BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

“വിഷാദ രോഗവും ആത്മഹത്യാ പ്രവണതയും തമ്മില്‍ ബന്ധമുണ്ടോ”; സുശാന്ത് സിങിന്റെ മരണത്തെ കുറിച്ച് ഡോക്ടര്‍ ഷിംന അസീസ്

Abin by Abin
June 14, 2020
in Kerala News
0
“വിഷാദ രോഗവും ആത്മഹത്യാ പ്രവണതയും തമ്മില്‍ ബന്ധമുണ്ടോ”; സുശാന്ത് സിങിന്റെ മരണത്തെ കുറിച്ച് ഡോക്ടര്‍ ഷിംന അസീസ്
267
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തക്ക് പിന്നാലെ മരണത്തിന് കാരണം വിഷാദ രോഗമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ വിഷാദ രോഗത്തെ കുറിച്ചും ആത്മഹത്യാപ്രവണതയെ കുറിച്ചും വിശദമാക്കിയിരിക്കുകയാണ് എഴുത്തുകാരിയും ഡോക്‌റുമായ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

READ ALSO

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
4
ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

June 2, 2025
3

മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സുകാരനായ സുശാന്തിന് വിഷാദ രോഗമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു എന്നും വാര്‍ത്തകള്‍. എല്ലാ സൗകര്യങ്ങള്‍ക്കുമിടയില്‍ ജീവിച്ചിരുന്ന സക്സസ്ഫുള്‍ ആയ കലാകാരന്‍ ആത്മഹത്യ ചെയ്യുകയോ? അയാള്‍ക്കെന്താപ്പോ ഇത്ര വിഷാദിക്കാന്‍ എന്നാണോ?

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്. തലക്കകത്ത് നിന്ന് തുടര്‍ച്ചയായി ‘നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക് പ്രതീക്ഷകളില്ല, നിനക്ക് യാതൊരു വിലയുമില്ല’ എന്ന് മസ്തിഷ്‌കം പറഞ്ഞ് കൊണ്ടേയിരിക്കും. അത് തന്റെ തലച്ചോറില്‍ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ് മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയില്‍ വലിഞ്ഞ് കീറുന്ന പോലെ പിഞ്ഞി അടരും. ഏത് വഴിക്ക് ഒടുങ്ങാം എന്ന അന്വേഷണമാണ് പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടല്‍ നീന്തി കടന്നവളായത് കൊണ്ട് തന്നെ.

സര്‍വ്വസൗഭാഗ്യവതിയായ, കരിയര്‍ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങള്‍ ചെയ്ത് വന്ന, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവള്‍ ആത്മഹത്യക്ക് ശ്രമിച്ചത് തിന്നിട്ട് എല്ലിന്റെയുള്ളില്‍ കുത്തിയിട്ടാണ് എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ് എന്നുമൊക്കെ കേട്ടു. ‘ശ്രദ്ധ കിട്ടാനുള്ള നാടകമാണ്, ചാവാതെ സേഫായി ചെയ്യുന്നത് അല്ലാതെങ്ങെനെയാ?’ എന്ന് വരെ കേട്ടിട്ടുണ്ട്. ഞാന്‍ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?

കുറേയേറെ പേര്‍ (ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ പോലും) കട്ടക്ക് സപ്പോര്‍ട്ട് ചെയ്തു. അന്ന് തൊട്ട് ഇന്ന് വരെ എന്റെ സൈക്യാട്രിസ്റ്റ് കൂടെ നിന്നതിന് വാക്കുകളില്ല. സുഹൃത്തുക്കള്‍ താങ്ങി പിടിക്കുന്നതിന് നന്ദിയൊന്നും പറഞ്ഞാല്‍ മതിയാകില്ല. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുന്നു, നേരത്തിന് മരുന്ന് കഴിക്കുന്നു. വീക്ക് ആണെന്ന് തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്റ്റിനെ കാണുന്നു/വിളിക്കുന്നു. ‘വിലയില്ലാത്തവള്‍’ എന്ന് സ്വയം മാര്‍ക്കിടുമ്പോള്‍ അല്ലെന്ന് തിരുത്തി തരാന്‍ അവര്‍ പെടാപ്പാട് പെടാറുണ്ട്.

വലിയ തോതില്‍ വിഷാദത്തെ തോല്‍പ്പിച്ചപോഴും ഇപ്പോഴും എന്നോട് യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്നേഹിക്കുന്നത് പോലും മക്കള്‍ക്ക് വേണ്ടി എന്നെ കരുതി വെക്കാനാണ്. എന്നെങ്കിലും സ്വയം സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അന്ന് പൂര്‍ണമായും വിജയിച്ചെന്ന് തീരുമാനിക്കാനാവുമെന്ന് കരുതുന്നു.

ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.

വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്‌സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവര്‍, ജയില്‍വാസികള്‍ എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.

നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകള്‍ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ് മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.

ബോളിവുഡ് നടന്‍ വിട പറഞ്ഞതിന് മാത്രമല്ല നമുക്ക് നോവേണ്ടത്. ചിരിക്കുന്ന മുഖങ്ങളില്‍ പലതും ഉള്ളില്‍ അലറിക്കരയുന്നുണ്ട് എന്നത് കാണാനുള്ള ഉള്‍ക്കണ്ണ് നഷ്ടപ്പെടുന്ന നമ്മളെയോര്‍ത്തും നമ്മള്‍ നാണിക്കണം. ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത് ഡോക്ടര്‍ക്ക് മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്, ജീവന്റെ കാവല്‍ക്കാരാണ്. അതിന് കാതുകളും കണ്ണുകളും തുറന്ന് വെക്കണം… മനസ്സും.

സുശാന്ത് സിങ്ങ് രജ്പുതിന് ആദരാഞ്ജലികള്‍.

Dr. Shimna Azeez

Tags: shimna asees facebook postsushanth

Related Posts

അവസാന നിമിഷങ്ങളില്‍ സുശാന്ത് ഇന്റര്‍നെറ്റില്‍ പരതിയത് ഇവ
India

അവസാന നിമിഷങ്ങളില്‍ സുശാന്ത് ഇന്റര്‍നെറ്റില്‍ പരതിയത് ഇവ

August 3, 2020
55
സുശാന്തിന്റെ ആത്മഹത്യ; കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക
India

സുശാന്തിന്റെ ആത്മഹത്യ; കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക

June 14, 2020
68k
Load More
Next Post
സുശാന്തിന്റെ ആത്മഹത്യ; കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക

സുശാന്തിന്റെ ആത്മഹത്യ; കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക

കോവിഡ്: ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

കോവിഡ്: ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

‘വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബില്ല് കൂട്ടിയെന്ന്’; കറന്റ് ബില്ല് കൂടിയതിന്റെ കാരണം വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി

'വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബില്ല് കൂട്ടിയെന്ന്'; കറന്റ് ബില്ല് കൂടിയതിന്റെ കാരണം വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി

Discussion about this post

RECOMMENDED NEWS

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

24 hours ago
13
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

1 day ago
15
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

2 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version