BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, July 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മമ്മൂട്ടിയെന്ന മഹാനടന്റെ ഒപ്പം സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാന്‍ ഇപ്പോഴും കണക്കാക്കുന്നത്’; റഹ്മാന്‍

Anitha P by Anitha P
September 9, 2019
in Entertainment
0
‘മമ്മൂട്ടിയെന്ന മഹാനടന്റെ ഒപ്പം സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാന്‍ ഇപ്പോഴും കണക്കാക്കുന്നത്’; റഹ്മാന്‍
29
VIEWS
Share on FacebookShare on Whatsapp

ഒരു കാലത്ത് മലയാളത്തിന്റെ ചോക്‌ളേറ്റ് നായകന്മാരിന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന താരമായിരുന്നു റഹ്മാന്‍. മമ്മൂട്ടി നായകനായി എത്തിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെ ആണ് റഹ്മാന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റഹ്മാന്‍. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇട്ട പോസ്റ്റിലാണ് റഹ്മാന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

READ ALSO

തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

July 13, 2025
9
മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തി സ്മൃതി ഇറാനി

മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തി സ്മൃതി ഇറാനി

July 8, 2025
14

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ ഇപ്പോഴും കണക്കാക്കുന്നത് എന്നാണ് റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ടോണ്ട് ടോക്ക് നോണ്‍സെന്‍സ്’ എന്നായിരുന്നു സിനിമയിലെ എന്റെ ആദ്യ ഡയലോഗ് എന്നും താന്‍ മമ്മുക്കയോട് ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും എന്നും റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. ‘കൂടെവിടെ’യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു. ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.

നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച ‘അങ്ങാടി’യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.

‘കൂടെവിടെ’യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. ഇതാണോ പയ്യന്‍? എന്ന മട്ടില്‍. മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. ‘ടോണ്ട് ടോക്ക് നോണ്‍സെന്‍സ്’ എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.

ആദ്യ ചിത്രത്തിന്റെ സെറ്റില്‍വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു. സാജന്റെ തമ്മില്‍ തമ്മില്‍, ശശികുമാറിന്റെ എന്റെ കാണാക്കുയില്‍, സാജന്റെ തന്നെ എന്നു നാഥന്റെ നിമ്മി, കൊച്ചിന്‍ ഹനീഫയുടെ ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.

തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ ‘മുക്തി’, ജി.എസ്. വിജയന്റെ ‘ചരിത്രം’ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്. രഞ്ജിത്തിന്റെ ‘ബ്ളാക്കി’ലൂടെ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഓഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.

എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; ‘ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..’ എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി. ‘രാജമാണിക്യ’ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി.

തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു. സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. ‘നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക”- ഇതായിരുന്നു മമ്മുക്കയുടെ മറുപടി. പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ ‘തിര്വന്തോരം’ സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.

Tags: malayalam movieMammoottyrahman

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര്  വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
Entertainment

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

April 17, 2025
11
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി
Entertainment

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

March 17, 2025
9
13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി,  ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
Kerala News

13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു

February 26, 2025
4
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ  പീഡനക്കേസില്‍  തെളിവുണ്ടെന്ന് പൊലീസ്
Entertainment

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്

February 17, 2025
7
Load More
Next Post
യാത്രക്കിടെ ഒന്നരവയസുള്ള കുഞ്ഞ് വാഹനത്തില്‍ നിന്ന് തെറിച്ച് വീണു; നടുക്കം, വീഡിയോ

യാത്രക്കിടെ ഒന്നരവയസുള്ള കുഞ്ഞ് വാഹനത്തില്‍ നിന്ന് തെറിച്ച് വീണു; നടുക്കം, വീഡിയോ

സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദ്ദനം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദ്ദനം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; സമവായ ചര്‍ച്ച ഇന്ന് കോട്ടയത്ത്

ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; സമവായ ചര്‍ച്ച ഇന്ന് കോട്ടയത്ത്

Discussion about this post

RECOMMENDED NEWS

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; പാ രഞ്ജിത്ത് അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; പാ രഞ്ജിത്ത് അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

14 hours ago
10
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം,  നിർണായക നീക്കം

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നിർണായക നീക്കം

18 hours ago
7
സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

24 hours ago
7
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

വധശിക്ഷ 16 ന്, നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടലുകള്‍, വത്തിക്കാന്‍ സ്ഥാനപതിക്ക് നിവേദനം നല്‍കി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version