BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പോറോട്ടയും പെയിന്റും കഴിച്ചിട്ടുണ്ടാ….?’ ; രണ്ടുകൊല്ലത്തോളം എന്റെ ജീവന്‍ നിലനിര്‍ത്തിയ ഭക്ഷണമാണ് അത്’ ! ദുരിത ജീവിതം പങ്കുവെച്ച് ബിസിനസുകാരന്റെ ഓര്‍മ്മ കുറിപ്പ്

ആ കഠിനകാലങ്ങളിലെ വേദന ഇനിയൊരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാകാം ഭൂരിഭാഗം പേരും. എന്നാല്‍ താന്‍ അനുഭവിച്ച വേദന മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന ചിലരുമുണ്ട്.

Surya by Surya
January 11, 2019
in Kerala News
0
‘പോറോട്ടയും പെയിന്റും കഴിച്ചിട്ടുണ്ടാ….?’ ; രണ്ടുകൊല്ലത്തോളം എന്റെ ജീവന്‍ നിലനിര്‍ത്തിയ ഭക്ഷണമാണ് അത്’ ! ദുരിത ജീവിതം പങ്കുവെച്ച് ബിസിനസുകാരന്റെ ഓര്‍മ്മ കുറിപ്പ്
263
SHARES
1.6k
VIEWS
Share on FacebookShare on Whatsapp

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും മറക്കാന്‍ ആകാത്ത ചില ദുരിത
കഥകള്‍. ദുരിത നിമിഷങ്ങള്‍ ഒരിക്കലും നമ്മള്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കില്ല.
ആ കഠിനകാലങ്ങളിലെ വേദന ഇനിയൊരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാകാം ഭൂരിഭാഗം പേരും. എന്നാല്‍ താന്‍ അനുഭവിച്ച വേദന മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന ചിലരുമുണ്ട്.

READ ALSO

ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

‘ രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചു ‘, പരാതിയുമായി യുവതിയുടെ ഭർത്താവ്

January 3, 2026
4
ഇപ്പോൾ പാർട്ടിയിൽ ഇല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ  ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണെന്ന് കെ മുരളീധരന്‍

ഇപ്പോൾ പാർട്ടിയിൽ ഇല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണെന്ന് കെ മുരളീധരന്‍

January 3, 2026
4

അത്തരത്തില്‍ ഷാനില്‍ മുഹമ്മദ് എന്ന ബിസിനസ്സുകാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ പോറോട്ടയും പെയിന്റും കഴിച്ചിട്ടുണ്ടാ….? രണ്ടുകൊല്ലത്തോളം എന്റെ ജീവന്‍ നിലനിര്‍ത്തിയ രാത്രി ഭക്ഷണമാണ്. ഐടിഐയില്‍ നിന്ന് ഓട്ടോമൊബൈല്‍ കോഴ്‌സ് പഠിച്ചു ഇറങ്ങി ഉടനെ തന്നെ, ജോലി തപ്പി എറണാകുളത്തെ കാറിന്റെയും ബൈക്കിന്റെയും വലിയ വാഹനങ്ങളുടെയൊക്കെ ഷോറൂമിലും സര്‍വീസ് സെന്ററുകളിലും അലഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. മെക്കാനിക് ട്രെയിനിയായി എവിടേലും കേറി പറ്റണം, നന്നായി പണിയൊക്കെ പഠിക്കണം. എന്നിട്ട് സീനിയര്‍ മെക്കാനിക് ആവണം. കുറെ കഴിഞ്ഞു സൂപ്പര്‍വൈസര്‍ ആവണം. പിന്നെ പിന്നെ സര്‍വീസ് മാനേജര്‍ വരെ ആവണം. അതായിരുന്നു അന്നത്തെ ജീവിതലക്ഷ്യം.

അതിന് എന്തും ചെയ്യാനും സഹിക്കാനും തയ്യാറായിരുന്നു അന്ന്. പോപ്പുലറിന്റെ ഹെവി വെഹിക്കിള്‍സ് ന്റെ സര്‍വീസ് സെന്ററില്‍ സെലെക്ഷന്‍ ആയപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. ടാറ്റ യുടെ വലിയ വാഹനങ്ങളുടെ സര്‍വീസ് എന്നെ സംബന്ധിച്ച് തികച്ചും പുതുമയുള്ള ലോകമായിരുന്നു. തൊടുപുഴയില്‍ ആയിരുന്നു ആദ്യ പോസ്റ്റിങ്ങ്. ആദ്യമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന വിഷമവും പുതിയ ലോകവുമായുള്ള ഇണക്കക്കുറവും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 750 രൂപ ശമ്പളക്കാരനായി തൊടുപുഴയില്‍. അതായത് ഒരു ദിവസം 25 രൂപ. താമസം ഫ്രീ. പക്ഷെ ഭക്ഷണത്തിനു ഒരു ദിവസം 22 രൂപ മെസ്സില്‍ കൊടുക്കണം ( കഴിച്ചാലും കഴിച്ചില്ലെങ്കിലും). ഒരു തരത്തിലും കണക്ക് ടാലി ആവാത്ത കാലഘട്ടം. നല്ല മല്ല് പണി.

ഓവര്‍ടൈം ആയി പണിയെടുത്താല്‍ കിട്ടുന്ന മൂന്നു പൊറോട്ടയും കോഴിക്കാലും ആണ് ആകെ മനസ്സിന് സന്തോഷം നല്‍കുന്ന ആഹാരം. പക്ഷെ രാത്രി പത്തര വരെ പണി എടുക്കണം. വെളുപ്പിന് 2 മണി വരെ പണി എടുത്താല്‍ ഒരു 25 രൂപ കൂടി കിട്ടും. ഈ കാശുകിട്ടിയിട്ട് വേണം വീട്ടില്‍ ആഴ്ചയിലോ രണ്ടു ആഴ്ച കൂടുമ്പോഴോ പോയി വരാന്‍. രാവിലെ എട്ടരക്ക് തുടങ്ങുന്ന കരി ഓയിലിലും ഗ്രീസിലും കിടന്നുള്ള പണിയെടുക്കല്‍ ദിവസത്തിന്റെ അവസാനം ആവുമ്പോഴേക്കും ശാരീരികമായി വല്ലാതെ തളര്‍ത്തുമായിരുന്നു. ടാറ്റ 407 മുതല്‍ മിനി ലോറി, ബസ്, ടിപ്പര്‍, ടോറസ്, ട്രെയ്ലര്‍ എല്ലാം ആയിരുന്നു അക്കാലത്തു കൂട്ടിന്.

വയറൊക്കെ കത്തി കരിഞ്ഞാണ് 8 മണിയാകുമ്പോഴേക്കും മെസ്സില്‍ എത്തുന്നത് . ഭക്ഷണം എന്ന പേരില്‍ വായില്‍ വെക്കാന്‍ കൊള്ളില്ലാത്ത സാധനം ഞങ്ങള്‍ എത്തുമ്പോഴേക്കും കഴിഞ്ഞിട്ടുമുണ്ടാകും. വര്‍ക്ഷോപ്പില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ നടന്നു വേണം മണിച്ചേട്ടന്റെ തട്ടുകടയില്‍ എത്താന്‍. ഞങ്ങളെ കാണുമ്പോഴേക്കും രണ്ടു പൊറോട്ടയും അതില്‍ ചുവന്ന വെള്ളം പോലത്തെ ഒരു ചാറും ( പെയിന്റ് ) അടിച്ചു ഞങ്ങള്‍ക്ക് നീട്ടും. 4 രൂപ വാങ്ങും. കഴിച്ചു കഴിഞ്ഞിട്ട്, വന്ന പോലെ 2 കിലോമീറ്റര്‍ തിരിച്ചു നടക്കും.

ഒരു ദിവസമല്ല, ഒരു മാസമല്ല, ഏതാണ്ട് രണ്ടു കൊല്ലം…. പക്ഷെ എന്നെങ്കിലും ഈ തൊഴില്‍ പഠിച്ചിട്ട് നേരത്തെ പറഞ്ഞ പോലെ സീനിയര്‍ മെക്കാനിക്, സൂപ്പര്‍ വൈസര്‍, അങ്ങനെ അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കണം എന്നാണ് മനസ്സ് നിറയെ. ആരോടും ഒരു പരാതിയും ഇല്ല. കാരണം, എനിക്കറിയാം ഞാന്‍ എന്നെകിലും രക്ഷപെടും എന്ന്. എന്റെ കഷ്ടപ്പാട് ദൈവം എന്നെകിലും കാണാതെ പോകില്ല എന്ന് ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു. ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, കഴിഞ്ഞ ഒരു മാസം ഒരുപാട് യുവാക്കളെയും യുവതികളെയും ഇന്റര്‍വ്യൂ ചെയ്തതില്‍ നിന്നും മനസ്സിലായ ചില കാര്യങ്ങള്‍ ഓര്‍ത്തിട്ടാണ്.

ജോലി വേണം, ശമ്പളം വേണം, ആനുകൂല്യങ്ങള്‍ വേണം, വലിയ ഫോണ്‍ വേണം, വല്യ ബൈക്ക് വേണം…. പക്ഷെ, ഇതുവരെ കോളേജില്‍ പോലും നേരാം വണ്ണം പഠിച്ചിട്ടില്ല, യാതൊരു ബേസിക് അറിവോ, അനുഭവ ജ്ഞാനമോ, കോമണ്‍ സെന്‍സെന്ന പറയുന്ന സാധനമോ അടുത്ത് കൂടി പോയിട്ടില്ല. ജീവിത ലക്ഷ്യം എന്നത് എന്താണെന്ന് പോലും അറിയില്ല. കാര്യമായി മെനക്കെടാനുള്ള താല്പര്യവും ആര്‍ക്കും ഇല്ല. മറ്റേതോ ലോകത്തുനിന്ന് പൊട്ടി വീണ പോലെ തോന്നി പലരോടും സംസാരിക്കുമ്പോ. സങ്കടം തോന്നി ആരാ ഇതിനൊക്കെ ഉത്തരവാദികള്‍ ? കാശിന്റെ വില അറിയാതെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോ ? കാശ് വാങ്ങി വിദ്യാഭ്യാസം വ്യഭിചാരിക്കുന്ന സര്‍ക്കാരും കോളേജ് അധികൃതരോ മത്സരാധിക്യമുള്ള ഈ ലോകത്തില്‍ പോരടിച്ചു ജീവിക്കേണ്ടതാണെന്നു ഇനിയും മനസ്സിലാക്കാത്ത കുട്ടികളോ ? ഇങ്ങനെ പോയാല്‍ നമ്മുടെയെല്ലാം ബഹുമാനപ്പെട്ട അബ്ദുല്‍ കലാം സര്‍ പറഞ്ഞ പോലെ ‘ഇന്ത്യയുടെ ശക്തി യുവാക്കളാണെന്ന് ‘ ഇനിയും കുറെ കാലം കൂടി പറയാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags: shanil-muhammed

Related Posts

No Content Available
Load More
Next Post
ഭാഗ്യക്കുറിയടിച്ചിട്ടും ഭാഗ്യം തുണച്ചില്ല; ഇനിയും സമ്മാനം ലഭിക്കാതെ ചിലര്‍; 325 കോടിയുടെ ലോട്ടറിയടിച്ചത് സര്‍ക്കാരിന്!

ഭാഗ്യക്കുറിയടിച്ചിട്ടും ഭാഗ്യം തുണച്ചില്ല; ഇനിയും സമ്മാനം ലഭിക്കാതെ ചിലര്‍; 325 കോടിയുടെ ലോട്ടറിയടിച്ചത് സര്‍ക്കാരിന്!

”എന്ത് ഇഷ്യു ഉണ്ടെങ്കിലും തുറന്നു പറയുക. നല്ല റിസല്‍റ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനം”; കുമ്പളങ്ങി നൈറ്റ്‌സ് ടീമിനോട് ദിലീഷ് പോത്തന്‍

''എന്ത് ഇഷ്യു ഉണ്ടെങ്കിലും തുറന്നു പറയുക. നല്ല റിസല്‍റ്റ് ഉണ്ടാക്കുക എന്നതാണ് പ്രധാനം''; കുമ്പളങ്ങി നൈറ്റ്‌സ് ടീമിനോട് ദിലീഷ് പോത്തന്‍

പാഴ്‌സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്ക് പകരം വാഴയില; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ക്ക് പുതിയ നിര്‍ദേശം

പാഴ്‌സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്ക് പകരം വാഴയില; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ക്ക് പുതിയ നിര്‍ദേശം

Discussion about this post

RECOMMENDED NEWS

‘നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിത്’, നടി മീനാക്ഷി

‘നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിത്’, നടി മീനാക്ഷി

2 hours ago
9
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

4 hours ago
6
കോണ്‍ക്രീറ്റ് പാളി തകർന്നുവീണു, ദേശീയപാതാ നിര്‍മാണത്തിനിടെ അപകടം

കോണ്‍ക്രീറ്റ് പാളി തകർന്നുവീണു, ദേശീയപാതാ നിര്‍മാണത്തിനിടെ അപകടം

19 hours ago
5
DJ \bignewslive

ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്തെന്ന പരാതി, ഇടപെട്ട് മുഖ്യമന്ത്രി, അന്വേഷണം

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version