പരവൂർ: വീട്ടിൽ നിന്നും പണത്തിന്റെ പങ്കു നൽകാത്തതിൽ പ്രകോപിതനായി മകളുടെ കാൽ തല്ലിയൊടിച്ച് പിതാവിന്റെ രോഷം. വീടുനിർമിക്കുന്നതിന് സർക്കാരിൽനിന്നു ലഭിച്ച പണത്തിന്റെ പങ്കുനൽകിയില്ലെന്നാരോപിച്ചായിരുന്നു 47കാരന്റെ പരാക്രമം. സംഭവത്തിൽ നെടുങ്ങോലം കൂനയിൽ ബിന്ദുവിലാസത്തിൽ അജയനെ(47) പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.
‘ആരെയും പിണക്കാനാവില്ല’ : ഇഷ്ടം പറഞ്ഞ മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്ത് യുവാവ്
മകൾ അഞ്ജുവിന്റെ കാലാണ് ഇയാൾ കട്ടിളകൊണ്ട് അടിച്ചൊടിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. പരിക്കേറ്റതിനെ തുടർന്ന് അഞ്ജുവിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലാണ്. അഞ്ജുവിന് പരവൂർ നഗരസഭയിൽനിന്നു വീടുനിർമാണത്തിന് സഹായം ലഭിച്ചിരുന്നു. വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു.
ഏറെക്കാലമായി വീട്ടിൽനിന്നു മാറി പാരിപ്പള്ളിയിൽ താമസിക്കുകയായിരുന്ന അജയൻ ഇതറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post