BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പുറത്ത് ഭൂകമ്പം നടന്നാലും വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാല്‍ പിന്നെ ‘അച്ഛനാണ്’ മകള്‍ വീണ പറയുന്നു; സംസാരിക്കില്ല, പക്ഷേ ഒരു നോട്ടമാണ്, അതില്‍ എല്ലാം ഉണ്ടാകും!

Soumya by Soumya
June 19, 2021
in Kerala News
0
Veena Vijayan | Bignewslive
62
SHARES
116
VIEWS
Share on FacebookShare on Whatsapp

‘പുറത്ത് ഭൂകമ്പം നടന്നാലും വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാല്‍ പിന്നെ ‘അച്ഛനാണ്’ ഇത് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള മകള്‍ വീണ വിജയന്റെ വാക്കുകളാണ്. അച്ഛന്‍ എന്ന റോളില്‍ പിണറായി വിജയന് എത്ര ഭൂരിപക്ഷം എന്ന ചോദ്യത്തോടുള്ള വീണയുടെ പ്രതികരണമാണ് ഇത്. ഇതോടൊപ്പം ജീവിതത്തില്‍ ഉണ്ടായ പല അനുഭവങ്ങളും പങ്കുവെച്ചാണ് അച്ഛന്‍ റോള്‍ എത്ര നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്ന് വീണ വിവരിക്കുന്നത്.

READ ALSO

അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതിതീവ്ര ന്യൂനമർദം, കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

January 7, 2026
2
പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

January 7, 2026
8

ജീവിതത്തില്‍ ഇങ്ങനെയാകണം, ഈ രീതിയില്‍ ജീവിക്കണം എന്നൊന്നും അച്ഛന്‍ പറഞ്ഞു തന്നിട്ടില്ല. മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കാതെ സ്വയംപര്യാപ്തമാകണം എന്നേ പറഞ്ഞിട്ടുള്ളൂ. നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നുവെന്നും വീണ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മക്കള്‍ എന്ന വിശേഷണത്തില്‍ ഇപ്പോഴും എപ്പോഴും ജീവിക്കുന്നില്ലെന്നും വീണ വ്യക്തമാക്കി. അങ്ങനെ ജീവിക്കാന്‍ പഠിപ്പിച്ചത് അമ്മയും അച്ഛനും തന്നെയാണെന്ന് അവര്‍ പറഞ്ഞു.

വീണയുടെ വാക്കുകള്‍;

”ഞാന്‍ ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. അന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ എന്തോ വലിയ സമരം നടക്കുന്നുണ്ട്. ആള്‍ക്കടലിനു മുന്നില്‍ നില്‍ക്കുന്ന അച്ഛനെ ഞാന്‍ ലൈവ് ആയി ടിവിയില്‍ കാണുന്നുമുണ്ട്.

വീട്ടില്‍ നിന്നിറങ്ങേണ്ട സമയമാകുമ്പോള്‍ സാധാരണ അച്ഛന്‍ എന്നെ വിളിക്കാറുള്ളതാണ്. അന്നു വിളിക്കില്ല എന്നോര്‍ത്തു. പക്ഷേ, കൃത്യസമയത്ത് വിളിച്ചു, ‘ഇറങ്ങാറായില്ലേ’ എന്നു ചോദിച്ചു. ഏതു തിരക്കിലായാലും വീട് മറക്കാറില്ല. അതാണ് അച്ഛന്‍” അച്ഛനെ ഒരിക്കലും ഞങ്ങള്‍ക്ക് കിട്ടാതിരുന്നിട്ടില്ല. എത്ര തിരക്കിലാണെങ്കിലും ഒപ്പമുണ്ടെന്ന തോന്നല്‍ അനുഭവിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരുപാതിയില്‍ സഖാവും മറുപാതിയില്‍ അച്ഛനും.’

”എട്ടാം ക്ലാസു വരെ ഞാന്‍ പിണറായിയിലെ വീട്ടിലായിരുന്നു.” അച്ഛന്റെ തിരക്ക് അറിഞ്ഞു തുടങ്ങിയ നാളുകളെക്കുറിച്ച് വീണ ഓര്‍മിച്ചു തുടങ്ങി. ”അച്ഛനും അമ്മയും ഏട്ടനും ഞാനും അച്ഛമ്മയും ആയിരുന്നു അവിടെ താമസം. അച്ഛന്റെ വിവാഹത്തിനു മുന്നേ ഉണ്ടാക്കിയ വീടായിരുന്നു അത്. ‘പ്രവിക്’ എന്നാണു വീട്ടുപേര്. ആ പേരില്‍ തന്നെ ഒരു കൗതുകമുണ്ട്, വീട്ടുപേരിലെ മൂന്ന് അക്ഷരങ്ങളും ഓരോ പേരാണ്. അച്ഛന്റെ മൂത്ത ഏട്ടന്റെ മോന്‍ പ്രഭാകരന്‍, അച്ഛന്‍ വിജയന്‍, അച്ഛമ്മ കല്യാണി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘പ്രവിക്’ എന്നു പേരിട്ടത്.

അച്ഛന്‍ മിക്കപ്പോഴും ആഴ്ചയുടെ അവസാന ദിവസമായിരിക്കും വീട്ടിലെത്തുക. പക്ഷേ, എല്ലാ ദിവസവും ഫോണില്‍ സംസാരിക്കും. ഇന്നും തുടരുന്ന ശീലം. വീട്ടില്‍ നടക്കുന്ന ചെറിയ കാര്യം പോലും അച്ഛന്‍ അറിയാറുണ്ട്.

തലശേരി സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂളിലായിരുന്നു എട്ടാം ക്ലാസു വരെ ഞാന്‍ പഠിച്ചത്. അഞ്ചാം ക്ലാസ് ആയപ്പോഴേക്കും സെന്റ്‌ജോസഫ് ബോയ്‌സ് സ്‌കൂളിലേക്ക് ഏ ട്ടനും എത്തി. ആ സ്‌കൂളിലെ ടീച്ചറായിരുന്നു അമ്മ. ഞങ്ങ ള്‍ മൂന്നാളും കൂടി രാവിലെ വീട്ടില്‍ നിന്നിറങ്ങും. ഇപ്പോഴും ഓര്‍ക്കാന്‍ രസമുള്ള കാലമാണത്. വീട്ടിലെത്തിയാല്‍ പ ത്തു പതിനഞ്ച് കൂട്ടുകാര്‍. അവര്‍ക്കൊപ്പമുള്ള തമാശകള്‍. ഇന്നും അവരെല്ലാം കൂട്ടുകാര്‍ തന്നെ. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ ആയപ്പോഴേക്കും അച്ഛന്‍ വൈദ്യുതി മന്ത്രിയായി. അതോടെ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു പോന്നു. പിന്നീട് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് പഠിച്ചത്.

പഠനകാലത്തും ‘പിണറായിയുടെ മകള്‍’ എന്ന വിശേഷണം കൊണ്ട് ഒന്നും നേടാന്‍ ശ്രമിച്ചിട്ടില്ല. സാധാരണക്കാരായിട്ടാണ് വളര്‍ന്നത്. അക്കാലത്ത് അപരിചിതരായ ആളുകള്‍ അച്ഛന്റെ ജോലി എന്താണെന്നു ചോദിക്കുമ്പോള്‍ പലപ്പോഴും സര്‍ക്കാര്‍ ജീവനക്കാരനാണെന്നേ പ റയൂ. മന്ത്രിയുടെ മകളെന്നൊക്കെ പറയുമ്പോള്‍ അവര്‍ ന മ്മളെ കാണുന്ന രീതിയില്‍ മാറ്റം വരും.

ഇപ്പോഴും ‘മുഖ്യമന്ത്രിയുടെ മക്കള്‍’ എന്ന തോന്നല്‍ എനിക്കും ഏട്ടനും ഇല്ല. അങ്ങനെ വളര്‍ത്തിയതിനുള്ള ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കുമാണ്. പറഞ്ഞു പഠിപ്പിക്കാതെ തന്നെ ഞങ്ങള്‍ക്ക് അത് മനസ്സിലാക്കി തന്നു. ജീവിതത്തില്‍ ഇങ്ങനെയാകണം, ഈ രീതിയില്‍ ജീവിക്കണം എന്നൊന്നും അച്ഛന്‍ പറഞ്ഞു തന്നിട്ടില്ല. മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കാതെ സ്വയംപര്യാപ്തമാകണം എന്നേ പറഞ്ഞിട്ടുള്ളൂ. നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നു.

എന്‍ജിനീയറിങ് പരീക്ഷ കഴിഞ്ഞ അടുത്ത ദിവസം ത ന്നെ എനിക്കു ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മയുണ്ട്. ‘ശമ്പളത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കു ബുദ്ധിമുട്ടുന്നവര്‍ക്കായി മാറ്റി വയ്ക്കണം. അവരെ സഹായിക്കണം. മറ്റൊരു ഭാഗം യാത്രകള്‍ക്കായും മാറ്റി വയ്ക്കണം.

വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാല്‍ പിന്നെ ‘അച്ഛനാണ്’. രാഷ്ട്രീയപ്രവര്‍ത്തകനോ മുഖ്യമന്ത്രിയോ ഒന്നുമല്ല. പുറത്ത് ഭൂകമ്പം നടന്നിട്ടുണ്ടാകും. പക്ഷേ, വീടിനുള്ളില്‍ മറ്റൊരാളാണ്. അതൊന്നും ചര്‍ച്ച ചെയ്യാറുമില്ല. വീട്ടിലാണെങ്കിലും ഒരുപാടു സംസാരിക്കുന്ന ആളല്ല അച്ഛന്‍. ആ ശീലം പണ്ടു മുതല്‍ക്കേ ഇല്ല. പറയാനുള്ള കാര്യം ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായും കൃത്യമായും പറയും. വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമാണ്. അതില്‍ എല്ലാം ഉണ്ടാകും

എല്ലാ ആഘോഷങ്ങള്‍ക്കും ഒപ്പം നില്‍ക്കും. കുട്ടിക്കാലത്തു മാത്രമല്ല, ഇപ്പോഴും വീട്ടില്‍ എല്ലാവരുടെയും പിറന്നാള്‍ വലിയ ആഘോഷമാണ്. ചുമരില്‍ സ്റ്റിക്കറുകള്‍ ഒക്കെ ഒട്ടിച്ച്… കേക്കും ബിരിയാണിയും പായസവും. പരിപ്പു പ്രഥമനാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം.

വീട്ടിലെത്തിയാല്‍ അച്ഛന് ചില ശീലങ്ങളുണ്ട്. എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ഒരിക്കലും ഭക്ഷണ സമയത്ത് വൈകാറില്ല, ‘വീട്ടില്‍ നിന്നേ കഴിക്കൂ’ എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യ സമയത്ത് തന്നെ എത്തും. ആരൊക്കെ വീട്ടില്‍ വരുന്നോ അവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കണമെന്നു നിര്‍ബന്ധമാണ്. പുറത്തു പോയാലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണമുണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ടേ കഴിക്കൂ.

ആരോഗ്യകരമായ ഭക്ഷണമാണിഷ്ടം. വാരിവലിച്ചു കഴിക്കില്ല. ആവശ്യമുള്ളതേ എടുക്കൂ. മീനും പച്ചക്കറിയും നന്നായി കഴിക്കും. പുറംനാടുകളില്‍ പോയാല്‍ അവിടുത്തെ ഭക്ഷണരീതി പരീക്ഷിക്കും. ചില കാര്യങ്ങള്‍ വേണ്ടെന്നു വച്ചാല്‍ പിന്നെ, ഒരിക്കലും പ്രലോഭനത്തില്‍ വീഴില്ല. പണ്ട് ഒരുപാടു ചായ കുടിക്കുന്ന ആളായിരുന്നു. പെട്ടെന്ന് നിര്‍ത്തി. അതുപോലെ ഐസ്‌ക്രീം. അതും ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ്. പിന്നെ, കഴിച്ചു കണ്ടിട്ടില്ല.

മുന്നില്‍ വരുന്ന പ്രതിസന്ധികളെ അച്ഛന്‍ മറികടക്കുന്നത് കാണുമ്പോള്‍ ബഹുമാനം തോന്നാറുണ്ട്. പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴേ ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ആളല്ലേ? മാധ്യമങ്ങളും പ്രതിപക്ഷവും ഇത്രയും വേട്ടയാടിയ രാഷ്ട്രീയ നേതാവ് വേറെ ഉണ്ടോ എന്നു പോലും സംശയമാണ്.

പക്ഷേ, ആരോപണങ്ങളൊന്നും അച്ഛനെ ബാധിക്കാറില്ല. അതിലൊന്നും ശ്രദ്ധിക്കാതെ തീരുമാനങ്ങളില്‍ ഉറച്ചു നിന്ന് അത് നടപ്പിലാക്കുന്ന അച്ഛന്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നു നല്‍കുന്നത്. തെറ്റൊന്നും ചെ യ്യാത്ത ആള്‍ക്കേ അങ്ങനെ നില്‍ക്കാനാകൂ.

തെരഞ്ഞെടുപ്പിനു മുന്‍പുള്ള ആറുമാസം ഒരുപാടു ആ രോപണങ്ങള്‍ക്കിടയിലൂടെയാണ് കടന്നു പോയത്. മുന്‍പെങ്ങും ഇല്ലാത്ത വിധമായിരുന്നു ആക്രമണം. പിണറായിയുടെ മകളായതുകൊണ്ടാണ് എന്റെ പേരും വലിച്ചിഴച്ചത്. ആരോപണങ്ങളുന്നയിക്കുന്നവരുടെ രാഷ്ട്രീയ സ്വഭാവം അതാണ്. ആ രീതിയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. നമുക്കൊന്നും ചെയ്യാനാകില്ലല്ലോ. ഇങ്ങനെ പറ്റുന്ന രീതിയിലൊക്കെ പരിശ്രമിച്ചിട്ടും അതിനെയെല്ലാം മറികടക്കാന്‍ അച്ഛനു സാധിച്ചു. ആ ആത്മവിശ്വാസം അഭിമാനമാണ് ഉണ്ടാക്കിയത്.

എന്റെ കുട്ടിക്കാലത്തും ഭീഷണിപ്പെടുത്തലുകളും വധഭീഷണികളും ഒരുപാടുണ്ടായിട്ടുണ്ട്. അന്ന് മൊബൈലില്ല. ലാന്‍ഡ് ലൈനിലേക്ക് കോളുകള്‍ വരും. ചേട്ടനാകും പലപ്പോഴും ഫോണെടുക്കുക. ‘കൊന്നുകളയുമെന്നൊക്കെ’ കേട്ട് പേടിച്ചുപോയ ചേട്ടന്റെ മുഖം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ‘അതെല്ലാം വെറുതെ പറയുന്നതാണ്. കുഴപ്പമില്ല’ എന്ന് അമ്മ സമാധാനിപ്പിക്കും.

സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ എന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. ഒരു ദിവസം മകന്‍ വാര്‍ത്ത കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ജോലിചെയ്യുന്ന ഐടി കമ്പനിയുടെ പേര് അതില്‍ പറഞ്ഞു. അതോടെ അവന്‍ വാര്‍ത്ത ശ്രദ്ധിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് എന്റെ അടുത്തേക്ക് ഓടി വന്നു, ‘അമ്മയെ പൊലീസ് പിടിച്ചു കൊണ്ടുപോകുമോ’ എന്നു ചോദിച്ചു. പണ്ട് അമ്മ എന്നെ സമാധാനിപ്പിച്ചതു പോലെ ഇന്ന് ഞാന്‍ അവനെ സമാധാനിപ്പിക്കുന്നു.

‘ഇഗ്നോര്‍ ചെയ്യുക’ എന്ന പോളിസി ഞാന്‍ പണ്ടേ പഠിച്ചതാണ്. അച്ഛനാണ് അതിലും മാതൃക. ലാവ്‌ലിന്‍ കേസ് അച്ഛനെ തകര്‍ക്കാനായോ? ആ ജീവിതം കണ്ടല്ലേ ഞങ്ങള്‍ വളര്‍ന്നത്. ഇതിലൊന്നും ഞാന്‍ തളരില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ അച്ഛനോടാണ് പറയുക. എന്തിനും അച്ഛനൊപ്പമുണ്ടെന്ന ഉറപ്പുള്ളതു കൊണ്ടാകാം. കുട്ടിക്കാലം തൊട്ടേ അങ്ങനെയാണ്. എനിക്ക് കണക്കു പരീക്ഷ ഭയങ്കര പേടിയായിരുന്നു. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയാല്‍ പഠിച്ചതെല്ലാം മറന്നു പോകും. അതറിഞ്ഞ് അച്ഛനൊരു മരുന്നു പറഞ്ഞു തന്നു, ‘ടെന്‍ഷനടിക്കണ്ട. പരീക്ഷാഹാളില്‍ പേടി തോന്നിയാല്‍ കണ്ണുമടച്ച് എന്നെ ഓര്‍ത്താല്‍ മതി’ ഇതത്ര വലിയ കാര്യമാണോ എന്നു പലര്‍ക്കും തോന്നാം. പക്ഷേ, എനിക്കത് വലിയ ധൈര്യം തന്നെയാണ് എന്നും.

മോന്‍ ഇഷാന്‍. പത്തു വയസ്സിന്റെ എല്ലാ കുറുമ്പും ഉണ്ട്. കെഗു എന്നാണ് അവനെ വിളിക്കുന്നത്. മോന്റെ സന്തോഷത്തിനു വേണ്ടി പല കാര്യങ്ങളും അച്ഛന്‍ സമ്മതിച്ചു കൊടുക്കുന്നതു കണ്ടിട്ടുണ്ട്. എല്ലാ കുറുമ്പിനും കൂട്ടു നില്‍ക്കും. ഞാനും അമ്മയും സമ്മതിക്കാത്ത കാര്യം അവന്‍ പതുക്കെ അച്ഛനോടു സംസാരിച്ച് സാധിച്ചെടുക്കും. അതുപാടില്ലെന്ന പരാതി എനിക്കും അമ്മയ്ക്കും ഉണ്ട്.

ഒരിക്കല്‍ മാത്രമേ അച്ഛന്റെ കണ്ണു നിറഞ്ഞു ഞാന്‍ കണ്ടിട്ടുള്ളൂ. അച്ഛന്റെ മൂത്ത ചേട്ടന്‍ കുമാരന്‍. അച്ഛന്‍ കോളജില്‍ പോയി പഠിക്കാന്‍ കാരണമായത് അദ്ദേഹമാണ്. അച്ഛന്റെ ജീവിതം ഈ രീതിയിലേക്ക് മാറ്റിയതു തന്നെ മൂത്തച്ഛനാണെന്നു പറയാം. കാന്‍സര്‍ വന്നാണ് അദ്ദേഹം മരിക്കുന്നത്. ആശുപത്രിയില്‍ ആയപ്പോള്‍ മൂത്തച്ഛന്‍ ഡോക്ടറോടു പറഞ്ഞു, ‘വിജയനെ ഒന്നു വിളിക്കാമോ, അവന്‍ വന്നാല്‍ എന്റെ എല്ലാ അസുഖവും പോകും. എനിക്ക് വീട്ടിലേക്കു പോകാം.’

അവസാന രണ്ടു മൂന്നു ദിവസങ്ങളില്‍ അച്ഛന്‍ അദ്ദേഹത്തിന്റെ അടുത്തു നിന്ന് മാറിയിട്ടില്ല. കുട്ടികളെ പോലെ എല്ലാ കാര്യവും നോക്കി കൂടെ നിന്നു. മരിച്ചു കിടക്കുന്ന മൂത്തച്ഛനെ നോക്കി നില്‍ക്കുന്ന അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞതു പോലെ തോന്നി. അതിനു മുന്‍പും പിന്‍പും അച്ഛന്റെ അങ്ങനെയൊരു മുഖം ഞാന്‍ കണ്ടിട്ടില്ല.

Tags: Veena Muhammed RiyasVeena Vijayan

Related Posts

മാസപ്പടി കേസ്: ‘കേസിന്റെ ലക്ഷ്യം താന്‍, പാര്‍ട്ടി അത് തിരിച്ചറിഞ്ഞു’ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala News

മാസപ്പടി കേസ്: ‘കേസിന്റെ ലക്ഷ്യം താന്‍, പാര്‍ട്ടി അത് തിരിച്ചറിഞ്ഞു’ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

April 9, 2025
4
പിണറായി വിജയന്റെ മകളായിപ്പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ: തളര്‍ത്താമെന്ന് വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളൂ; വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രന്‍
Kerala News

പിണറായി വിജയന്റെ മകളായിപ്പോയി എന്നതുകൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ: തളര്‍ത്താമെന്ന് വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളൂ; വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

June 30, 2022
30
പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; വിവാഹവാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്
Kerala News

പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ; വിവാഹവാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്

June 15, 2022
152
Load More
Next Post
Biju painting | Bignewslive

ബീറ്റുറൂട്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് പച്ചക്കറി കൂട്ടുകളില്‍ നിന്ന് വീണാ ജോര്‍ജും; വ്യത്യസ്തം ബിജുവിന്റെ ചിത്രകല

Tensed Groom | Bignewslive

'അമ്മേ അച്ഛനെവിടെ' താലികെട്ടാന്‍ നേരം അച്ഛനെ കാണാതെ വെപ്രാളപ്പെട്ട് വരന്‍; തരംഗം സൃഷ്ടിച്ച് വീഡിയോ

Roshan joseph | Bignewslive

ഫ്‌ളാറ്റില്‍ നായയെ വളര്‍ത്തിയാല്‍ എന്താണ് പ്രശ്‌നം..? നായയെ വളര്‍ത്തിയതിന്റെ പേരില്‍ നേരിട്ട മര്‍ദ്ദനം വെളിപ്പെടുത്തി റോഷന്‍ ജോസഫിന്റെ വീഡിയോ

Discussion about this post

RECOMMENDED NEWS

പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

5 hours ago
8
വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

3 hours ago
5
ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാർ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാർ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി

9 hours ago
5
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version