തൃശ്ശൂര്‍: വനിതാ നേതാവുമായി ബന്ധമെന്ന പേരില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ ഉയരുന്നത് അകം പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണെന്ന് പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായ എഎച്ച് ഹഫീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഹഫീസിന്റെ പ്രതികരണം.
ഹഫീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചരണത്തെത്തള്ളിയ ഹഫീസ് സന്ദീപ് വാര്യര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും മസാല പുരട്ടി ഒരാളെ തേജോവധം ചെയ്യുന്നത് കഷ്ടമാണെന്ന് പറഞ്ഞു.
തൃശൂരിലെ ബിജെപി യുടെ നേതാവും നഗരസഭ കൗണ്‍സിലറുമായ ഒരു വനിതാ നേതാവ് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയില്‍ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തിരുന്നു. അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സന്ദീപ് വാര്യരുടെ വസിതിയില്‍ വനിതാ നേതാവിന്റെ ഭര്‍ത്താവ് മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഹഫീസ് പറയുന്നത്. സംഭവം പൂര്‍ണ്ണമായും തനിക്കറിയാവുന്നതാണെന്നും ഹഫീസ് കൂട്ടിച്ചേര്‍ത്തു.
ഹഫീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
തൃശൂരില്‍ലെ ബി ജെ പി യുടെ നേതാവും നഗരസഭ കൗണ്‍സിലറുമായ ഒരു വനിതാ നേതാവ് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയില്‍ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തു. അതോടെ ബി ജെ പി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പിന് ശ്രമം നടന്നിരുന്നു . മധ്യപാനിയും സഹപ്രവര്‍ത്തകരായ അദ്ധ്യാപകരെപ്പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുക യും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നും ആ സ്ത്രീ പറഞ്ഞു ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അവര്‍ അദ്ധ്യാപകയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് അവരുടെ മകളുടെ പുസ്തകങ്ങള്‍ എടുക്കാന്‍ പോലും ഭര്‍ത്താവ് അനുവധിക്കുന്നില്ല.
അത് മാത്രം വാങ്ങി കൊടുത്താല്‍ മതിയെന്ന് അവര്‍ പറഞ്ഞു ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യര്‍ എന്നെ വിളിച്ചിരുന്നു തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് ബാലാവകാശ കമ്മീഷനില്‍ സിറ്റിംഗ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവര്ത്തകര്രുടെ താല്പര്യപ്രകാരം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. ബാലവാകാശ കമ്മീഷന് വഴി കുഞ്ഞിന്റ്റെ പാഠപുസ്തകം വീണ്ടെടുക്കാന്‍ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം. പക്ഷേ പൊലീസ് ഇടപെട്ടു ആ കുഞ്ഞിന്റ്റെ പാഠപുസ്തകം വീണ്ടെടുത്ത് കൊടുത്തു .ആ പ്രശ്നം അവസാനിപ്പിച്ചു.
എന്നാല്‍ പൊലീസ് ഇടപെടലിന് പിന്നില്‍ സന്ദീപ് വാര്യര്‍ ആണന്ന് സംശയത്തില്‍ അയാള്‍ മദ്യപിച്ചു സന്ദീപിന്റ്റെ വസതിയില്‍ എത്തി ബഹളം വച്ചു. ആ സമയം സന്ദീപ് വാര്യര്‍ അവിടെ ഉണ്ടായിരുന്നില്ല . സന്ദീപിന്റ്റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ മദ്യപാനിയെപുറത്താക്കി വാതിലടച്ചു. അതിനിടയില്‍ കതകനിടയില്‍ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു. സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പോലീസില്‍ വിവരമറിയിച്ചു . മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി പിന്നീട് സന്ദീപ് വാര്യര്‍ അവിടെ എത്തി .
പക്ഷേ വിഷയത്തില്‍ മസാല കലര്‍ത്തി വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ചില ശ്രമങ്ങള്‍ കണ്ടു. അത് കഷ്ടമാണ് . സന്ദീപിന്റ്റെ രാഷ്ട്രീയ നിലപാടുകള്‍ വിഭന്നവും സംഘ ഫാസിസത്തിന്റ്റെ നിലവാരവുമാണ്. അതിനെ അതിന്റെ രീതിയില്‍ ചെറുത്ത് നിലയുറപ്പിക്കും .പക്ഷേ സത്യം വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ സന്ദീപിനെതിരെ വ്യക്തി പരമായ യാതൊരു നീക്കവും പ്രോഹത്സാഹിപ്പിക്കില്ല.സന്ദീപ് വാര്യര്‍ സംഘി യാണ് .ആ ഫാസിസത്തിന്റ്റെ മാര്‍ഗം എന്റ്റെ കാഴ്ചപ്പാടില്‍ എതിര്‍ക്കേണ്ടത് തന്നെയാണ് .അത് മസാല പുരട്ടിയല്ല ആശയപരമായി തന്നെ എതിര്‍ക്കും .അകംപൊള്ളയായ ആരോപണങ്ങള്‍ ഉപയോഗിച്ച് ഇടതു നേതാക്കളെ വേട്ടയാടാനിറങ്ങുമ്പോള്‍ ഓരോ സംഘിയും ഓര്‍ക്കണം തനിക്ക് നേരെയും സംഘികള്‍ ചതിക്കുഴികള്‍ തീര്‍ക്കുമെന്ന സത്യം
Discussion about this post