മംഗളൂരു:വാങ്ങിയ പുതിയ വീട്ടിൽ താമസം തുടങ്ങി മൂന്നാം ദിനം അതേ വീട്ടിൽ ജൂവനൊടുക്കി 25കാരി. മംഗളൂരു കുംപള ചിത്രാഞ്ജലി നഗറിലാണ് സംഭവം. വിദേശത്ത് ജോലിചെയ്യുന്ന ഫറങ്കിപേട്ട് സ്വദേശി അശ്വിനി ബെങ്കേര (25) യാണ് ഫാനിൽ കുരുക്കിട്ട് ജീവനൊടുക്കിയത്. ഗൃഹപ്രവേശനം കഴിഞ്ഞ് മൂന്നാം ദിനം ആയിരുന്നു യുവതി ജീവിതം അവസാനിപ്പിച്ചത്.
ഇവർ രണ്ടുമാസം മുൻപാണ് സ്വന്തം പേരിൽ വീട് വാങ്ങിയത്. ജൂൺ അഞ്ചിന് ഗൃഹപ്രവേശവും നടത്തി. പിന്നീട് വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. വീട് നൽകിയവരും ബാങ്കുകാരുംതന്നെ വഞ്ചിച്ചതായി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
തന്റെ പക്കലുള്ള ഐ ഫോൺ ആൺസുഹൃത്തിന് നൽകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അമ്മയ്ക്കും സഹോദരിയുടെ രണ്ടുമക്കൾക്കുമൊപ്പമാണ് അശ്വിനി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി അശ്വിനി സുഹൃത്തിനോട് ഫോണിൽ സംസാരിച്ചിരുന്നു.
ALSO READ- ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവും, എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട; ‘ഫ്ളഷ്’ വിവാദങ്ങളോട് ഐഷ സുൽത്താന
പിന്നീട് രാവിലെ അശ്വിനിയെ അന്വേഷിച്ച് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറക്കാത്ത കാര്യം വീട്ടുകാരും ശ്രദ്ധിച്ചത്. ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post