തെലങ്കാന: ഹെഡ്മാസ്റ്ററുടെ അടി ഭയന്ന് ഇറങ്ങി ഓടിയ വിദ്യാർത്ഥി വീണ് മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നിസാമാബാദ് ജില്ലയിലെ ഗുണ്ടാരം ഗ്രാമനിവാസിയായ ആമിറിന്റെ മകൻ അനീസാണ് മരിച്ചത്. 9 വയസായിരുന്നു. ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനീസ്.
ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ? സൈബര്‍ ആക്രമണം ആസൂത്രിതം; ഭാവന
സ്കൂളിന്റെ ഹെഡ്മാസ്റ്ററായ സൈലു, അനീസിനെ വിളിച്ച് ഒരു ഫോട്ടോ കോപ്പി എടുത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് വളരെ വൈകിയാണ് അനീസ് സ്കൂളില്‍ തിരിച്ചെത്തിയത്. ഇത് ഹെഡ്മാസ്റ്ററെ രോക്ഷാകുലനാക്കുകയും അദ്ദേഹം അനീസിന്റെ ചെവി പിടിച്ച് തിരിക്കുകയുമായിരുന്നു.
എന്നാൽ ദേഷ്യം മാറാതെ വടി എടുത്ത് അടിക്കാൻ ഒരുങ്ങവേ അനീസ് ഇറങ്ങി ഓടുകയായിരുന്നു. ഈ ഓട്ടത്തിൽ വീണ വീഴ്ചയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്. വീഴ്ചയ്ക്കിടെ കുട്ടിയുടെ ശരീരത്തിലെ മർമ്മ സ്ഥാനത്ത് പരിക്കേറ്റതാണ് മരണ കാരണം.
ഹെഡ്മാസ്റ്റർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും പോലീസിൽ പരാതി നൽകരുതെന്നും ഗ്രാമത്തലവന്മാർ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. എന്നാൽ അതിന് വഴങ്ങാതെ രക്ഷിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post