കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ നിന്നും ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു സ്കറിയ രേഖകൾ കടത്തിയതായി നാട്ടുകാരുടെ മൊഴി. ആറ് പേർ മരിച്ച പൊന്നാമറ്റം വീട്ടിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ രേഖകൾ കടത്തിയതായാണ് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവാണ് രേഖകൾ ചാക്കിൽ കെട്ടി ഓട്ടോറിക്ഷയിൽ കടത്തിയത്. എന്നാൽ ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നൽകിയതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
ജോളി അറസ്റ്റിലായതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങൾ മാറ്റാൻ ഷാജു ഓട്ടോറിക്ഷ വിളിച്ചതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. കേസിൽ തനിക്ക് പങ്കില്ലെന്നും ജോളി എൻഐടി അധ്യാപിക അല്ലെന്നും റോയി തോമസ് മരിച്ചത് സയനൈഡ് ഭക്ഷണത്തിൽ ഉൾപ്പെട്ടതുകൊണ്ടാണെന്നു തനിക്ക് അറിയില്ലായിരുന്നു എന്നും ഷാജു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ എത്രയും വേഗം ഫൊറൻസിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്പി ഫോറൻസിക് വിഭാഗത്തിന് കത്തയച്ചു.
Discussion about this post