മോദി നഗർ: ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്ക് നേരെ ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ്. വിരൽ ചൂണ്ടി ‘മതി മിണ്ടരുത്’ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വ്യാജ വാര്‍ത്ത : ഗൂഗിളിന് ഒരു കോടി രൂപ പിഴയിട്ട് റഷ്യ
ബുധനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനിടെയാണ് പത്തു വയസ്സുകാരനായ അനുരാഗ് ദരുണമായി മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തോന്നിയപ്പോൾ വിൻഡോയിൽ തലചായ്ച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് ഡ്രൈവർ ബസ് പെട്ടെന്ന് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു.
അപകടത്തിൽ, ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു. എന്നാൽ സ്കൂളിനെതിരെ നടപടി എടുക്കാത്തതിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പ്രതിഷേധ പ്രകടനം നടത്തിയത്.
ये है PCS की परीक्षा पास कर SDM गाज़ियाबाद बनी शुभांगी शुक्ला
गाजियाबाद में स्कूल बस की खिड़की में बच्चे का सर पोल से टकराने पर हुई मौत मामले में धरने पर बैठी बच्चे की मां बहन और परिवार वालो को इस तरीके से समझा रही है
Same on u Shubhangi pic.twitter.com/w8TsUC4Ntw— Tushar Srivastava (@TusharSrilive) April 21, 2022
സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ലയാണ് അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് സ്കൂൾ ബസ് സർവീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post