BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, July 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നോവല്‍ എഴുതിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഓരോ ദിവസവും ചീത്ത പറയാന്‍ ശ്രമിക്കുന്നത് ഒത്തിരിപേര്‍; തുറന്ന് പറഞ്ഞ് ബെന്യാമിന്‍

Akshaya by Akshaya
May 19, 2020
in Kerala News
0
16
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ജീവിതത്തില്‍ ഇന്നോളം ആരോടും ശത്രുത തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് സാഹിത്യകാരന്‍ ബെന്യാമിന്‍. താല്‍ക്കാലിക വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് മടി കൂടാതെ തുറന്നു പറഞ്ഞിട്ട് ഉണ്ടെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണത് ദേഹത്ത്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണത് ദേഹത്ത്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

July 29, 2025
2
വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്,  അധ്യാപകന് സസ്‌പെന്‍ഷന്‍

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകന് സസ്‌പെന്‍ഷന്‍

July 29, 2025
2

പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബെന്യാമിന്‍ തന്റെ പിറന്നാള്‍ ഓര്‍മ്മകളെക്കുറിച്ചും ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. സാഹിത്യം ഐച്ഛിക വിഷയമായി പഠിക്കാത്ത ഒരാളുടെ കൃതികള്‍ പാഠപുസ്തകം ആക്കുന്ന യൂണിവേഴ്‌സിറ്റികള്‍, നോവലുകള്‍ അധികരിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍, റോയല്‍റ്റി കൊണ്ട് ജീവിക്കാം എന്ന തരത്തിലേക്ക് വളര്‍ത്തിയ വായനക്കാര്‍.

കഥ എഴുത്തിന്റെ തുടക്ക നാളുകളില്‍ ഒരു കഥയെങ്കിലും അച്ചടിച്ച് വന്നിരുന്നെങ്കില്‍ എന്ന് മോഹിച്ച ഒരാളുടെ പില്‍ക്കാല ജീവിതമാണതെന്ന് ബെന്യാമിന്‍ പറയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു എന്ന് ചോദിച്ചാല്‍, തികഞ്ഞ വിസ്മയം എന്ന് പറയാനാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് എന്റെ ജന്മദിനം ആണെന്ന് കരുതുന്നു. അങ്ങനെ കരുതാനേ കഴിയൂ. കാരണം ഇന്നേ ദിവസം തന്നെ എന്ന് ഉറപ്പിക്കാന്‍ തക്കതായ രേഖകള്‍ ഒന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയ അപ്പച്ചന്‍ കറക്കിക്കുത്തി വേറെ ഒരു തീയതി ആണ് അവിടെ കൊടുത്തത്. ചെറുതിലെ ജന്മദിനത്തിന് കേക്ക് മുറിക്കുക, പായസം ഉണ്ടാക്കുക, ആശംസ പറയുക തുടങ്ങിയ ആചാരങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ആ വഴിക്കും തീയതി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഒരിക്കല്‍ അമ്മ പറഞ്ഞ മലയാളമാസ തീയതി കണക്ക് കൂട്ടിയാണ് മെയ് 18 എന്നൊരു തീയതി ഉറപ്പിക്കുന്നത്. അതെന്തായാലും ഇന്ന് ഈ ഭൂമിയില്‍ എത്തിയിട്ട് നാല്പത്തിയൊന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നൂറായിരം തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഓര്‍ത്തിരുന്ന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയചുംബനം. ??

തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു എന്ന് ചോദിച്ചാല്‍, തികഞ്ഞ വിസ്മയം എന്ന് പറയാനാണ് തോന്നുന്നത്. രോഗം നിറഞ്ഞ ഒരു ബാല്യം ആയിരുന്നു എന്റേത്. അധികം ആയുസ് ഉണ്ടാവില്ല എന്ന് പലരും രഹസ്യത്തിലും പരസ്യത്തിലും പ്രവചിച്ച ഒരു ജീവിതം. ഇരുപത് വയസ് വരെയെങ്കിലും ജീവിക്കണേ എന്നായിരുന്നു അന്ന് എന്റെയും സ്വപ്നം. എന്നാല്‍ അത് ഇരട്ടിയും അതിന്റെ പകുതിയും കൂടി ലഭിച്ചു എന്നറിയുമ്പോള്‍ വിസ്മയപ്പെടാതെ ഇരിക്കുവതെങ്ങനെ.

ജീവിതം പാതിയും പിന്നിട്ടു കഴിയുമ്പോഴാണ് സാഹിത്യത്തിലേക്ക് എത്തി നോക്കുന്നത് തന്നെ. പക്ഷേ പില്‍ക്കാലത്ത് അതെന്നെ കൊണ്ടെത്തിച്ച വഴികള്‍ ഒരിക്കലും സ്വപ്നം കാണുക പോലും ചെയ്യാനാവാത്ത ചില ഉയരങ്ങളില്‍ വരെ. സാഹിത്യം തന്നെ ജീവിതമായി മാറുക. 9 നോവലുകള്‍ ഉള്‍പ്പെടെ ഇരുപത്തി നാലു പുസ്തകങ്ങള്‍ എഴുതാന്‍ കഴിയുക. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള പുരസ്‌കാരങ്ങള്‍ വരെ തേടിയെത്തുക. സാഹിത്യത്തിന് വേണ്ടിയുള്ള അന്തര്‍ദേശീയ യാത്രകള്‍ നടത്താന്‍ ആവുക. ഇതര ഭാഷകളിലേക്ക് പരിഭാഷകള്‍ സംഭവിക്കുക.
സാഹിത്യം ഐച്ഛിക വിഷയമായി പഠിക്കാത്ത ഒരാളുടെ കൃതികള്‍ പാഠപുസ്തകം ആക്കുന്ന യൂണിവേഴ്‌സിറ്റികള്‍, നോവലുകള്‍ അധികരിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍. റോയല്‍റ്റി കൊണ്ട് ജീവിക്കാം എന്ന തരത്തിലേക്ക് വളര്‍ത്തിയ വായനക്കാര്‍. കഥ എഴുത്തിന്റെ തുടക്ക നാളുകളില്‍ ഒരു കഥയെങ്കിലും അച്ചടിച്ച് വന്നിരുന്നെങ്കില്‍ എന്ന് മോഹിച്ച ഒരാളുടെ പില്‍ക്കാല ജീവിതമാണത്. വിസ്മയപ്പെടാതെ ഇരിക്കുവതെങ്ങനെ??

എന്തായിരുന്നു ഈ ജീവിതത്തിന്റെ സുകൃതം എന്ന് ചോദിച്ചാല്‍ കുടുംബവും കൂട്ടുകാരും എന്ന് ഉറപ്പിച്ചു പറയാനാവും. എന്നെ എന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ എക്കാലത്തും വിട്ടു തന്നിട്ടുള്ള കുടുംബം, അച്ചാച്ചനും അമ്മയും ഭാര്യയും കുട്ടികളും തന്നെയാണ് എന്നെ ഈ വഴിയില്‍ എത്തപ്പെടാന്‍ ഏറെ സഹായിച്ചത്.
തീര്‍ത്തും അന്തര്‍മുഖന്‍ ആയിരുന്നത് കൊണ്ട് പണ്ടേ സൗഹൃദങ്ങള്‍ ഏറെ ഉണ്ടായിരുന്നില്ല. വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളെ ഇപ്പോഴും എനിക്കുള്ളൂ. പക്ഷേ ഉള്ളതില്‍ ഏറെയും രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ നീളുന്ന ബന്ധങ്ങള്‍ ആണ്. അവരാണ് എന്റെ ജീവിതത്തിനു പ്രകാശം പകര്‍ന്നു നല്‍കിയത്. വഴി നടക്കാനുള്ള പ്രേരണ ആയത്. ഇക്കാലത്തിനിടയില്‍ എന്നോട് പിണങ്ങി പോയിട്ടുള്ളവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രം.

ശത്രുക്കള്‍? ഈ ജീവിതത്തില്‍ ഇന്നോളം ആരോടും അങ്ങോട്ട് ശത്രുത തോന്നിയിട്ടില്ല. താല്‍ക്കാലിക വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത് മടി കൂടാതെ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അവര്‍ക്ക് എന്നോട് നീരസം തോന്നുന്നത് സ്വാഭാവികം. അതിനെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ അങ്ങോട്ട് ഒരു വാക്കുകൊണ്ട് പോലും ശല്യപ്പെടുത്താതെ അരികുപറ്റി ജീവിച്ചിട്ടും ഞാന്‍ നോവല്‍ എഴുതിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഓരോ ദിവസവും എന്നെ ചീത്ത പറയാന്‍ ശ്രമിക്കുന്ന ഒത്തിരി പേരെ ഈ ജീവിതത്തില്‍ കാണാന്‍ ഇടയായി. എന്തിനാവും അവര്‍ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്? ഞാന്‍ അവരോടു ഒരിക്കലും എന്റെ പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി സമീപിച്ചിട്ടില്ല. നിരൂപണം എഴുതാന്‍ ആവശ്യപ്പെട്ടിട്ടില്ല. പുരസ്‌കാരങ്ങള്‍ ഒപ്പിച്ചെടുക്കന്‍ ചെന്നിട്ടില്ല. അവരുടെ ഒരു ഇടത്തേയും സ്ഥാനമാനങ്ങളെയും തട്ടിയെടുക്കാന്‍ പോയിട്ടില്ല. എഴുത്ത് എന്റെ ആനന്ദമാണ്, ഞാന്‍ അതില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അത് വാരികകളും പ്രസാധകരും കുറച്ചു വായനക്കാരും ആവശ്യപ്പെടുന്നത് കൊണ്ട് പ്രസിദ്ധികരിക്കാന്‍ കൊടുക്കുന്നു. അത്രമാത്രം. പിന്നെയും അവര്‍ എന്തിനാവണം? എന്തിനാവണം?? വിസ്മയപ്പെടാതിരിക്കുവതെങ്ങനെ??

അസൂയ, പണ്ട് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് നന്നായി ബോള്‍ ചെയ്യുന്നവരോട് തോന്നിയിട്ടുണ്ട്. പിന്നെ ഒട്ടനവധി യാത്രകള്‍ നടത്തിയവരോടും. വായനക്കാരുടെ സ്‌നേഹം കൊണ്ട് ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ഭാഗ്യം കിട്ടിയതോടെ അതും പൊയ്‌പോയി. എഴുത്തുകാരോട്? അങ്ങനെ എന്നെ അസൂയപ്പെടുത്തുന്ന ഒരാളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. (ഉള്ളത് സ്‌നേഹവും ആദരവും മാത്രം ) എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഞാന്‍ എന്റെ എഴുത്തും ജീവിതവും അത്രയും അധികം ആസ്വദിക്കുന്നതിനാല്‍.

അഭിമാനം തോന്നുന്നത്? ഇന്നോളം അനാവശ്യമായ, അനര്‍ഹമായ ഒന്നിന് വേണ്ടിയും ആരുടേയും മുന്നില്‍ കൈനീട്ടി ചെന്നിട്ടില്ല എന്ന അഹങ്കാരത്തോളം ചെല്ലുന്ന ഉറപ്പ് തന്നെ. ആര്‍ക്കെതിരെയും ഉപജാപം നടത്താനോ ഗ്രുപ്പുകളിലും കോക്കസുകളിലും പങ്കാളി ആവാനോ പോയിട്ടില്ല. മുന്‍പേ പറഞ്ഞത് പോലെ അരികുപറ്റി ഒഴുകുന്ന ഒരു കുഞ്ഞു നീരൊഴുക്ക് പോലെ അത്രമേല്‍ സ്വയം ആസ്വദിച്ച് ഒഴുകുന്നു എന്നുമാത്രം. അതുകൊണ്ട് തന്നെ സ്വയം ഉറപ്പുള്ള കാര്യങ്ങള്‍ ഉറക്കെ പറയാന്‍ മടിയില്ല താനും.

അപ്പോള്‍ നാളെ മരിച്ചു പോയാല്‍? എല്ലാം നിവര്‍ത്തിയായി എന്ന സന്തോഷത്തോടെ മടങ്ങും. നേടാതെ പോയതിനെയോ നഷ്ടപ്പെട്ടു പോയതിനെയോ ഓര്‍ത്ത് ഒട്ടും ദുഖമില്ല, ഖേദവും. ആഗ്രഹിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ജീവിതം തന്നത്. എല്ലാം.

അടുത്ത ജന്മത്തില്‍? ഒരു ഇടം കൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ആവണം. ക്രീസുകളെ വിറപ്പിക്കുന്ന ഒരു ഏറുകാരന്‍.

ഈ ചെറിയ മനുഷ്യനോടുള്ള നിങ്ങളുടെ സ്‌നേഹത്തിന് ഒരിക്കല്‍ കൂടി ഹൃദയചുംബനം

Tags: Benny Benyaminbirth dayFB POST

Related Posts

‘ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകൻ ‘, വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്
Kerala News

‘ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകൻ ‘, വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്

July 22, 2025
2
‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്
Kerala News

‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്

July 20, 2025
60
‘ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതം ‘, നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്
Entertainment

‘ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതം ‘, നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

July 16, 2025
9
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
Load More
Next Post
കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി

കുട്ടികള്‍ ഇല്ല; സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങി, രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ കാര്‍ഡുമായി എത്തിയാല്‍ പ്രവേശനം

കുട്ടികള്‍ ഇല്ല; സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങി, രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ കാര്‍ഡുമായി എത്തിയാല്‍ പ്രവേശനം

കൊവിഡ് 19; ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

ബസില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടു, തലശ്ശേരിയില്‍ ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

ബസില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടു, തലശ്ശേരിയില്‍ ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

19 hours ago
6
വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

14 hours ago
4
പാറശ്ശാലയില്‍ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാറശ്ശാലയില്‍ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

14 hours ago
4
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version