ഷൊർണൂർ: പാടശേഖരത്ത് വെള്ളം തിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അടിയേറ്റ് യുവകർഷകൻ മരിച്ചു. പരുത്തിപ്ര കോഴിപ്പാറ പാടത്താണ് സംഭവം. മുണ്ടായ പുളിന്തോട്ടത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ പ്രസാദ് (38) ആണ് മരിച്ചത്. അയൽപ്പാടത്തെ കർഷകരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് പ്രസാദിനെ ഏഴംഗ സംഘം മർദ്ദിച്ചത്. തുടർന്ന് പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.
കോഴിപ്പാറ പാടശേഖരത്തിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തു വരികയായിരുന്നു പ്രസാദ്. ഗൾഫിലായിരുന്ന പ്രസാദ് കൃഷിയോടുള്ള താത്പര്യത്തിൽ നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു.
ഷൊർണൂർ പോലീസ് കേസെടുത്തു. ഏഴ് പ്രതികളും ഒളിവിൽപ്പോയതായി പോലീസ് പറഞ്ഞു.
Discussion about this post