ലഖ്നൗ: കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ 22 കാരനായ മുസ്ലിം യുവാവിന് ഉത്തർപ്രദേശ് പോലീസിന്റെ മൃഗീയ മർദ്ദനം. കക്രാള സ്വദേശിയായ റഹാൻ എന്ന യുവാവിനെയാണ് കന്നുകാലി മോഷണം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Five UP cops torture a Muslim man, insert stick in the rectum, give an electric shock UP's Budaunhttps://t.co/TYmAuQJZfepic.twitter.com/aX13uZE2Xw
— Shuja (@shuja_2006) June 5, 2022
മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും പലതവണ ഷോക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നാലെ യുവാവ് നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. പിന്നീട്, മർദ്ദനത്തിൽ ഗുരുതരാവസ്ഥയിലായ യുവാവിന്റെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
ശ്രദ്ധ ഒരു നിമിഷം മാറി; കളിക്കുന്നതിനിടെ മണ്ണെണ്ണ എടുത്ത് കുടിച്ച ഒന്നരവയസുകാരൻ മരിച്ചു
സംഭവത്തിൽ ബദായൂൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം ഏഴുപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിന്റെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലാണ് ആഴ്ചകൾക്ക് ശഏഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐക്ക് പുറമെ നാല് കോൺസ്റ്റബിൾമാർ, തിരിച്ചറിയാത്ത മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണ് നിയമനടപടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ്.പി ഒ.പി സിംഗ് ഉത്തരവിടുകയും ചെയ്തു.
Discussion about this post