തിരുവനന്തപുരം: തന്റെ കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രൻ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളുമെന്ന് ഹൈക്കോടതി. ഈ ഹർജി സ്വീകരിക്കാനാവില്ലെന്നും കോടതി പിൻവലിക്കാൻ പരാതിക്കാർക്ക് സമയവും അനുവദിക്കുകയായിരുന്നു കോടതി.
കുട്ടിയെ നിയമവിരുദ്ധമായി ആരെങ്കിലും കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ല. ദത്ത് വിവാദവുമായി ബന്ധപ്പെട്ട തർക്ക വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിൽ ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുമോ എന്ന നിയമപരമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്.
പരാതിക്കാർക്ക് ഹർജി പിൻവലിക്കാമെന്നും ഇല്ലെങ്കിൽ ഹർജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി സമയം അനുവദിക്കുകയും ചെയ്തു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേർന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമർപിച്ച ഹർജിയിൽ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, പേരൂർക്കട സിഐ എന്നിവർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post