരമോ അല്ല. കേരളത്തിൽ അങ്ങയുടെ പാർട്ടിയുടെ തോൽവിയുടെ കാരണം കേരളത്തിലെ നേതാക്കന്മാരുടെ കഴിവുകേടോ കൊള്ളരുതായ്മയോ അല്ല.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവരെല്ലാം കഴിവുള്ളവരും കൊള്ളാവുന്നവരുമാണ്.പ്രശ്നം കേരളത്തിലല്ല അങ്ങ് ഉൾപ്പെടുന്ന പാർട്ടിയുടെ നിലപാടുകളിലാണ്.
ഉദാഹരണത്തിന് ഇവിടെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതിൽ അങ്ങയുടെ പങ്ക് വളരെ വലുതാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അങ്ങ് ഇവിടെ വന്നപ്പോൾ ജയ് ശ്രീരാം എന്ന് നോർത്ത് ഇന്ത്യയിൽ വിളിക്കുന്നതുപോലെ ഉച്ചത്തിൽ സ്വാമിയേ ശരണമയ്യപ്പാ എന്നും കൂട്ടത്തിൽ ഏറ്റുമാനൂരപ്പനും വൈക്കത്തപ്പനും ശ്രീപത്മനാഭനും ജയ് വിളിച്ചപ്പോഴേ ജനം നിങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തു.
അങ്ങയിൽ നിന്ന് ഞങ്ങൾ ഒരുപാട് ഉത്തരങ്ങൾ പ്രതീക്ഷിച്ചു.പെട്രോൾ,ഡീസൽ,പാചകവാതകം തുടങ്ങിയവയുടെ വിലവർദ്ധനവിന്റെ കാരണം,തിരുവനന്തപുരം വിമാനത്താവളം മുതൽ പല പൊതുമേഖലാസ്ഥാപനങ്ങളും വിൽക്കുന്നതെന്തിന് ,നോട്ട് നിരോധനം കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങൾ,കേരളത്തിനു വേണ്ടി തന്നുകൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികൾ ഇതെല്ലാം പറയുന്നതിനു പകരം ശരണം വിളിച്ചാൽ ഇന്ത്യയിൽ മറ്റിടങ്ങളിലെപ്പോലെ അത് ഇവിടെ ചിലവാവില്ല.
അതുകൊണ്ടാണ് ഈ നാടിനെ പ്രബുദ്ധ കേരളം എന്നു പറയുന്നത്.ശ്രീ രാമനെ ഉയർത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് അധികാരം നേടാമെന്ന്ത് വ്യാമോഹം മാത്രമാണ്.
ഇവിടെയുള്ളവർ ശ്രീരാമനെ നന്നായി അറിയുന്നവരാണ്.ഇന്ത്യയിൽ ഒരുമാസം രാമായണ പാരായണത്തിനുവേണ്ടി മാറ്റിവെച്ച ഏക ഇടം കേരളമാണ്.അടുത്ത കാലത്ത് അങ്ങയുടെ പാർട്ടിയിൽ ചേർന്ന അബ്ദുള്ളകുട്ടിപോലും രാമായണം വായിക്കും.
ശ്രീരാമനു ഞങ്ങൾ ക്ഷേത്രം നിർമ്മിച്ചത് രാമായണത്തിൽ ഹനുമാൻ കാണിച്ചതുപോലെ സ്വന്തം ഹൃദയത്തിലാണ്.
ശബരിമലയുടെ കാര്യത്തിലും മലയാളികൾക്ക് നല്ല വകതിരിവുണ്ട്.
ശബരിമലക്ക് പോകുന്ന ഓരോരുത്തരും വിളിക്കുന്ന ശരണത്തിലെ ചില വരികളങ്ങയെ ഓർമ്മിപ്പിക്കാം.
കെട്ടും കെട്ടി ?
ശബരി മലക്ക്
ആരെ കാണാൻ ?
സ്വാമിയെ കാണാൻ
സ്വാമിയെ കണ്ടാൽ?
മോക്ഷം കിട്ടും. ….
ശബരിമലയിൽ ആദ്യമായി മോക്ഷം കിട്ടിയത് ശബരിക്കാണെന്നും ശബരി ഒരു സ്ത്രീയാണെന്നും ആ സ്ത്രീയുടെ പേരിലാണ് ആ പ്രദേശം ഇന്ന് അറിയപ്പെടുന്നതെന്നും വെളിവുള്ള എല്ലാ മലയാളികൾക്കും അറിയാം.ഒരിടത്തുനിന്നും സ്ത്രീ മാറ്റി നിർത്തപ്പെടേണ്ടവളല്ല എന്ന ഭരണഘടനാതത്വം മാനിക്കുന്നവരാണ് ഞങ്ങൾ.
മതം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ നാടാണിത്,അതുകൊണ്ട് മതം പറഞ്ഞുള്ള രാഷ്ട്രീയ പ്രവർത്തനം അതാണ് അങ്ങയുടെ പാർട്ടിയുടെ കേരളത്തിലെ പ്രശനം.
കേരളത്തിൽ നിങ്ങൾക്ക് ഗുണം പിടിക്കണമെങ്കിൽ ദൈവങ്ങളുടെ പേരു വിളിക്കുന്നതിനു പകരം മനുഷ്യരുടെ പേരു വിളിക്കൂ.
ദൈവങ്ങൾക്ക് വീടു പണിയുന്നതിനു പകരം മനുഷ്യർക്ക് വീടു പണിയൂ.
ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മനുഷ്യരെക്കുറിച്ച് സംസാരിക്കൂ.
അതിന് ആദ്യം വേണ്ടത് മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ അവർ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ.
കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടർക്കും കിട്ടിയ തിളക്കമാർന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നു.
കോവിഡ് കാലത്ത് അങ്ങയുടെ കൺമുന്നിൽ നിന്നാണ് സ്വന്തം ഗ്രാമത്തിലേക്ക് പാലായനം ചെയ്യുന്ന മനുഷ്യർ മരിച്ചുവീഴുന്ന വേദനിപ്പിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടത്.
ആ സമയം ഇവിടം മനഷ്യരുടെ മാത്രമല്ല മാർക്കറ്റുകളെ മാത്രം ആശ്രയിച്ചു ജീവിച്ചുപോന്ന മൃഗങ്ങളുടെ വിശപ്പിന്റെ കാര്യത്തിലും പരിഹാരം തീർക്കുകയായിരുന്നു ഞങ്ങളുടെ മുഖ്യമന്ത്രി.
മതം മലയാളിക്ക് കേവലം ആചാരമല്ല അവന്റെ കരചരണങ്ങളിലൂടെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് പ്രവഹിപ്പിക്കുവാനുള്ളതാണ്.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ഞങ്ങളുടെ പൊതു ബോധമാണ്.
ഇനി അങ്ങയോട് ഒരു രഹസ്യം പറയാം
കേരളത്തിലെ അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണ്.
അങ്ങയുടെ ശ്രേയസ്സിനായി പ്രാര്ത്ഥനയോടെ,
– സ്വാമി സന്ദീപാനന്ദ ഗിരി

Tags: sandeepananda giriSandeepananda Giri fb posti

Related Posts

ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയെ ഒരു പാഠം പഠിപ്പിക്കാന്‍,  മുഖ്യ സൂത്രധാരന്‍ ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍
Kerala News

ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയെ ഒരു പാഠം പഠിപ്പിക്കാന്‍, മുഖ്യ സൂത്രധാരന്‍ ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍

May 3, 2023
35
‘സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും’: കെ സുരേന്ദ്രനൊപ്പം സെല്‍ഫിയെടുത്ത് സ്വാമി സന്ദീപാനന്ദഗിരി
Kerala News

‘സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും’: കെ സുരേന്ദ്രനൊപ്പം സെല്‍ഫിയെടുത്ത് സ്വാമി സന്ദീപാനന്ദഗിരി

November 24, 2022
171
sandeepananda giri| bignewslive
Kerala News

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്!, ഇത് യുപിയല്ല,കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും, രൂക്ഷവിമര്‍ശനവുമായി സന്ദീപാനന്ദ ഗിരി

November 12, 2022
211
പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷം: സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന് സംരക്ഷണം നല്‍കണം; സന്ദീപാനന്ദഗിരി
Kerala News

പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷം: സത്യം വെളിപ്പെടുത്തിയ പ്രകാശിന്റെ സഹോദരന് സംരക്ഷണം നല്‍കണം; സന്ദീപാനന്ദഗിരി

November 10, 2022
409
Sandeepananda Giri | Bignewslive
News

പിണറായി അര്‍ജുനന്റെ പുനര്‍ജന്മം;അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശ്ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുക; കുറിപ്പുമായി സന്ദീപാനന്ദഗിരി

May 3, 2021
412
എല്ലാം ചെയ്തത് ആൾക്കൂട്ടം: ആസൂത്രണം നടന്നിട്ടില്ലെന്നും കോടതി; വാർധക്യമേറി മരിച്ച ഗാന്ധിജിയുടെ ചിത്രവുമായി സന്ദീപാനന്ദഗിരി
Kerala News

എല്ലാം ചെയ്തത് ആൾക്കൂട്ടം: ആസൂത്രണം നടന്നിട്ടില്ലെന്നും കോടതി; വാർധക്യമേറി മരിച്ച ഗാന്ധിജിയുടെ ചിത്രവുമായി സന്ദീപാനന്ദഗിരി

September 30, 2020
562
Load More
Next Post
sudharma | bignewslive

പ്രതീക്ഷകള്‍ കണ്ണീരായി; 71 കാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞ് മരിച്ചു, പാല് തൊണ്ടയില്‍ കുടുങ്ങിയത് മരണ കാരണം

anu sithara

'നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ', ഉണ്ണിയേട്ടന്റെ വാക്കുകൾ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം; ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; ആശങ്ക വേണ്ടെന്ന് ഡയറക്ടർ

ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമം; ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; ആശങ്ക വേണ്ടെന്ന് ഡയറക്ടർ

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

2 hours ago
7
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

3 hours ago
6
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

3 hours ago
5
‘ പാകിസ്താന്‍ തന്നെ മാനസികമായി പീഡിപ്പിച്ചു, ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’ ; വെളിപ്പെടുത്തി പാക് പിടിയിലായിരുന്ന ജവാന്‍

‘ പാകിസ്താന്‍ തന്നെ മാനസികമായി പീഡിപ്പിച്ചു, ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’ ; വെളിപ്പെടുത്തി പാക് പിടിയിലായിരുന്ന ജവാന്‍

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version