കൊല്ലം: വീട്ടുനിരീക്ഷണം നിർദേശിച്ചിട്ടും അനുസരിക്കാൻ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന രണ്ടു കുടുംബങ്ങളിലെ ഒമ്പത് പേർക്കെതിരെ പോലീസ് കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുണ്ടറയിൽ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഊരുചുറ്റാനിറങ്ങിയത്. ഇവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
എന്നാൽ വീട്ടിലിരിക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും നിർദേശത്തെ അവഗണിക്കുകയും ചെയ്യുകയായിരുന്നു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതേസമയം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും ഇന്ന് ജനത കർഫ്യൂ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
Discussion about this post