ആലത്തൂർ: റോഡിൽ നിന്നും വീണ് കിട്ടിയ 500 രൂപ നോട്ട് കെട്ടിൽ കണ്ണുമഞ്ഞളിക്കാതെ ഉടമയെ തിരികെ ഏൽപ്പിച്ച് യുവതി മാതൃകയായി. ആലത്തൂർ സ്വാതിനഗറിലെ സുരഭി സ്റ്റോർ ഉടമ ഹുസനപ്പയുടെ മകൾ സുൽഫിതയാ(22)ണ് വഴിയിൽനിന്ന് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകിയത്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആലത്തൂർ താലൂക്കോഫീസിന് എതിർവശത്തെ ഫോട്ടോസ്റ്റാറ്റ് കടയുടെ മുന്നിൽനിന്ന് 500-ന്റെ ഒരുകെട്ട് നോട്ടുകൾ സുൽഫിതയ്ക്ക് വീണുകിട്ടുകയായിരുന്നു. ഉടനെ തന്നെ സുൽഫിത പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പോലീസ് സ്റ്റേഷനിലേക്ക് പണമേൽപ്പിക്കാനായി പോകാനൊരുങ്ങുമ്പോൾ സിപിഎം വണ്ടാഴി ലോക്കൽ സെക്രട്ടറി മരുതംപാടം എസ്. സന്തോഷ് പണം അന്വേഷിച്ചെത്തി. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസിന്റെ സാന്നിധ്യത്തിൽ പണം സന്തോഷിന് കൈമാറുകയായിരുന്നു.
യൂണിയൻ ബാങ്ക് ശാഖയിൽനിന്ന് മറ്റൊരാൾ ഏൽപ്പിച്ച ചെക്ക് മാറിയെടുത്ത ഒന്നരലക്ഷം രൂപയിൽ 50,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് സന്തോഷ് അറിയിച്ചു.
Discussion about this post