ടോക്യോ: ഇന്ത്യയ്ക്കായി ചരിത്രത്തിലെ ആദ്യ ഒളിംപിക് വനിതാ ഹോക്കി മെഡലിന് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് നിരാശ. ഒളിംപിക്സ് വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ബ്രിട്ടനോട് പൊരുതിത്തോറ്റു. മൂന്നിനെതിരേ നാലുഗോളുകൾക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.
ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡൽ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യൻ വനിതകൾ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
ഇന്ത്യൻ വനിതകൾ ബ്രിട്ടനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് ബാൽസ്ഡൺ, സാറ റോബേർട്സൺ എന്നിവർ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി ഗുർജിത് കൗർ ഇരട്ട ഗോളുകൾ നേടിയപ്പോൾ വന്ദന കടാരിയ മൂന്നാം ഗോൾ നേടി.
Discussion about this post