BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, October 22, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല, അയാളിലുള്ള അമിതാത്മവിശ്വാസമാണ് ദീപാ നിശാന്തിനെ ഇരുട്ടിലാക്കിയത്..! ശ്രീചിത്രന്റെ കള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുന്‍ അധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമായ വിജു നായരങ്ങാടി

bhadra by bhadra
December 1, 2018
in Kerala News
0
അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല, അയാളിലുള്ള അമിതാത്മവിശ്വാസമാണ് ദീപാ നിശാന്തിനെ ഇരുട്ടിലാക്കിയത്..! ശ്രീചിത്രന്റെ കള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുന്‍ അധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമായ വിജു നായരങ്ങാടി
0
SHARES
37
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കവിതമോഷണ വിവാദത്തില്‍ കുടുക്കുവീണ ശ്രീചിത്രന്റെ പൂര്‍വ്വീക കഥകള്‍ വെളിപ്പെടുത്തി അധ്യാപകന്റെ കുറിപ്പ്. തന്റെ ശിഷ്യന്റെ കള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് വിജു നായരങ്ങാടി എന്ന അധ്യാപകന്‍. കോപ്പിയടിക്കുന്ന സ്വഭാവം ഇയാള്‍ക്ക് പണ്ടെ ഉള്ളതാണെന്നാണ് അധ്യാപകന്‍ വ്യക്തമാക്കുന്നത്. കള്ളങ്ങള്‍ക്ക് മീതെ കള്ളം പറഞ്ഞപ്പോള്‍ ഒരുനാള്‍ എല്ലാം തലക്കുമുകളില്‍ കുമിഞ്ഞ് കൂടി ശ്വാസം മുട്ടിക്കും എന്ന് അദ്ദേഹം കരുതികാണില്ല.

READ ALSO

മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന  നേതാക്കളുടെ ആഗ്രഹം വെറുതെ, കേരളത്തിൽ ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്ന് ഇപി ജയരാജൻ

മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന നേതാക്കളുടെ ആഗ്രഹം വെറുതെ, കേരളത്തിൽ ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്ന് ഇപി ജയരാജൻ

October 22, 2025
2
പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

October 22, 2025
1

ശ്രീചിത്രനോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തിലായാല്‍ അയാള്‍ ആരെയും വിഴുങ്ങുമെന്നും വിജു നായരങ്ങാടി കൂട്ടിച്ചേര്‍ത്തു. കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു ആ മഹാന്‍. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയതെന്ന് അധ്യാപകന്‍ കുറിപ്പില്‍ പറയുന്നു.

അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തില്‍ ഇരുട്ടിലാക്കിയതെന്ന് അദ്ദേഹം പറയുന്നു. അതേസമയം വിചാരണ ചെയ്യപ്പെടേണ്ടത് ദീപയല്ല മറിച്ച് ആ ഫ്രോഡാണ്. കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയില്‍ വായനയില്‍ അനുഭവത്തില്‍ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തില്‍ കാണുന്നെന്നും അധ്യാപകന്‍ ചൂണ്ടിക്കാട്ടി.

വിജു നായരങ്ങാടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

ഈ ശ്രീചിത്രന്‍ എംജെ എന്ന ആള്‍ 2002-2005 ബാച്ചില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആള്‍ തന്നെയല്ലേ?

അക്കാലത്തൊരിക്കല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ ‘മഞ്ഞിലുമേറെത്തണുത്തത് ‘ എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ ‘ നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ‘ എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?

കോളേജ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കയ്യില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?

രണ്ടാം വര്‍ഷ ബി ഏക്കു പഠിക്കുമ്പോള്‍ വിക്ടോറിയയുടെ മാഗസിനില്‍ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ?

ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ?
(ആ സാധു മനുഷ്യന്‍ അതെഴുതി ആദ്യം വായിക്കാന്‍ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കില്‍ അക്കാലത്തെ പാലക്കാടന്‍ പ്രതിമാസ സാഹിത്യ സദസ്സില്‍ രാധാകൃഷ്ണന്‍ നായരുടെയുടെയും അജയന്‍ സാറിന്റെയുമൊക്കെ മുന്നില്‍ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.)

ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാര്‍ഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?

ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ?

ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തില്‍ ചെന്നെയില്‍ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്പൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?
കെ.രാധാകൃഷ്ണന്‍ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവര്‍ണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ?

കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?

ഇതു രണ്ടും ഒരാളാണെങ്കില്‍ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.

സുനില്‍ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാന്‍ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കള്‍ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്.

അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഹെയര്‍പിന്‍ ബെന്റിന് കൈരളീ അറ്റ്‌ലസ് പുരസ്‌കാരം കലേഷിന് നല്‍കാന്‍ ശിപാര്‍ശ ചെയ്ത മൂന്നംഗ ജൂറിയില്‍ ഒരാളായിരുന്നു ഞാന്‍. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകര്‍ത്തി പലര്‍ക്കും കൊടുക്കുമ്പോള്‍ പകര്‍ത്തുന്ന അയാള്‍ക്കറിയാം എങ്ങനെ ചുമലൊഴിയണമെന്ന് .

ഞാന്‍ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തില്‍ ഇരുട്ടിലാക്കിയത്. അവര്‍ വിചാരണ ചെയ്യപ്പെടുന്നതിനേക്കാള്‍ അയാള്‍ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയില്‍ വായനയില്‍ അനുഭവത്തില്‍ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തില്‍ കാണുന്നു.

എന്റെ ഭാര്യയുടെ കാലിലെ ഒരു വ്രണം മറാന്‍ ഞാനെഴുതിയ മുഴുവന്‍ സാഹിത്യവും അവളുടെ കാലിലെ വ്രണത്തിലിടണമെന്നു വന്നാല്‍ രണ്ടാമതൊന്നാലോചിക്കാന്‍ ഞാന്‍ നില്ക്കില്ല എന്നു പറഞ്ഞത് ഉറൂബാണ്. അതിന് മനുഷ്യപ്പറ്റ് എന്നു പറയും. ഇടപെടുമ്പോള്‍ ഒരു നിലക്കും തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഗജഫ്രോഡിന്റെ ചതിക്ക് പാത്രമായ ഒരാളോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കാനായില്ലെങ്കില്‍ ഞാന്‍ ഉറൂബിനെ വായിച്ചു എന്നോ ഞാനും പൊന്നാനിക്കാരനാണ് എന്നോ പറയുന്നതിലെന്തര്‍ത്ഥം.

Tags: deepa nisanthfacebook postKeralapoemS Kaleshsreechitiranviju nayaragadi

Related Posts

കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

ആശ്വാസം, സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

October 22, 2025
3
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്
Kerala News

റെഡ് അലര്‍ട്ട് മുന്നറിയിപ്പ്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ കളക്ടര്‍

October 21, 2025
2
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, അതീവ ജാഗ്രത, നാളെ 3 ജില്ലകളിൽ റെഡ് അലര്‍ട്ട്

October 21, 2025
3
ശബരിമല സന്ദര്‍ശനം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും
Kerala News

നാല് ദിവസത്തെ സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും: നാളെ ശബരിമല ദര്‍ശനം, നാളെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

October 21, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇരട്ട ന്യൂനമര്‍ദ്ദ ഭീഷണി, ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ട്‌

October 20, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 6 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ്,എട്ടിടത്ത് അതിശക്തമായ മഴക്ക് സാധ്യത

October 19, 2025
3
Load More
Next Post
‘പിണറായി വിജയന്‍ നല്‍കിയത് പോലെ എസ്പി യതീഷ് ചന്ദ്രയ്ക്ക് ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്’; ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍

'പിണറായി വിജയന്‍ നല്‍കിയത് പോലെ എസ്പി യതീഷ് ചന്ദ്രയ്ക്ക് ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്'; ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍

55,000 കോടിയുടെ കടബാധ്യത, രക്ഷനേടാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

55,000 കോടിയുടെ കടബാധ്യത, രക്ഷനേടാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് പ്രസംഗം; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് പ്രസംഗം; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

അമിതമായി അയൺ ഗുളികകൾ കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

അമിതമായി അയൺ ഗുളികകൾ കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

1 day ago
5
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും

10 hours ago
4
അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

7 hours ago
4
ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി  രാഷ്ട്രപതി ദ്രൗപതി മുര്‍മു അയ്യപ്പ സന്നിധിയിൽ

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു അയ്യപ്പ സന്നിധിയിൽ

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version