ജയ്പുർ: രാജ്യത്തിനായി ജീവൻ സമർപ്പിച്ച കേണൽ അശുതോഷ് ശർമ്മക്ക് കുടുംബം ഇന്ന് രാവിലെ അന്ത്യാഞ്ജലി അർപ്പിച്ചു. ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അശുതോഷ് ശർമ്മ വീരമൃത്യവരിച്ചത്. ജയ്പുരിലെ മിലിട്ടറി സ്റ്റേഷനിൽ പൊതുദർശനത്തിനായി എത്തിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ പ്രമുഖരടക്കം പുഷ്പചക്രം അർപ്പിക്കാനെത്തിയിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ബിജെപി എംപി രാജ്യവർദ്ധൻ സിങ് റാത്തോഡ് തുടങ്ങിയവരടക്കം അനുശോചനം രേഖപ്പെടുത്തി കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.
കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യ പല്ലവി ശർമ്മയും മകൾ തമന്നയും അഭിവാദ്യം അർപ്പിച്ച് മൃതദേഹത്തിന് അരികിലെത്തി സല്യൂട്ട് ചെയ്തു. അദ്ദേഹത്തിന്റെ അമ്മയും സല്യൂട്ട് നൽകി. ഭീകരവിരുദ്ധ ദൗത്യങ്ങളിലെ മികവിന് രണ്ടുതവണ ധീരതാ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയാണ് അശുതോഷ് ശർമ്മ.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ഹന്ദ്വരായിൽ നടത്തിയ ഓപ്പറേഷനിൽ 21 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറായിരുന്നു അദ്ദേഹം. ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ ഏറ്റുമുട്ടലിനിടെ അശുതോഷ് ശർമ്മ ഉൾപ്പടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചത്.
#WATCH Wife, daughter and other family members of Colonel Ashutosh Sharma who lost his life in #Handwara (J&K) encounter, salute him pic.twitter.com/t2yD7fIftO
— ANI (@ANI) May 5, 2020
Discussion about this post