ദേശീയ വ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്ത് വൻ പ്രതിഷേധത്തോടെ തന്നെ പുരോഗമിക്കുകയാണ്. ഇതിനിടെ ചർച്ചകളിൽ ചൂടേറുന്നത് ലുലുമാൾ ആണ്. കാരണം ആവശ്യസർവീസ് എന്ന പട്ടികയിൽ ലുലുമാളിനെയും ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
പത്രക്കട്ടിംഗ് അടക്കം എടുത്തിട്ടാണ് സോഷ്യൽമീഡിയ ഈ ചോദ്യം ഉന്നയിക്കുന്നത്. പാൽ, പത്രം, ആശുപത്രി, എ ടിഎം, ആംബുലൻസ്, കൊലിഡ് പ്രതിരോധം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയവയ്ക്ക് ഇളവുണ്ടെന്നാണ് അറിയിപ്പിലുള്ളത്. അതേസമയം, ഇത്തരം വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കൊച്ചിയിൽ ലുലുമാൾ അടച്ചിട്ടിരിക്കുകയാണ്.
തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കിൽ അണിചേരും. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബർ ഓഫ് കൊമേഴ്സിനോടും സഹകരിക്കണമെന്നും തൊഴിലാളി സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യം നിൽക്കെയാണ് ലുലു മാളിനുള്ള ഇളവ് ചർച്ചയാവുന്നത്.
Discussion about this post