ന്യൂഡൽഹി: ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം രാഹുൽ ഗാന്ധിയെ അറിയിച്ചു. ചുമതല ഏറ്റെടുത്താലും പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു.
കോവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.
തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ തുടക്കം മുതലുള്ള പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി.
ചെന്നിത്തലയോട് അനിഷ്ടമില്ലെന്ന് അറിയിച്ച രാഹുൽ ഗാന്ധി പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം വേണ്ടി വന്നുവെന്ന് വിശദീകരിച്ചു. തോൽവി ഞെട്ടിച്ചെന്നും രാഹുൽ ചെന്നിത്തലയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
Discussion about this post